My Blog List

Saturday, August 20, 2011

നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി
അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍
‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ
തന്നെയായിരുന്നു."
..........................................
        'സംവരണാനുകൂല്യം' എന്നത് തെറ്റായൊരു പ്രയോഗമാണ്. സംവരണം എന്നത് (ഇക്കാലത്തെ) ഏതെങ്കിലും സവര്‍ണത്തമ്പുരാന്‍, അവര്‍ണന് മണ്ണില്‍ കുഴിച്ച കുഴിയില്‍ ഒഴിച്ചുകൊടുക്കുന്ന വറ്റില്ലാ കഞ്ഞിയോ, തമ്പുരാന്റെ ചാവടിയന്തിരത്തിന് അവര്‍ണന്റെ തലയില്‍ ഒഴിച്ചുകൊടുക്കുന്ന ഠന്നുരണ്ടു തുള്ളി എള്ളെണ്ണയോ, അദ്ധ്വാന ഫലം മുഴുവന്‍ 'കാഴ്ച'വച്ച് പകരം 'തമ്മാന'മായി കൊടുക്കുന്ന പരുക്കന്‍ തോര്‍ത്തുമുണ്ടോ അല്ല. സംവരണം ആരും ആര്‍ക്കും നല്‍കുന്ന ആനുകൂല്യമല്ല; അവകാശമാണത്. ആയതിനാല്‍ 'സംവരണാവകാശം'എന്നു തന്നെയാണ് പറയേണ്ടത്.
     ഇന്ത്യയിലെ സംവരണ ചരിത്രത്തിന് എത്രയോ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പണ്ട് പണ്ട് (
ഇതിലും പണ്ട് മറ്റൊരു ചരിത്രമുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം) മനുഷ്യന്റെ ജീവതമായി ബന്ധപ്പെടുന്ന എല്ലാതും ബ്രാഹ്മണര്‍ക്കായി സംവരണം ചെയ്യപ്പെട്ടു കിടക്കുകയായിരുന്നു. ഈ 'സംവരണ'ത്തിനെതിരെ കേരളത്തില്‍ ആദ്യമായി രംഗത്തു വന്ന ജാതിവിഭാഗം ചാതുര്‍വര്‍ണ്യത്തിലെ നാലാം വര്‍ണമായ ശൂദ്രന്മാരായി കണക്കാക്കുന്ന നായന്മാരാണ്; 1891 ല്‍ സമര്‍പ്പിച്ച നായര്‍ മെമ്മോറിയലിലൂടെ. നായന്മാരുടെ മെമ്മോറിയലായിരുന്നെങ്കിലും പേര് 'കേരള മെമ്മോറിയല്‍'എന്നായിരുന്നു. (നായന്മാരുടേത് മാത്രമാണെന്ന് പരാതി പറയാതിരിക്കാന്‍ ചോവനായ ഡോ:പല്പുവിനെക്കൊണ്ടും ഒപ്പിടുവിച്ചിരുന്നു). അതങ്ങനെയാണല്ലോ. നായന്മാരുടെയും മറ്റു സവര്‍ണരുടെയും കാര്യമാകുമ്പോള്‍ 'കേരളീയ'മാവും. അവര്‍ണരുടെതെങ്കില്‍ 'ജാതീയ'വുമാവും. ഇതിനെത്തുടര്‍ന്ന് തിരുവിതാംകൂറിലെ സര്‍ക്കാര്‍ ജോലികളിലെ ബ്രാഹ്മണ കുത്തക ക്രമേണ തകര്‍ന്നു. നായന്മാര്‍ക്കും ജോലികളില്‍ അവസരം കിട്ടിത്തുടങ്ങി. പിന്നീട് 5 വര്‍ഷം കഴിഞ്ഞ് 1896 ലാണ് 'ഈഴവ മെമ്മോറിയല്‍'ഇറങ്ങുന്നത്. ഇതുകൊണ്ടു കാര്യമായ പ്രയോജനങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് 1936 ലെ 'നിവര്‍ത്തന പ്രക്ഷോഭം'വഴിയാണ് തിരുവിതാംകൂറില്‍ ഈഴവര്‍ക്കും മറ്റും സര്‍ക്കാര്‍ ഉദേ്യാഗങ്ങളില്‍ സംവരണം ലഭിക്കുന്നത്.
         സംവരണത്തിന്റെ ഈ രാഷ്ട്രീയമൊന്നും മിക്കവര്‍ക്കും അറിയില്ല. ഇതുകൊണ്ടാണ് ഇപ്പോഴത്തെ സംവരണേതര്‍ സംവരണത്തിനെതിരെ സംസാരിക്കുന്നത്. ഇതു മണ്ടയിലില്ലാത്തതുകൊണ്ടുതന്നെയാണ് സംവരണ വിരോധികളെ ചോദ്യം ചെയ്യാന്‍ സംവരണീയര്‍ക്ക് സാധിക്കാത്തതും. ജാതി എന്നത് കേവലമായ അന്ധവിശ്വാസമാണെന്നാണ് പലരും പറഞ്ഞ് പ്രചരിപ്പിക്കുന്നത്. ജാതിക്ക് ജീവിതത്തിലെ സമസ്ത മേഖലയുമായുള്ള ബന്ധത്തെ അതി സമര്‍ത്ഥമായി മറച്ചു വയ്ക്കുകയാണ്. ആരാണ് ജാതിയെക്കുറിച്ച് അഭിപ്രായം പറയേണ്ടത്? ഇതിനുത്തരം യുക്തിവാദി നേതാവുകൂടിയായിരുന്ന സഹോദരനയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്. സഹോദരന്റെ വാക്കുകള്‍(സഹോദരന്‍ വത്സരപ്രതി,1928): ''ജാതിയെപ്പറ്റി വിധിപറയേണ്ടത് അതുമൂലം ബുദ്ധിമുട്ടുന്നവരാണ്. പണ്ടത്തെ ഋഷിമാര്‍ക്കും മനുമാര്‍ക്കും പിന്നത്തെ ആചാര്യന്മാര്‍ക്കും മാത്രമല്ല ഇപ്പോഴത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും ആര്‍ക്കും അതിന്റെ ദോഷം കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകാന്‍ ഇടയില്ല''
       ഈ കണ്‍വെളിച്ചം അന്നത്തെ മഹാത്മജിമാര്‍ക്കും മാളവ്യജിമാര്‍ക്കും മാത്രമല്ല ഇന്നത്തെ പല 'ജി'മാര്‍ക്കും ഇല്ല എന്നതാണ് സത്യം. സവര്‍ണരായവര്‍ക്കു മാത്രമല്ല ജന്മംകൊണ്ട് അവര്‍ണരായവര്‍ക്കും ഈ കണ്‍വെളിച്ചമില്ല എന്നതിന്റെ വലിയൊരു ഉദാഹരണമാണ് സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡണ്ടുകൂടിയായ എം. മുകുന്ദന്‍ എന്ന സാഹിത്യകാരന്‍. ഇദ്ദേഹത്തിന് ഇക്കാര്യത്തില്‍ കണ്‍വെളിച്ചമില്ല എന്നു മാത്രമല്ല കണ്ണില്‍ച്ചോരയുമില്ല എന്നതാണ് ക്രൂരമായ സത്യം. എം.മുകുന്ദന്‍ ഉവാച('പച്ചക്കുതിര' മാസിക, 2008 നവംബര്‍, പേജ് 31): ''എങ്ങനെയെങ്കിലും ഒരു ദലിതനായി കേരളത്തില്‍ ജനിച്ചാല്‍മതി. ഒരു ദലിതനായി കേരളത്തില്‍ ജനിച്ചാല്‍ പിന്നെ ജീവിതം സുരക്ഷിതമായി. അത്രയധികം സംവരണങ്ങളുണ്ട്;സുരക്ഷയും''. നോക്കൂ, എത്രമാത്രം ഭീകരമായ സവര്‍ണവാദമാണ് എം. മുകുന്ദന്‍ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ തട്ടിവിട്ടിരിക്കുന്നത്. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദലിതരുടെ അവസ്ഥ ഇങ്ങനെയാണോ എന്നറിയില്ല. ഏതായാലും മലപ്പുറം ജില്ലയിലെ കടലുണ്ടിപ്പുഴയുടെ തീരങ്ങളിലെ ദലിതരുടെ അവസ്ഥ ഇങ്ങനെയല്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും!
       വലിയ സാഹിത്യകാരനായതുകൊണ്ടോ അവാര്‍ഡ് ജേതാവായതുകൊണ്ടോ ആ വ്യക്തിക്ക് മാനവികത എന്ന ഗുണം ഉണ്ടാകണമെന്നില്ല. ഇതുപോലെത്തന്നെ ഏറെ അക്കാദമിക് യോഗ്യത ഉണ്ടായതുകൊണ്ടോ ഉയര്‍ന്ന ഉദേ്യാഗം ഉണ്ടായതുകൊണ്ടോ ഇരുപത്തിമൂന്നിലേറെ വിഷയങ്ങളില്‍ പി.എച്ച്.ഡി.ഉണ്ടായതുകൊണ്ടോ ദൈവത്തില്‍ വിശ്വാസമില്ലാതിരുന്നതുകൊണ്ടോ ജാതിമൂലമുള്ള ബുദ്ധിമുട്ട് കാണാനുള്ള കണ്‍വെളിച്ചം ഉണ്ടാകണമെന്നില്ല. ഇതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഇതിന്റെ ഒരു നാസ്തിക ഉദാഹരണമാണ് സി.രവിചന്ദ്രന്‍ എന്ന എഴുത്തുകാരന്‍. ഇദ്ദേഹമാണ് 'നാസ്തികനായ ദൈവം'എന്ന കൃതി രചിച്ചത്. ഒരു സുഹൃത്ത് എന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് വായിപ്പിച്ച കൃതിയാണിത്. ഈ കൃതിക്കനുകൂലമായും പ്രതികൂലമായും ധാരാളം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒട്ടേറെ പുതിയ അറിവുകള്‍ നല്‍കിയ പുസ്തകമാണിത്. എങ്കിലും പുസ്തകത്തില്‍ ഉന്നയിച്ച നിലപാടുകളോട് പല വിയോജിപ്പുകളുമുണ്ടെനിക്ക്. മിക്ക യുക്തിവാദികളും ഒരുതരം യുക്തിവാദ മതമൗലികവാദമാണ് ഉന്നയിക്കാറുള്ളത്. മദ്ധ്യവര്‍ഗ്ഗക്കാരുടെ ഇടയില്‍നിന്നു വരുന്ന ഇക്കൂട്ടര്‍ മദ്ധ്യവര്‍ഗ്ഗക്കാരുമായാണ് ഇടപെടുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിപക്ഷ ജനതയുടെ കാര്യങ്ങള്‍ ഇവര്‍ കാണാറും കേള്‍ക്കാറുമില്ല. യു.ജി.സി.ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടാതെയുള്ളവരുടെ വിശ്രമവേളകളിലെ വിനോദപ്രവൃത്തികള്‍ മാത്രമാണിത്. ചേരികളിലും കടപ്പുറത്തും റെയില്‍വെപുറമ്പോക്കുകളിലും ഓവര്‍ബ്രിഡ്ജുകളുടെ താഴ്ഭാഗങ്ങളിലുമൊന്നും ജീവിക്കുന്നരെ ഇവര്‍ കാണാറില്ല. ദൈവവശ്വാസമാണ് ഏറ്റവും വലിയ തിന്മ എന്നതാണ് ഇവരുടെ മഖ്യ പ്രവര്‍ത്തന അജണ്ട. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരെ തൊടുന്ന നിലപാടുകള്‍ യുക്തിവാദികള്‍ക്ക് പൊതുവെയില്ല. സഹോദരനയ്യപ്പന്റെ പ്ര യോഗം കടമെടുത്തു പറഞ്ഞാല്‍, ഇതൊന്നും കാണാന്‍ അവര്‍ക്ക് കണ്‍വെളിച്ചമില്ല. സി.രവിചന്ദ്രന്റെ പുസ്തകത്തിനെതിരെ മറ്റൊരു എഴുത്തുകാരനായ ഡോ:എന്‍.എം.ഹുസൈന്‍ സ്വീകരിച്ച നിലപാടിനോട് എനിക്ക് വിയോജിപ്പാനുള്ളത്. ഇദ്ദേഹത്തിന്റേത് മറ്റൊരു മദ്ധ്യവര്‍ഗ്ഗ റോയല്‍ മതമൗലികവാദമാണ്.
       ജാതി കേരളത്തിലും വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ഇത് അനുഭവിക്കുന്നവര്‍ക്കേ അറിയൂ. അനുഭവമില്ലെങ്കിലും മാനവികത എന്ന ഗുണം ഉണ്ടെങ്കില്‍ ഇതു മനസ്സിലാക്കി ഉള്‍ക്കൊള്ളാനെങ്കിലും സാധിക്കും. ഈ ഗുണം നാസ്തികനായ സി.രവിചന്ദ്രന്‍ എന്ന എഴുത്തുകാരനില്ല. ഡി.സി.ബുക്‌സിന്റെ പുസ്തക ബ്‌ളോഗില്‍ സി.രവിചന്ദ്രന്‍ പ്രകടിപ്പിച്ച ഒരഭിപ്രായം വായിച്ചാല്‍ ഈ നഗ്നസത്യം ബോധ്യമാകും. ജാതിയെക്കുറിച്ചും സംവരണത്തെക്കുറിച്ചും നാസ്തികനായ ഈ ദൈവദൂതന്‍ കറകളഞ്ഞ സവര്‍ണവാദമാണ് തട്ടിവിട്ടിരിക്കുന്നത്. ഈ സവര്‍ണ ബഡായിസൂക്തമാണ് പോസ്റ്റിന്റെ തുടക്കത്തില്‍ കൊടുത്തിട്ടുള്ളത്. ഈ സവര്‍ണ ബഡായി മേല്‍ സൂചിപ്പിച്ച ബ്‌ളോഗില്‍ വായിക്കുക. സി.രവിചന്ദ്രന്റേത് സവര്‍ണയുക്തിവാദമാണെന്ന് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ മനസ്സിലാക്കാന്‍ കൂടുതല്‍ യുക്തി വേണ്ടെന്നാണ് എന്റെ അഭിപ്രായം.
.........................

300 comments:

1 – 200 of 300   Newer›   Newest»
അനില്‍ഫില്‍ (തോമാ) said...

ഇന്നത്തെക്കാലത്തെ മേല്‍ജാതിക്കാരനെന്നു ആരോപിക്കപ്പെട്ടവനായത് മൂലം അവസരങ്ങള്‍ നഷ്ടപ്പെടുകയും മല്‍സരപ്പരീക്ഷയില്‍ തന്നേക്കാള്‍ വളരെപ്പിന്നിലായിരുന്നവര്‍ ഉപരിപഠനത്തിനായാലും ജോലിക്കായലും സംവരണമെന്ന കുറുക്കുവഴിയിലൂടെ മുന്നില്‍കടന്ന് അവസരങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നത് നോക്കി നില്‍ക്കേണ്ടിവരുന്ന ദരിദ്രനായ സവര്‍ണ്ണനെ ആരു പരിഗണിക്കും?

സംവരണാനുകുല്യങ്ങള്‍ എല്ലാം തന്നെ അവര്‍ണ്ണരിലെ ധനാഡ്യന്മാരായ ഒരു വിഭാഗം എപ്പോളും കയ്യടക്കുന്നു എന്നതും അവര്‍ണ്ണരിലെ ദരിദ്രര്‍ ഇന്നും സ്വന്തം അവകാശങ്ങള്‍ അറിയാതെ തങ്ങളുടെ സ്വസമുദായപ്രമാണിമാരാല്‍ത്തന്നെ ചൂഷണം ചെയ്യപ്പെടുന്നു എന്നതും നിഷേധിക്കാനാവുമോ?

ajith said...

ഒരു സംവരണത്തിനും അര്‍ഹനല്ലാത്ത ഒരു ദരിദ്രനാരായണനായിരുന്നു ഞാന്‍. പഠിക്കാന്‍ പുസ്തകം വാങ്ങാനോ ഉടുക്കാന്‍ നല്ലൊരു വസ്ത്രം വാങ്ങാനോ സാധിക്കാത്തവണ്ണം ദരിദ്രന്‍. അന്ന് കൂട്ടുകാര്‍ “ലമ്പ്സം ഗ്രാന്റ്” എന്നു പറഞ്ഞ് സന്തോഷത്തോടെ നടക്കുന്ന ചില ദിവസങ്ങളില്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടുണ്ട് സംവരണമുള്ള ഏതെങ്കിലും ജാതിയില്‍ പിറന്നാല്‍ മതിയായിരുന്നുവെന്ന്. എന്നാല്‍ ഇന്ന് അന്നത്തെ കൂട്ടുകാരെയൊക്കെ നാട്ടില്‍ വച്ച് കാണുമ്പോള്‍ അതൊന്നും തോന്നാറില്ല. കാരണം ആ ആനുകൂല്യങ്ങളൊന്നും അവര്‍ക്കാര്‍ക്കും തന്നെ പ്രയോജനപ്പെട്ടതായി ഞാന്‍ കാണുന്നില്ല.കുറഞ്ഞപക്ഷം എന്റെ ഗ്രാമത്തിലെങ്കിലും.

ChethuVasu said...

@അനില്‍
വെറുതെ ഊഹ പോഹങ്ങള്‍ പറയാതെ , കണക്കുകള്‍ പറയുക ..

ChethuVasu said...

@ശങ്കരേട്ടന്‍
താങ്കളുടെ നിരീക്ഷണത്തില്‍ കഴമ്പുണ്ട് . ഞാനും അന്നേ ശ്രദ്ധിച്ചു പക്ഷെ രവി ചന്ദ്രന്റെ പൂര്‍ണ മറുപടി യുടെ അടിസ്ഥാനത്തില്‍ വേണം ഇത് വിലയിരുത്താന്‍ . തന്റെ വ്യക്തിഗത ജാതിചിന്തയെ യെപ്പറ്റി അദ്ദേഹം സൂചിപ്പിക്കുന്നുണ്ടല്ലോ . അതില്‍ നിന്നും പണ്ടേ മുതല്‍ക്കു ക്രമേണ മുക്തനാനെന്നും അത് തുടരുന്നു എന്നും ജാതി ഹോമോ സപിയന്‍ ആണ് എന്ന് എഴുതിയെന്നും ഒക്കെ .. അങ്ങനെ കൂട്ടി വായിക്കുമ്പോള്‍ ഇപ്പറഞ്ഞ വരികള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതിനു ചോദ്യ കര്‍ത്താവിനോടുള്ള പ്രതിഷേധം ആയി കണ്ടാല്‍ മതി എന്ന് തോന്നുന്നു .. തന്റെ ജാതി ചിന്തയെ വീണ്ടും വീണ്ടും ഉറ്റു നോക്കി വിചാരണ ചെയ്യുന്ന ഒരു സമൂഹത്തോടുള്ള പ്രതിഷേധം ആയി വേണെമെങ്കില്‍ അതിനെ കാണാം ..അല്പം ഒരു ഓവര്‍ റിയാക്ഷന്‍ .. എന്നാല്‍ അത് സാമൂഹ്യ യാധാര്ത്യവും ആയി നിരക്കുന്നതല്ല എന്നാ താങ്കളുടെ നിരീക്ഷണം പ്രസക്തമാണ് ..തന്റെ സ്വന്തം ചിന്തകള്‍ പുതു തലമുറയുടെ മേല്‍ വച്ച് കെടേണ്ട കാര്യം അദ്ദേഹത്തിനുടായിരുന്നില്ല ..പുതു തലമുറയൊക്കെ ഇപ്പോഴും കണക്കാണ് .. സ്വന്തം പേരിന്റെ അര്‍ഥം തിരയാത്ത കുട്ടിയുണ്ടോ..? മറ്റൊരുകാര്യം . എന്റെ കാഴപ്പാടില്‍ ജാതി കൊണ്ട് ഗുണം ഉള്ളവര്‍ തന്നെ ആണ് ജാതി ചന്ത നില നിര്‍ത്തുന്നത് ..അത് സംവരണം എന്ന ഗുണം അല്ല . മരിച്ചു ഉയര്‍ന്ന ജാതി എന്നതില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ഗുണങ്ങളാണ് എന്ന് മാത്രം .. വേണമെങ്കില്‍ രവിചന്ദ്രന്റെ നിരീക്ഷണത്തെ അങ്ങനെയും വായിക്കവുന്നത്തെ ഉള്ളൂ (ഒരു പക്ഷെ അദ്ദേഹം ഉദ്ദേശിച്ചത് സംവരണത്തെ കുറിച്ചാണെങ്കില്‍ പോലും മറ്റൊരര്‍ത്ഥത്തില്‍ അത് ശരിയാകുന്നു ! ). വ്യക്തിപരമായി അദ്ദേഹം ജാതിയില്‍ യുക്തി കാണുന്നില്ല , എന്നാല്‍ പൊതു സമൂഹത്തില്‍ ജാതി ചിന്ത ഇപ്പോള്‍ ഇല്ല , ഇല്ലാതായിക്കൊണ്ടിരിക്കുന്നു , അത് PSC പരീക്ഷക്ക്‌ അപ്ലൈ ചെയ്യുമ്പോള്‍ മാത്രമാണ് പൊതുവില്‍ ആളുകള്‍ ഓര്‍മിക്കുന്നത്‌ എന്നതൊക്കെ അത്ര കണ്ടു യുക്തി സഹമല്ല .അങ്ങനെ ചിന്തിക്കുന്നവര്‍ വളരെ കുറച ഹി ഉള്ളൂ .Exceptions should not be generalized !

ponmalakkaran | പൊന്മളക്കാരന്‍ said...

ജാതിചോദിക്കരുത്... പറയരുത്.

നിസ്സഹായന്‍ said...

ശങ്കരേട്ടന്റെ പോസ്റ്റ് തികച്ചും അര്‍ത്ഥവത്താണു്. ജനാധിപത്യം വരുന്ന കാലത്ത് ജാതി മൂലം സംവരം ലഭിക്കുമെന്നു കരുതി, ചരിത്രാതീത കാലം മുതല്‍ അവര്‍ണരും കീഴാളരും ചേര്‍ന്നു സമൂഹത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു സാമൂഹിക വിഭജനമാണു് 'ജാതി'എന്നു് തോന്നും ശ്രീ രവിചന്ദ്രന്റെ ഇന്റര്‍വ്യൂവിലെ പരാമര്‍ശങ്ങള്‍ കേട്ടാല്‍. ജാതിയില്ലാതെയാണു് നമ്മുടെ സമൂഹം ജീവിക്കുന്നതെന്നും പി.എസ്.സി ആപ്ലിക്കേഷനില്‍ മാത്രമുള്ള ഒരു പരമാര്‍ശം മാത്രമാണു് ജാതിയെന്നും അത് അപേക്ഷ പൂരിപ്പിക്കുമ്പോഴെ അറിയുന്നുള്ളു എന്നും പറയുമ്പോള്‍ എത്ര കപടനാട്യക്കാരാണു് സവര്‍ണരെപ്പോലെ തന്നെ യുക്തിവാദികളും ! യുക്തിവാദി സംഘത്തിനു തുടക്കം കുറിച്ച സഹോദരനയ്യപ്പനുണ്ടായിരുന്ന സാമൂഹിക കാഴ്ചപ്പാടെന്താണെന്നറിയാത്ത അഭിനവയുക്തിവാദികളെക്കുറിച്ച് എന്തു പറയാന്‍ ? സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത, സാമൂഹിക പരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിക്കാത്ത, സവര്‍ണതയ്ക്ക് വിടുപണി ചെയ്യുന്ന യുക്തിവാദികള്‍ അവര്‍ണരുടെ വിമോചനത്തിനു് ഒരു ഭീഷണിയാണു്.

vettathan said...

സുഗതന്‍,ജാതി,ജാതി എന്ന് കേട്ട് തല വേദന വരുന്നു.തോപ്പില്‍ ഭാസി പണ്ടൊരു നാടകത്തില്‍ ജോലിയിലൂടെ ,സംപത്തിലൂടെ അധക്രുതന്‍ സവര്‍ണനാകുന്നതിനെ കുറിച്ചു പറയുന്നുണ്ട്.സംവരണത്തിലൂടെ ജോലി സമ്പാദിച്ചു മക്കളിലൂടെയും കൊച്ചു മക്കളിലൂടെയും ആ ആനുകൂല്യങ്ങള്‍ നുകര്‍ന്ന് സ്വൊന്തം സമൂഹത്തെ കൊള്ളയടിക്കുന്ന പുതിയ സവര്‍ണരെ കുറിച്ചു ആലോചിക്കെണ്ടേ?

ChethuVasu said...

ശ്രി ശങ്കരനാരായണന്‍ ഉദ്ധരിച്ച dc ബുക്സ് ബ്ലോഗില്‍ ശ്രി രവിചന്ദ്രന്‍ കൊടുത്ത് മറുപടി , പൂരണമായി വായിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ കുറെ ക്കൂടി വ്യക്തത വായനക്കര്‍ക്കുണ്ടാകും . ശ്രി ശങ്കരേട്ടന്‍ പറയുന്നത് കാര്യമാണെങ്കിലും അത് ആകെ പറഞ്ഞതില്‍ നിന്നും ഒരു വാചകം മാത്രം ഉദ്ധരിക്കുമ്പോള്‍ വലിയ ഒരു പ്രശ്നമുണ്ട് ..

ശ്രി രവിചന്ദ്രന്‍ പറയുന്നു "

" മാനവികബോധം ഉറച്ചുകഴിഞ്ഞാല്‍ ജാതിബോധമുള്‍പ്പെടെയുള്ള സങ്കുചിതഭാവങ്ങളില്‍നിന്നും ക്രമേണ പുറത്തുവരാനാവും. മതവിശ്വാസിയായിരുന്ന കാലത്തുപോലും എനിക്ക് ജാതി അഭികാമ്യമായി തോന്നിയിട്ടില്ല"
"ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ ‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ തന്നെയായിരുന്നു."

ഇവിടെ പണ്ടും അതു അങ്ങനെ തന്നെ ആയിരുന്നു എന്ന് രവി ചന്ദ്രന്‍ പറയുമ്പോള്‍ , എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന് ഒരു പക്ഷെ പലരും ചിന്തിച്ചു കാണില്ല .. അതയാനത് , പണ്ട് ജാതി ഉണ്ടാക്കിയവും നില നിര്തിയവരും , ജാതി സ്ഥാപനവല്‍ക്കരിച്ചവരും , ജാതി വ്യവസ്ഥ നിയമമാ ആക്കിയവരും , ജാതിയുടെ ആന്യ്കൂല്യം അനുഭവിക്കുന്നവര്‍ ആയിരുന്നു എന്ന് .. ഇത് പറയുന്നതു ആരെ കുറച്ചാണ് എന്ന് ഞാന്‍ വ്യക്തമാക്കെടതില്ലല്ലോ ..തീര്‍ച്ചയായും അവര്‍ണരെ ക്കുരിച്ചല്ല , ജാതി വ്യവസ്ഥയുടെ സൃഷ്ടാക്കളെ കുറിച്ചാണ് . എങ്ങനെ സവര്‍ണ യുക്തിവാദം ആകും ?

ഇവടെ രവുചന്ദ്രന് പറ്റിയ രണ്ടു ചെറിയ പാളിച്ചകള്‍ ( 1 ) സമകാലിക ലോകത്തെ exceptions കൊണ്ട് generalize ചെയ്തു . (പുതിയ തലമുറ , PSC തുടങ്ങിയ ഉദാഹനനങ്ങളിലൂടെ ) ( 2 ) ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ ശുദ്ദിയെ അല്പം സംശയിച്ചു കൊണ്ട് തന്റെ ജാതി വിരുദ്ധത തുടരെ തുടരെ സമൂഹത്തോട് ( ചോദ്യകര്താവടങ്ങുന്ന ) ബോധിപ്പിക്കേണ്ടുന്ന നിസ്സഹായാവസ്ഥയില്‍ നിരാശ ഉള്‍ക്കൊണ്ടു ചെറിയ തോതില്‍ വൈകാരികം ആയി പ്രതികരിച്ചു , നിസ്സംഗതയില്‍ നിന്നും വിട്ടു മറുപടിയില്‍ ഒന്ന് രണ്ടിടത് ചോദ്യകര്തവിനോട് സ്വയം പരിശോധിക്കാന്‍ ആവശ്യപ്പെട്ടു .. ( 3 ) പണ്ട് , ഇന്ന് ഇന്ന് എന്നാ വേര്‍തിരിവില്‍ കാര്യങ്ങളെ കാണാ ശ്രമിച്ചു , ദീര്ഖകലാടിസ്തനത്തില്‍(ശതകങ്ങള്‍ )പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും , ദശകങ്ങളുടെ കണക്കെടുത്താല്‍ , ഹ്രസ്വകാലടിസ്തനത്തില്‍ ഇന്ന് പണ്ടിലേക്ക് മടങ്ങുകയാണ് .. ജാതിപ്പേരുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് നിസ്സാര വല്ക്കരിക്കാന്‍ രവി ചന്ദ്രന്‍ ശ്രമിക്കരുത് .


ഏതൊരാളും പിറന്നു വീഴുന്ന സാഹചര്യങ്ങളാല്‍ ശ്രുഷ്ടിക്കപ്പെടുന്നതാനെന്നും , ക്രമേണ അതില്‍ നിന്നും മോചനം നേടുകയാണ്‌ ചെയ്യാന്‍ കഴിയുന്നതെന്നും രവി ചന്ദ്രന്‍ പറയുമ്പോള്‍ , അത് അദ്ദേഹത്തിന്റെ സത്യസന്ധത തന്നെയല്ലേ കാണിക്കുന്നത് ..ഈ ബ്ലോഗില്‍ തന്നെ മാധവിക്കുട്ടിയെപറ്റിയുള്ള പോസ്റ്റില്‍ വാസു നടത്തിയ നിരീക്ഷണം ഏറെക്കുറെ സമാനമാണ് ..

PSC ഫോറത്തില്‍ ജാതി രേഖപ്പെടുതുംബോഴാനു പലരും ജാതിയെ ക്കുറിച്ച് ചിന്തിക്കുന്നത് എന്നത് അവര്‍ണ വിദ്യാര്‍ഥികളെ /ഉദ്യോഗാര്‍ഥികളെ സംബധിചെടുതോലം ഏറെക്കുറെ ശരിയാണ് . പലരും ജാതി മൂലം തങ്ങള്‍ക്കു പ്രതികൂലമായി സംജാതമാകുന്ന നെഗറ്റീവ് സോഷ്യല്‍ ബയസ് , തിരിച്ചറിയാന്‍ പറ്റാറില്ല ..അത് കൊണ്ട് തന്നെ അവരില്‍ ജാതി ചിന്ത അത്ര കണ്ട് ഉണ്ടാകരുമില്ല . പക്ഷെ പേരിലോ , ഭക്തിയിലോ , വിശസിക്കുന്ന ദൈവത്തിന്റെ പേരിലോ , ജാത്തി സൂചന നില നിര്‍ത്തുന്ന സവര്‍ണരില്‍ പലരും , അവരുടെ സാഹചര്യങ്ങളില്‍ ജാതിയെപറ്റി ബോധാവാനായെന്നിരിക്കും ..മേലേക്ക് പോകുമ്പോള്‍ അത്രയും കൂടും .. പക്ഷെ ജാതി മൂലം അവര്‍ക്ക് ലഭിക്കുന്ന പോസിറ്റീവ് സോഷ്യല്‍ ബയസ് അവരര്‍ണര്‍ക്ക് എന്നാ പോലെ സവര്‍ണര്‍ക്കും പലപ്പോഴും തിരിച്ചറിയാന്‍ പറ്റില്ല .. അത് കൊണ്ട് അവരില്‍ ചിലരെങ്കിലും ജാതി വ്യവസ്ഥ തങ്ങള്‍ക്കു അനുകൂലമാണെന്ന് തിരിച്ചറിയുന്നില്ല.. സമൂഹത്തിന്റെ അന്ധര്ധാരകള്‍ സമൂഹത്തിനു പുറത്ത്‌ നിന്നും നോക്കി കണ്ടാല്‍ മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ .. It can not be correctly perceived and measured by one who is conditioned by it - That is then uncertainty principle of social dynamics -You can not measure the bias and flow of social currents by being a part of it. Because it inherently bias your measuring tools and variables as well ..

ശ്രി രവിചന്ദ്രന്‍ കൊടുത്ത കമന്റു പൂര്‍ണമായി ഉള്‍ക്കൊള്ളുകയാണെങ്കില്‍ അദ്ദേഹത്തിനെ കാര്യമായി വിമര്‍ശിക്കെണ്ടാതില്ല എന്നാണ് എന്റെ അഭിപ്രായം .. പ്രയത്യേകിച്ചും ജാതി വ്യവസ്ഥയുടെ ആനുകൂല്യം പറ്റുന്നവര്‍ ആണ് ജാതി ശ്രുഷ്ടിച്ചതും നല നിര്‍ത്തിയതും എന്നാ അദ്ദേഹത്തിന്റെ വ്യക്തമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ...ഒപ്പം സമകാലിക സമൂഹത്തെ അതിനു പുറത്തു നിന്ന് കൂടുതല്‍ ആഴത്തിലേക്ക് രവി ചന്ദ്രന്‍ വീക്ഷിക്കും എന്ന് പ്രതീക്ഷിക്കുന്നു

ഗുഡ് ബായ് !!

അനില്‍@ബ്ലോഗ് // anil said...

പി എസ് സി ആപ്ലിക്കേഷൻ പൂരിപ്പിച്ചപ്പോൾ മാത്രമാണ് ജാതി എന്നൊരു സംഗതിയെക്കുറിച്ച് ചിന്തിച്ചതെന്നത് ചുരുങ്ങിയ പക്ഷം എന്റെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.
അതിനു മുന്നെ ചിന്തിക്കാഞ്ഞത് കൊണ്ട് എനിക്ക് ഒരു മെഡിക്കൽ അഡ്മിഷൻ നഷ്ടമായി എന്നതും ഒരു യാഥാർത്ഥ്യമാണ്. 559 ആയിരുന്നു എന്റെ റാങ്ക് നമ്പർ, ഒരു ജാതി സർട്ടിഫിക്കറ്റ് കൂടെ വക്കുന്നത് ഒരു ആവശ്യമാണെന്ന് അന്നു കരുതിയിരുന്നില്ല, ഇന്നും.

സവർണ്ണൻ മാത്രമാണ് ജാതി പറയുന്നതിനു എതിര് എന്നൊരു തെറ്റായ ചിന്ത ഇവിടെ പല ചർച്ചകളിലും കാണാം. എന്നെയും സവർണ്ണൻ എന്ന് മുദ്രകുത്തിയ ഒരു കമന്റ് കഴിഞ്ഞ ഏതൊ പോസ്റ്റിൽ കണ്ടിരുന്നു.

ഈ പറയുന്ന ചിന്ത ഇല്ലാതെയും ചുരുങ്ങിയ പക്ഷം എനിക്ക് എങ്കിലും ജീവിക്കാൻ കഴിയുന്നുണ്ട് എന്നു പറയുന്നതിനു ആർക്കും എതിർപ്പ് കാണില്ലെന്ന് കരുതുന്നു.

പാച്ചു said...

വീട്ടില്‍ തളര്‍ന്നു കിടക്കുന്ന അച്ഛണ്റ്റെയും ജീവിക്കുവാന്‍ കൂലിപ്പണി ചെയ്യുന്ന ചേട്ടണ്റ്റെയും കഥ കേട്ട ഞാനാണ്‌ ഷാജിയോടു പറയുന്നത്‌ എണ്റ്റ്രന്‍സ്‌ പരീക്ഷയ്ക്കയയ്ക്കാന്‍....650 Rs/-ണ്റ്റെ അപേക്ഷാ ഫാറം 150 രൂപയ്ക്കു പട്ടിക ജാതി വകുപ്പു ഓഫിസില്‍ നിന്നും കിട്ടുമെന്നു പറഞ്ഞതും, അത്‌ ഫില്‍ ചെയ്തയച്ച്തും ഞാന്‍.
റിസല്‍റ്റ്‌ വന്നപ്പോ, എന്നെക്കാള്‍ ഒത്തിരി റാങ്ക്‌ പിന്നിലായിട്ടും ഷാജിയ്ക്കു കിട്ടി..
നന്ദി പറയാന്‍ ഒരിയ്ക്കല്‍ വീട്ടില്‍ വന്ന അവന്‍ വീടിനകത്തു കയറാതെ പതുങ്ങി മുറ്റത്തു നിന്നതൊക്കെ എനിയ്ക്ക്‌ ഓര്‍മ്മയുണ്ട്‌.

എനിക്കൊരു പ്രൊഫഷണല്‍ കോര്‍സിനദ്മിഷന്‍ കിട്ടാനും നല്ലൊരു ജോലി കിട്ടാനും വര്‍ഷം പിന്നെയുമൊത്തിരിയെടുത്തു...

ഷാജിയെപ്പോലുള്ളവര്‍ക്ക്‌ സംവരണത്തിണ്റ്റെ ഗുണം കിട്ടുന്നത്‌ നല്ലത്‌ തന്നെ..
പക്ഷെ മറ്റുള്ളവര്‍ അതിനു വില നല്‍കാതെ ഈ പ്രശ്നം പരിഹരിക്കുന്നിടത്താണ്‌ അതിണ്റ്റെ നന്‍മ...

ജാതി- എന്നൊക്കെപ്പറയുന്നത്‌ അപരിഷ്ക്രുതന്‍മാരുടെ ചെയ്തികളാണ്‌ എന്നു കരുതിയ സമയത്താണ്‌ ഇത്തരം അവസരങ്ങളില്‍ നമ്മള്‍ കണ്‍ഫ്യൂസ്‌ ആവുന്നത്‌...

ChethuVasu said...

@ ശങ്കരേട്ടന്‍ ,
എന്റെ ഒരു കമന്ടു സ്പാമ്മ്മില്‍ കുടുങ്ങിയിട്ടുണ്ട് .. അനിലിന്റെ കമന്റിനു മുനമ്പ്‌ അത് വരേണ്ടതായിരുന്നു .. കാരാണം ഞാന്‍ സൂചിപ്പിച്ച കാര്യത്തിനു അനില്‍ പറഞ്ഞത് ഒരു ഉദാഹരണം ആണ്

ASOKAN T UNNI said...
This comment has been removed by the author.
ശങ്കരനാരായണന്‍ മലപ്പുറം said...

ചെത്തുകാരന്‍, ആരോടാണ് താങ്കള്‍ കണക്ക് നിരത്താന്‍ ആവശ്യപ്പെടുന്നത്? ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ സാധിക്കില്ലെന്ന് താങ്കള്‍ക്കറിയില്ലേ? സംവരണ സമുദായത്തിലെ സമ്പന്നര്‍ 'സംവരാണാനുകൂല്യം'ഉപയോഗിച്ച് ജോലി നേടുമ്പോള്‍ സംവരണമില്ലാത്തതിനാല്‍ പാവപ്പെട്ട മുന്നാക്കജാതിക്കാര്‍ക്ക് ജോലി കിട്ടുന്നില്ല എന്ന് ഈ.എം.എസ്.നമ്പൂതിരിപ്പാടടക്കമുള്ള സംവരണ വിരോധികള്‍ വിളിച്ചുകൂവിയിട്ടുണ്ട്. ഇതല്ലല്ലോ അവസ്ഥ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ 'കേരള പഠന'ത്തില്‍ മുന്നാക്കക്കാരുടെ 'ദയനീയാവസ്ഥ'കണക്കുകളോടെ വിളിച്ചു പറയുന്നുണ്ട്. കേരള ജനസംഖ്യയില്‍ 12.5 ശതമാനം വരുന്ന നായന്മാര്‍ക്ക് 21 ശതമാനം ഉദേ്യാഗങ്ങള്‍ ലഭിച്ചിരിക്കുന്നു എന്ന് പഠനത്തില്‍ പറയുന്നു. മാത്രമല്ല, പഠനത്തില്‍ ഇങ്ങനെ അടിവരയിട്ടു പറയുന്നു. ''ജാതി,മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ്ണ ഹിന്ദു മത വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനെക്കാള്‍ കൂടുതല്‍ പങ്കു കിട്ടുന്നുണ്ട്''. ആളോഹരി വരുമാനം, മറ്റു ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍, കുട്ടികളെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിപ്പിക്കുന്നവര്‍ തുടങ്ങിയ കണക്കുകളെടുത്താലും മുന്നാക്കക്കാര്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് പഠനത്തില്‍ പറയുന്നുണ്ട്. നേരെമറിച്ച് റേഷനരിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ മറ്റു സാമ്പത്തിക പ്രയാസങ്ങളനുഭവിക്കുന്നവര്‍ തുടങ്ങിയ കണക്കുകളെടുത്താല്‍ അതില്‍ മുന്നാക്കക്കാര്‍ ഏറ്റവും പിന്നിലാണെന്നാണ് പഠനം പറയുന്നത്. ദാരിദ്ര്യമനുഭവിക്കുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ 37.5 ശതമാനവും പട്ടികജാതിക്കാര്‍ 29.5 ശതമാനവും പിന്നാക്കക്കാര്‍ 14 ശതമാനവും ഉള്ളപ്പോള്‍ മുന്നാക്കക്കാര്‍ 8 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്. 37.5, 29.5,1 4 എന്നീ സംഖ്യയെക്കാള വലുതാണ് 8 എന്നു പറയുന്നവരോട് സംവദിക്കേണ്ട കാര്യമില്ല മിസ്റ്റര്‍ ചെത്തുകാരന്‍. പിന്നെ, താങ്കള്‍ പറഞ്ഞ മറ്റു ചില കാര്യങ്ങള്‍ എനിക്ക് മനസ്സിലാകുന്നില്ല. സി.രവിചന്ദ്രന്‍ പലതും പറഞ്ഞിട്ടുണ്ടാകം. അതൊന്നും ഇവിടെ പരിശോധിക്കേണ്ട കാര്യമില്ല. പി.എസ്.സി. അപേക്ഷ പൂരിപ്പിക്കുമ്പോഴാണ് ജാതിയെക്കുറിച്ച് ബോധം വരുന്നത് എന്നു പറയുന്ന ഒരു വ്യക്തിയുടെ യുക്തി എന്താണെന്ന് എനിക്ക് തീര്‍ത്തും ബോധ്യമായി.
ശ്രീ:അജിത്ത്,
എനിക്ക് ലംപ്‌സം ഗ്രാന്റ് കിട്ടിയിട്ടില്ല. തിജ്ജത്തിയുയെടം തിജ്ജന്റെയും മകനാണെന്ന് ഞാന്‍ എന്റെ ബ്‌ളോഗിന്റെ മുഖത്ത് എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ടല്ലോ. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാനും കുറച്ചൊക്കെ കഷ്ടതകള്‍ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാതിയുടെ പേരില്‍ ചിലര്‍ ലംപ്‌സം ഗ്രാന്റും സര്‍ക്കാര്‍ ജോലികളും(പട്ടികജാതിക്കാര്‍ മാത്രമല്ല തിജ്ജന്മാരും!) വാങ്ങുന്നതില്‍ എനിക്കും അന്ന് വിഷമം തോന്നിയിട്ടുണ്ട്. 1954 ല്‍ ജനിച്ച ഞാന്‍ 1992 വരെ ഇത്തരമൊരു നിലപാടില്‍ത്തന്നെയായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷമാണ് ഞാന്‍ ജാതിയെയും സംവരണത്തെയുമൊക്കെ പഠിക്കാന്‍ തുടങ്ങിയത്. പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു, എന്നെക്കൊണ്ട് അന്ന് അങ്ങനെ ചിന്തിപ്പിച്ചത് സമൂഹം എന്നില്‍ അടിച്ചേല്‍പ്പിച്ച സവര്‍ണബോധം കൊണ്ടാണെന്ന്.

സുശീല്‍ കുമാര്‍ said...

“പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍
‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ തന്നെയായിരുന്നു.”


"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് പലപ്പോഴും തങ്ങളുടെ പി എസ് സി അപെക്ഷ പൂരിപ്പിക്കുമ്പോഴാണ്‌."- ഈ വാക്യമാണല്ലോ ഈ ഒരു പോസ്റ്റിനുതന്നെ ആദ്യ പ്രകോപനം/പ്രചോദനം. ഇത് സത്യം തന്നെയാണ്‌; ചുരുങ്ങിയപക്ഷം കേരളത്തെസംബന്ധിച്ചെങ്കിലും.

'പലപ്പോഴുമാണ്‌', 'എപ്പോഴുമല്ല', അതായത് അതിനും അപവാദങ്ങൾ ഉണ്ടെന്നർത്ഥം. ഒരു അരനൂറ്റാണ്ട് മുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന ജാതിബോധം കേരളത്തിൽ നിന്ന് പിന്നീട് കുറേശ്ശെ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ ഇന്ന് ക്ഷേത്ര പുനരുദ്ധാരണം, വിശ്വാസപുനരുദ്ധാരണം, യാഗ സംസ്കാര പുനരുദ്ധാരണം എന്നിവയോടൊപ്പം (ദൈവവിശ്വാസത്തോടൊപ്പം) ജാതി- മതബോധവും പുനരുദ്ധരിക്കപ്പെടുന്നുണ്ട് എന്നതു സത്യം. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ വിദ്യാലയങ്ങളിൽ ജാതീയമായ വിവേചനം ഇന്നും നിലവിലുണ്ട് എന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാകും. അതിനാൽ പുതുതലമുറ തങ്ങളുടെ ജാതിയെക്കുറിച്ച് ബോധവാന്മാരാകുന്നത് ആദ്യമായി പി എസ് സി അപേക്ഷ പൂരിപ്പിക്കുമ്പോൾ തന്നെയാകും. അത് ഒരു തെറ്റായ പ്രസ്താവനയാകില്ല.

സുശീല്‍ കുമാര്‍ said...

രണ്ടാമത്തെ പ്രസ്താവന ഇതാണ്‌. "ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവർ ഇവിടെ ജാതിയുണ്ട് എന്നു തെളിയിക്കാൻ കഠിനപ്രയത്നം നടത്തും. പണ്ടും അങ്ങനെതന്നെയായിരുന്നു."

പണ്ട് ജാതിയുടെ പേരിൽ 'ആനുകൂല്യം' ലഭിച്ചിരുന്നവർ തങ്ങളുടെ ജാതി പറയാൻ ഉഷാറുകാണിച്ചു. ബ്രാഹ്മണനായിരുന്നതിന്റെ പേരിൽ രാജാവിൽ നിന്നും സ്വർണവും പശുവും ദക്ഷിണയായി ലഭിച്ചവർ 'നോം ബ്രാഹ്മണനാണേയ്' എന്ന് അഭിമാനിച്ച് പറയാൻ തിടുക്കം കാണിച്ചു. ഈ ലോകത്തിലെ സകല സ്വത്തുക്കളുടെയും ഉടമകൾ ബ്രാഹ്മണനാണെന്ന മനുവാക്യം ആപ്തവാക്യമാക്കിയവർ മറ്റുള്ളവരെ അതുപയോഗിച്ച് ചവിട്ടിമെതിച്ചു. അവർക്കുള്ളതെല്ലാം തട്ടിപ്പറിച്ചു. കീഴാളർക്ക് മണ്ണിൽ കുഴികുഴിച്ച് വറ്റില്ലാ കഞ്ഞി ഉഴിച്ചുകൊടുത്തും തമ്പുരാന്റെ ചാവടിയന്തിരത്തിന്‌ തലയിൽ എണ്ണയൊഴിച്ചുകൊടുത്തും അധ്വാനഫലം മുഴുവൻ 'കാഴ്ച'വെച്ചവന്‌ പകരം 'തമ്മാന'മായി പരുക്കൻ തോർത്തുമുണ്ടുകൊടുത്തും അവർ ജാതിയുടെ മഹിമ കൊണ്ടാടി. അന്ന് ജാതിയുടെ 'ആനുകൂല്യം' അനുഭവിച്ചവർ ആ വിഭാഗമായിരുന്നു. മുമ്പ് ജാതി പറഞ്ഞിരുന്നത് ആ വിഭാഗക്കാരായിരുന്നു. അതു പറഞ്ഞാൽ അപ്പറഞ്ഞവനും സവർണ ബഡായിക്കാരൻ.

എന്നാൽ ഇന്ന് സ്ഥിതി മാറി. സംവരണം ഒരു അവകാശമായി കീഴാളന്‌ ലഭിച്ചു. സംവരണം കൊണ്ട് ഉദ്യോഗങ്ങളിൽ ചില ജാതികൾ ഉയർന്ന മുന്നേറ്റം നടത്തിയിട്ടുണ്ട്. ഉദാഹരണം ഈഴവർ(തീയർ). ഇന്നും സാമൂഹികമായ അസമത്വം നേരിടുന്ന പട്ടികവർഗക്കാരും പട്ടികജാതിക്കാരും ഇത്രത്തോളം നേട്ടമുണ്ടാക്കി എന്ന് പറയാൻ നിവൃത്തിയില്ല. അവർ, പ്രത്യേകിച്ചും ആദിവാസികൾ സംവരണത്തിന്റെ 'ആനുകൂല്യം' നേടാൻ പോലും കഴിയാത്ത വിധം ഇന്നും പിന്നോക്കാവസ്ഥയിലാണ്‌. അവർ സംവരണത്തിനു വേണ്ടിയല്ല, തലചായ്ക്കാൻ ഒരു കിടപ്പാടത്തിനും ഭക്ഷണത്തിനും മരുന്നിനും വേണ്ടി പോരാടാൻ പോലും കെല്പില്ലാതെ ഇന്നും നരകിക്കുന്നു. അവരെക്കുറിച്ചു ശാബ്ദിക്കാൻ ഒരു 'ജാതിവാദി'യുമില്ല.

സുശീല്‍ കുമാര്‍ said...

രണ്ടാമത്തെ പ്രസ്താവന ഇതാണ്‌. "ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവർ ഇവിടെ ജാതിയുണ്ട് എന്നു തെളിയിക്കാൻ കഠിനപ്രയത്നം നടത്തും. പണ്ടും അങ്ങനെതന്നെയായിരുന്നു."

പണ്ട് ജാതിയുടെ പേരിൽ 'ആനുകൂല്യം' ലഭിച്ചിരുന്നവർ തങ്ങളുടെ ജാതി പറയാൻ ഉഷാറുകാണിച്ചു. ബ്രാഹ്മണനായിരുന്നതിന്റെ പേരിൽ രാജാവിൽ നിന്നും സ്വർണവും പശുവും ദക്ഷിണയായി ലഭിച്ചവർ 'നോം ബ്രാഹ്മണനാണേയ്' എന്ന് അഭിമാനിച്ച് പറയാൻ തിടുക്കം കാണിച്ചു. ഈ ലോകത്തിലെ സകല സ്വത്തുക്കളുടെയും ഉടമകൾ ബ്രാഹ്മണനാണെന്ന മനുവാക്യം ആപ്തവാക്യമാക്കിയവർ മറ്റുള്ളവരെ അതുപയോഗിച്ച് ചവിട്ടിമെതിച്ചു. അവർക്കുള്ളതെല്ലാം തട്ടിപ്പറിച്ചു. കീഴാളർക്ക് മണ്ണിൽ കുഴികുഴിച്ച് വറ്റില്ലാ കഞ്ഞി ഉഴിച്ചുകൊടുത്തും തമ്പുരാന്റെ ചാവടിയന്തിരത്തിന്‌ തലയിൽ എണ്ണയൊഴിച്ചുകൊടുത്തും അധ്വാനഫലം മുഴുവൻ 'കാഴ്ച'വെച്ചവന്‌ പകരം 'തമ്മാന'മായി പരുക്കൻ തോർത്തുമുണ്ടുകൊടുത്തും അവർ ജാതിയുടെ മഹിമ കൊണ്ടാടി. അന്ന് ജാതിയുടെ 'ആനുകൂല്യം' അനുഭവിച്ചവർ ആ വിഭാഗമായിരുന്നു. മുമ്പ് ജാതി പറഞ്ഞിരുന്നത് ആ വിഭാഗക്കാരായിരുന്നു. അതു പറഞ്ഞാൽ അപ്പറഞ്ഞവനും സവർണ ബഡായിക്കാരൻ.

എന്നാൽ ഇന്ന് സ്ഥിതി മാറി. സംവരണം ഒരു അവകാശമായി കീഴാളന്‌ ലഭിച്ചു. സംവരണം കൊണ്ട് ഉദ്യോഗങ്ങളിൽ ചില ജാതികൾ ഉയർന്ന മുന്നേറ്റം നടത്തിയിട്ടുണ്ട്. ഉദാഹരണം ഈഴവർ(തീയർ). ഇന്നും സാമൂഹികമായ അസമത്വം നേരിടുന്ന പട്ടികവർഗക്കാരും പട്ടികജാതിക്കാരും ഇത്രത്തോളം നേട്ടമുണ്ടാക്കി എന്ന് പറയാൻ നിവൃത്തിയില്ല. അവർ, പ്രത്യേകിച്ചും ആദിവാസികൾ സംവരണത്തിന്റെ 'ആനുകൂല്യം' നേടാൻ പോലും കഴിയാത്ത വിധം ഇന്നും പിന്നോക്കാവസ്ഥയിലാണ്‌. അവർ സംവരണത്തിനു വേണ്ടിയല്ല, തലചായ്ക്കാൻ ഒരു കിടപ്പാടത്തിനും ഭക്ഷണത്തിനും മരുന്നിനും വേണ്ടി പോരാടാൻ പോലും കെല്പില്ലാതെ ഇന്നും നരകിക്കുന്നു. അവരെക്കുറിച്ചു ശാബ്ദിക്കാൻ ഒരു 'ജാതിവാദി'യുമില്ല.

സുശീല്‍ കുമാര്‍ said...

സംവർണപ്രകാരം ആനുപാതികമായ അവസരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ ആ സമുദായത്തിന്റെ സംവരണാനുകൂല്യം പുന:പരിശോധിക്കപ്പെടേണ്ടതാണ്‌. 12ലധികം ശതമാനം സംവരണമുള്ള തീയന്‌/ഈഴവന്‌ ഇന്നും അതിന്‌ അർഹതയുണ്ടോ എന്ന് പുന:പരിശോധിക്കാൻ സമയമായിരിക്കുന്നു. എന്നാൽ ഇന്നും ജാതിയമായ ആനുകൂല്യം(അവകാശം) സംവരണമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അത് പുന:പരിശോചിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ തർക്കത്തിനു വകുപ്പില്ല. തങ്ങളുടെ സംവരണ ശതമാനത്തിൽ നിന്ന് 2 ശാതമാനമെടുത്ത് എസ് സി/ എസ് ടി വിഭാഗക്കാർക്ക്‌ കൊടുക്കാൻ ഒരു തീരുമാനമുണ്ടായി എന്ന് കരുതുക. അപ്പോൾ കാണാം പൂരം. അതുതന്നെയാണ്‌ രണ്ടാമത്തെ പ്രസ്താവനയിലെ ആദ്യ വാക്യത്തിന്റെ പൊരുൾ.

സുശീല്‍ കുമാര്‍ said...

ഇത്തരം അഭിപ്രായങ്ങളിൽ അസഹിഷ്ണുത കാണിക്കുകയും പറയുന്നവരെ സവർണ ബഡായിക്കാരായി മുദ്രയടിച്ച് നിഷ്ക്രിയരാക്കുകയും ചെയ്യുന്ന രീതി പലപ്പോഴായി കണ്ടുവരുന്നു. അപ്പോഴൊക്കെ പ്രതികരിച്ചിട്ടുമുണ്ട്.

ഡി സി ബുക്സിന്റെ വെബ് സൈറ്റിൽ സാന്ദര്‍ഭികമായി ഈ ഒരു പ്രസ്താവന നടത്തിയതിനാണ്‌ സി രവിചന്ദ്രനെ ഇവിടെ സവർണ ബഡായിക്കാരനായി അവതരിപ്പിച്ചിരിക്കുന്നത്

"മിക്ക യുക്തിവാദികളും ഒരുതരം യുക്തിവാദ മതമൗലികവാദമാണ് ഉന്നയിക്കാറുള്ളത്. മദ്ധ്യവര്‍ഗ്ഗക്കാരുടെ ഇടയില്‍നിന്നു വരുന്ന ഇക്കൂട്ടര്‍ മദ്ധ്യവര്‍ഗ്ഗക്കാരുമായാണ് ഇടപെടുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിപക്ഷ ജനതയുടെ കാര്യങ്ങള്‍ ഇവര്‍ കാണാറും കേള്‍ക്കാറുമില്ല. യു.ജി.സി.ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടാതെയുള്ളവരുടെ വിശ്രമവേളകളിലെ വിനോദപ്രവൃത്തികള്‍ മാത്രമാണിത്. ചേരികളിലും കടപ്പുറത്തും റെയില്‍വെപുറമ്പോക്കുകളിലും ഓവര്‍ബ്രിഡ്ജുകളുടെ താഴ്ഭാഗങ്ങളിലുമൊന്നും ജീവിക്കുന്നരെ ഇവര്‍ കാണാറില്ല. ദൈവവശ്വാസമാണ് ഏറ്റവും വലിയ തിന്മ എന്നതാണ് ഇവരുടെ മഖ്യ പ്രവര്‍ത്തന അജണ്ട."

സുശീല്‍ കുമാര്‍ said...

മധ്യവർഗക്കാർക്കിടയിൽ ജീവിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങളേ മനസ്സിലാകൂ. സധാരണക്കാരിൽ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ അവർ കാണാറും കേൾക്കാറുമില്ല. ഈ പ്രസ്താവന പൊതുവെ ശരിയാകാമെങ്കിലും സി രവിചന്ദ്രനെക്കുറിച്ച് എഴുതുന്ന ഭാഗത്ത് ഇത് എഴുതിച്ചേർക്കുമ്പോൾ അത് അദ്ദേഹത്തെ വ്യക്തിപരമായി പരാമർശിച്ചതുതന്നെ എന്നതിൽ തർക്കമില്ല. തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഒരും വെറും സാധാരണക്കരനായ രവിചന്ദ്രൻ പഠനകാലത്തുതന്നെ പാടത്ത് കന്നുപൂട്ടാൻ പോവുകയും മറ്റുള്ളവർക്കുവേണ്ടി തേങ്ങ പൊളിക്കാൻ പോവുകയും കൂലിപ്പണിക്ക് പോവുകയും ചെയ്തുകൊണ്ടാണ്‌ പ്രൊഫസറായതും 'ഇരുപത്തിമൂന്നിലേറെ വിഷയങ്ങളിൽ' ബിരുദാനന്തര ബിദുദം നേടിയതെന്നും എനിക്കറിയാം.

ഇന്ന് ജാതിയെക്കുറിച്ച് ഇടമുറിയതെ സംസാരിച്ചുകൊണ്ടിരിക്കുന്നവർ ജാതീയമായി ഏറ്റവും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന വിഭാഗക്കാരല്ല, മറിച്ച് സംവരണത്തിന്റെ ആനുകൂല്യം ഏറ്റവുമധികം അനുഭവിച്ച വിഭാഗക്കാരാണ്‌ എന്നതാണ്‌ വിരോധാഭാസം. അവർ എല്ലായ്പോഴും ക്യൂവിന്‌ മുൻപിലാണ്‌. ക്യൂവിന്‌ പിന്നിൽ ഒരിക്കലും കിട്ടാതെ കാത്തുകിടക്കുന്നവരെ അവർ കാണുന്നില്ല. കിട്ടിയവർക്കുതന്നെ അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും വീണ്ടും വീണ്ടും കിട്ടണം. അതിനാണവർ ജാതി വീണ്ടും വീണ്ടും പറയുന്നത്. ക്യൂവിൽ തങ്ങൾക്ക് പിറകിൽ നില്ക്കുന്നവരുടെ കാര്യം ആരെങ്കിലും പറഞ്ഞാൽ അവരെയും സവർണവാദക്കാരായി മുദ്രയടിക്കും ഇവർ. സ്വസമുദായത്തിലെ ഒരിക്കലും സംവരാണാവകാശം കിട്ടാത്തവർക്ക് കിട്ടാൻ വേണ്ടി ഒരിക്കലും ക്യൂവിൽ നിന്ന് മാറിക്കൊടുക്കാൻ അവർ തയ്യാറല്ല, അതിനു പറയുന്ന ന്യായമോ? സമുദായത്തിന്റെ കുംമ്പ മൊത്തത്തിൽ നിറഞ്ഞുകിട്ടിയാൽ മതി, കിട്ടാത്തവരുടെ ഒട്ടിയ കുമ്പ കൂടി താനെ നിറഞ്ഞുകൊള്ളും. എത്ര വിചിത്രം?

സുശീല്‍ കുമാര്‍ said...

ശങ്കരേട്ടാ കമന്റ് സ്പാമില്‍ പോയി, അഴിച്ചുവിടൂ.

സുശീല്‍ കുമാര്‍ said...

സ്പാമിലുള്ള കമന്റുകൂടെയില്ലെങ്കില്‍ പറയാനുള്ളത് മുഴുവനാകില്ലെന്നതിനാല്‍ ഒരു പോസ്റ്റായി കൊടുത്ത് ലിങ്ക് കൊടുക്കുന്നു.

സുശീല്‍ കുമാര്‍ said...

സ്പാമിലുള്ള കമന്റുകൂടെയില്ലെങ്കില്‍ പറയാനുള്ളത് മുഴുവനാകില്ലെന്നതിനാല്‍ ഒരു പോസ്റ്റായി കൊടുത്ത് ലിങ്ക് കൊടുക്കുന്നു.

ChethuVasu said...

""പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് പലപ്പോഴും തങ്ങളുടെ പി എസ് സി അപെക്ഷ പൂരിപ്പിക്കുമ്പോഴാണ്‌."


എപ്പൊഴും , പലപ്പോഴും എന്നതിന് പകരം ചിലപ്പോഴെങ്കിലും ,വല്ലപ്പോലെങ്കിലും എന്ന് ആയിരുന്നു എങ്കില്‍ ശരി ആകുമായിരുന്നു ..

പല്ലപോഴും എന്നാ വാക്ക് ഉപയോഗിക്കുന്നത് ഭൂരിഭാഗം പേരും ഭൂരിഭാഗം സമയവും എന്ന അര്‍ത്ഥമാണ് തരുന്നത് .. ആ അര്‍ത്ഥത്തില്‍ ആ പറഞ്ഞ സ്റ്റെമെന്റ്റ്‌ ശരിയല്ല .. അനഗ്നെ ആണെങ്കില്‍ ഇവിടെ PSC ക്ക് ആപ്ലി ചെയ്യുന്നതിന് മുന്‍പ് സംഭവിക്കുന്ന പ്രേമബന്ധങ്ങളില്‍ സ്വജാതി തിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ പാടില്ല .. എന്നാല്‍ കണ്മുന്നില്‍ ഉള്ള യാധര്ധ്യം അങ്ങനെ അല്ല .. മാറുന്നുണ്ടാവം .. പക്ഷെ ആ മാറ്റത്തിന്റെ പ്രവേഗം കൂടുന്നില്ല .

സ്വന്തം ചെട്ടമാരുടെയും ചേച്ചിമാരുടെയും , മറ്റു ബന്ധുക്കളുടെയും വിവാഹ ആലോചനകളിലും ,പരസ്യങ്ങളിലും മറ്റും പ്രകടമാകുന്ന ജാതി ബോധത്തെ PSC പെക്ഷക്ക് മുമ്പ് ഒരു കുട്ടി / ചെറുപ്പക്കാരന്‍/കാരി ഒട്ടും കാണില്ല തിരിച്ചറിയില്ല സ്വാമ്ശീകരിക്കില്ല എന്ന് പറയുന്നത് യുക്തി സഹാമല്ല .!

സ്വന്തം അമ്മാവന്റെയും അപ്പൂപന്റെയും കൂടെ എന്തിനാണ് ഒരു ജാതിപ്പെരിരിക്കുന്നതെന്ന് ഒരു കുട്ടി ആലോചിക്കില്ലേ..? അപ്പോള്‍ അവര്‍ക്ക് അവരുട ജാതി എന്താണെന്ന് ബോധ്യം വരില്ലേ..?
സ്വന്ത പേരിന്റെ കൂടെ അച്ഛന്‍ വച്ച് തന്നത് തന്റെ ജാതി നാമം ആണ് എന്ന് തിരിച്ചറിയാത്ത കുട്ടികളുണ്ടോ ?അത്രയ്ക്ക് മണ്ടന്‍ മാരോ അവര്‍..? , പേരെന്താണ് എന്ന് ചോദിക്കുന്ന ഒരാളോട് സമുദായ നാമ ഉള്‍പ്പെടെ മുഴവന്‍ പേരും ചോല്ലുന്നമെന്നു തിരിച്ചറിയുകയും ചൊല്ലുകയും ചെയ്യുന്ന കുട്ടി ഏതു തലമുറയില്‍ ആണ് ..? പുതിയ തലമുരയോ - പുതു പുതു ഉത്തരാധുനിക തലമുരയോ..?

ഇതില്‍ നിന്നൊക്കെ പുതു തലമുറ മാറിപ്പോയെങ്കില്‍ അത് കഴിഞ്ഞ രണ്ടോ മൂന്നോ ദിവാതില്‍ സംഭാവിച്ചതാകണം ..കാരണം അതിനു മുന്പ് അങ്ങനെ ആയിരുന്നില്ല ..?

ഒരു ചോദ്യം ..? ഇവിടത്തെ കൊല്ലെജെ ഹോസ്ടലുകളില്‍ പട്ടിക ജാതി വിദ്യാര്തികളുടെ കൂടെ രൂ ഷെയര്‍ ചെയ്യുന്നവരില്‍ പുതു തലമുറയുടെ പ്രാതിനിധ്യം എത്രയുണ്ട് ..? ജന്സംഖ്യാനുപാതികമാനോ ..? ജാതി ബോധം ഇല്ലാത്ത PSC പീക്ഷ എഴുതാന്‍ പ്രായമാകാത്ത എ തലമുറ എന്ന നിലക്ക് , ആനുപാതികം ആവണമല്ലോ ..? ആണോ ..? ഒന്ന് പറ .. വേണമെങ്കില്‍ ഒരു സര്‍വേ നടത്തൂ ...ബെട്ടടിക്കാന്‍ വാസു തയാര്‍ ..കണ്ണടച്ച് ഇരുട്ടക്കിയാല്‍ രാത്രി ആകില്ല .

അതൊക്കെ പറയുമ്പോഴും എനിക്ക് പുതു തലമുറയില്‍ തന്നെ ആണ് പ്രതീക്ഷ ..ഒരു പസ്ഖെ രവി ചന്ദ്രന്‍ പറഞ്ഞതും യാഥാര്‍ത്ഥ്യം എന്നതില്‍ ഉപരി പ്രഹീക്ഷ ആയിരിക്കാം ...പക്ഷെ ഒരു തുടര്‍ച്ചയില്‍ നിന്നും എളുപ്പം മാറി നിക്കാന്‍ സമൂഹത്തിന്റെ ഏതു ഭാഗത്തിനും -പുതിയ തലമുറക്കും - എളുപ്പം സാധ്യം അല്ല ..

ആദ്യം നമുക്ക് നമ്മുടെ ഹോസ്ടലുകള്‍ നോക്കാം.. കൂട്ട് കെട്ടുകള്‍ നോക്കാം , രൂപപ്പെടുന്ന സ്നേഹബന്ധങ്ങള്‍ ശ്രദ്ധിക്കാം ..എന്നിട്ട് നിഗമങ്ങളില്‍ എത്തിച്ചേരാം .. PSC അവിടെ നില്‍ക്കട്ടെ .

ബഷീര്‍ പൂക്കോട്ട്‌ said...

പ്രിയ ശങ്കരേട്ട,

ഇങ്ങളെ എനിക്ക്‌റിയാം. ഇങ്ങള് എന്നെ അറിയണമെന്നില്ല. എല്ലാ തികഞ്ഞതു ശങ്കരേട്ടന് മാത്രമോ. അതും ജാതിക്കൊണം മുടിഞ്ഞ യോഗ്യതയും. തീയ്യനാണെന് നെറ്റി ഒട്ടിച്ചു നടക്കുന്നണ്ടല്ലോ. പണ്ട് നമ്പൂരിമാര് ഇതല്ലേ ചെയ്ത്ത്. അന്ന അവര്‍ക്ക് നേട്ടം-ഇന്ന ഇങ്ങക്ക് നേട്ടം. എന്റെ ഉപ്പൂപ്പമരായിട്ട്് ഇങ്ങളെപ്പോലുള്ളെവരെ പേടിച്ച് ഇസഌമായത്. അതറിയോ ശഹ്കരേട്ടന്. തീയന്‍മാരായിരുന്നു കണഅണില്‍ചോരയില്ലാത്ത ജന്തുക്കള്്. പണ്ട് നമ്പൂരിമാരും നായമാരും ചെയ്യുന്ന പണി തന്നല്ലിയോ ഇപ്പോള്‍ നിങ്ഹളും കാണിക്കുന്നേ. സ്റ്റാറ്റിക് ഓഫീസറായി റിട്ടയരായിട്ടും സംവരണപൂതി തീര്‍ന്നില്ലേ. അതുത്ത ഗഡു വാങഅങാനായി പിള്ളാരേം റെഡിയാക്കി വെച്ചിട്ട് ഇമ്മാതിരി മയിരു വര്‍ത്താനം ഇവിടെ എഴുതിവച്ചില്ലെങ്കിലേ അത്ഭൂതമുള്ളു. എന്തോ വേറേം പണിയൊക്കെ ഇലസ്ലായയിരുന്നോ ഓപ്പീസര് പണിക്ക് തന്നെ പോണമെന്ന നിര്‍ബന്ധം.

ജാതികോണകന്‍മാര്‍ക്കെല്ലാം രവിചന്ദ്രന്‍ സാറില്‍ എരയേ കിട്ടി. ഇം.എം,എസ്സൊക്കായിയരുന്ന പണ്ട്.മുലകുടി മാറാത്ത കുഞ്ഞിന്റെ പിറകെ നടന്നും ജാതിചോദിക്കുന്നവന്‍മാര്‍ സത്‌യ്തതില്‍ പേപ്പട്ടികളാണ്. ഈ നാട് ഗുണം പിടിക്കാനാണ് ഇവന്‍മാര്‍ കാരണമാ. സാറിന്റെ ഇന്‌വ്യൂ ഞാനും വായിച്ചു അവിടെ എല്ലാവരും സാറെനെ അബീന്ദിച്ചത് ശങ്കേരട്ടന്‍ കണ്ടില്ലേ. ജീവിതത്തിലൊരിക്കലും ജാതിയെക്കുറിച്ച് ചിന്തിക്കാത്ത സാറിനെ ചീത്തപറയാന്‍ 24 മണിക്കൂറും ജാതി പരഞ്ഞു നടത്ക്കുന്ന ഇങങള് തന്നെ വേണം.

ഇങ്ങടെ മനസ്സ് ശരിക്കും കക്കൂസ് കുഴി തന്നെ. ശങ്കരേട്ട. വലി്യ വെഷമമുണ്ട്.
ഇവിടെ പട്ടികയൊക്കെ കാണിച്ചു. മുസല്‍മാനായതിന്റെ വേദന #്‌റിയോ നിങഅങക്ക്. ഹിന്ദുക്കളുടെ സംവരണം മുവുവന്‍ അടിച്ചോട്ടു പോകുന്നത് തീയമാരാ. അവനൊക്കെ ഇന്നതിന് എന്തെങ്കിലും അര്‍ഹതയുമ്‌ടോ ശങ്കരേട്ടാ. ഇങ്ങക്ക അര്‍ഹതയുണ്ടോ പട്ടികാജാതിക്കാരന്റെ കാര്യം പറയാന്‍ ഇങ്ങക്കെന്ത് അര്‍ഹത. സുശീല് പറഞ്ഞതുപോലെ അരശതമാനം കൊടുക്കുമോ അങ്ങാട്ട്. താന്‍കാര്യം സാധി#്കാനായി ജീതിപറഞ്ഞു നടക്കുന്ന പിശാചുക്കള്.

//ചാട്ടവാര്‍// said...

ശാസ്ത്രീയമായി ചെറിപിക്കിംഗ് നടത്തുന്നത് എങ്ങനെയാണെന്ന് കാണിച്ചുതരുന്ന ശങ്കരേട്ടന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ... :-)

//ചാട്ടവാര്‍// said...

ദാരിദ്ര്യമനുഭവിക്കുന്ന പട്ടിക വര്‍ഗ്ഗക്കാര്‍ 37.5 ശതമാനവും പട്ടികജാതിക്കാര്‍ 29.5 ശതമാനവും പിന്നാക്കക്കാര്‍ 14 ശതമാനവും ഉള്ളപ്പോള്‍ മുന്നാക്കക്കാര്‍ 8 ശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്
ഒരു സംശയം ശങ്കരേട്ടാ..പിന്നാക്കക്കാരിലെ ദാരിദ്ര്യത്തിന്റെ കണക്കിലാ..ഈഴവരെ ഒഴിച്ച് നിര്‍ത്തിയിട്ട് ബാക്കിയുള്ള ഹിന്ദു പിന്നോക്ക സമൂഹങ്ങളുടെ ദാരിദ്യക്കണക്ക് കൈവശമുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു വെളിപ്പെടുത്താമോ?

//ചാട്ടവാര്‍// said...

സ്വസമുദായത്തിലെ ഒരിക്കലും സംവരാണാവകാശം കിട്ടാത്തവർക്ക് കിട്ടാൻ വേണ്ടി ഒരിക്കലും ക്യൂവിൽ നിന്ന് മാറിക്കൊടുക്കാൻ അവർ തയ്യാറല്ല
ക്യൂവില്‍ നിന്നു മാറിക്കൊടുക്കണം എന്നല്ല പറയേണ്ടത്.മറിച്ചു ക്യൂവിന്റെ പിന്നറ്റത്തുപോയിനില്‍ക്കൂ എന്നാണ് പറയേണ്ടത്.സമ്പത്തികസംവരണവാദത്തില്‍ ഉടായിപ്പുണ്ട്.അത് സംവരണത്തിന്റെ ലക്ഷ്യത്തെതന്നെ അട്ടിമറിക്കും.അതിനുപകരം ക്രീമിലെയറിനു ക്യൂവിന്റെ പിന്നറ്റത്തു സ്ഥാനം നല്‍കിയാല്‍ മതിയാകും.

ajeeshmathew karukayil said...

ധീരമായ ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു മനുഷ്യനെ മനുഷ്യനായി കാണാതെ പുലയനും പറയനും നായരും മടബിയുമായി വേര്‍ തിരിച്ചു കണ്ടിരുന്ന അന്ധകാരത്തിന്റെ യുഗം അസ്തമിച്ചിട്ടും അതിന്റെ തിരുശേഷിപ്പ് പോലെ നല്കപെടുന്ന സംവരണം മറന്നു കളഞ്ഞ മാറലകളെ വീണ്ടും ഓര്‍മയില്‍ നിര്‍ത്താനെ ഉപകരിക്കു .ഒരൊറ്റ ജാതി അത് മനുഷ്യ ജാതി എന്ന് ഭരണകൂടം തിരിച്ചറിയുന്ന നാളുകള്‍ക്ക് വേണ്ടി ജീവത്യാഗം ചെയ്യാന്‍ ഇനിയും രാജീവ്‌ ഗോസ്വാമിമാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രസ്തുത കണക്ക് ഇല്ല ചാട്ടവാര്‍. പിന്നാക്കക്കാരിലെ ഉപജാതികളെ പരിശോധിച്ചാല്‍ അതില്‍ സാമ്പത്തികമായി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ഈഴവ-തിയ്യ വിഭാഗക്കാരാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അമ്മാവന്‍ / AMMAVAN said...

പിച്ചും പേയും പറയാതെ ക്രിസ്ത്യാനികളെ കണ്ടു പഠിക്ക്. ഒരു സംവരണവും ഇല്ലാതെ തന്നെ അവര്‍ വിജയിക്കുന്നത്.

അവരും അവര്‍ണ്ണരായിരുന്നു .
ഇന്നോ---

അനില്‍@ബ്ലോഗ് // anil said...

കമന്റൊന്നും ട്രാക്കിൽ വരുന്നില്ലല്ലോ.

Dalithan said...

Mr. Sahankarettan,

Read the Pachakkuthira interview fully. Ravichandran sir struck me as an honest humanist with a wider social perspective. I don't know his community. But understand that he is against all kinds of cateisms. We need such people in our society now. Not you like third-rate caste-minded people. Alas, You abuse such people!

You play Mulayam-Lalau politics.It is not going solve our problems. As Suseel said, you like OBC lords are our enemy no-1 now. You loot the major portion of reservation. You deny the same to the backward in your own community. The Ezhave-OBC are crafty fellows. They are very much economically&socially advanced now. You have everything-we have nothing. Still you cling to that 14 % reservation!

Every body knows that it is drama played by you like caste-animals to enjoy reservation till the end of the world, for all your coming generations. There are many like Mr. Sathyanewesy who falsely talk about the depressed to promote his OBC interest. Let me tell you that you are real enemies of the daliths and Adivaasi people now. I always said that. Shame on you for making such filthy criticism on a harmless remark by a humanist.

Dalithan said...

There is SC ban on above 50% reservation. Kerala service is dominated by Ezhava now. Will you agree to hand over at least half of your reservation(7%) to the SC/ST/Aadivasees. Tell me Mr. Shankaraettan you are ready for it???

സുശീല്‍ കുമാര്‍ said...

ചെത്തുകാരന്‍ വാസു പറഞ്ഞു:

എപ്പൊഴും , പലപ്പോഴും എന്നതിന് പകരം ചിലപ്പോഴെങ്കിലും ,വല്ലപ്പോലെങ്കിലും എന്ന് ആയിരുന്നു എങ്കില്‍ ശരി ആകുമായിരുന്നു ..

പല്ലപോഴും എന്നാ വാക്ക് ഉപയോഗിക്കുന്നത് ഭൂരിഭാഗം പേരും ഭൂരിഭാഗം സമയവും എന്ന അര്‍ത്ഥമാണ് തരുന്നത് .. ആ അര്‍ത്ഥത്തില്‍ ആ പറഞ്ഞ സ്റ്റെമെന്റ്റ്‌ ശരിയല്ല .. അനഗ്നെ ആണെങ്കില്‍ ഇവിടെ PSC ക്ക് ആപ്ലി ചെയ്യുന്നതിന് മുന്‍പ് സംഭവിക്കുന്ന പ്രേമബന്ധങ്ങളില്‍ സ്വജാതി തിരഞ്ഞെടുപ്പ് ഉണ്ടാകാന്‍ പാടില്ല .. എന്നാല്‍ കണ്മുന്നില്‍ ഉള്ള യാധര്ധ്യം അങ്ങനെ അല്ല .. മാറുന്നുണ്ടാവം .. പക്ഷെ ആ മാറ്റത്തിന്റെ പ്രവേഗം കൂടുന്നില്ല .


>>>> വാസു പറഞ്ഞതിനോട് യോജിക്കുന്നു. ആ വാക്കായിരുന്നു ഇന്നത്തെ സാഹചര്യത്തില്‍ ഒന്നുകൂടി ഉചിതം. കുറെയേറെ കുട്ടികളെങ്കിലും ജാതിയും മതവും മനസ്സില്‍ പേറുന്നുണ്ട് എന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്‌. എന്താണ്‌ പ്രതിവിധി? 'ഞാന്‍ തീയനാണ്‌' എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ച് നടന്നാല്‍ ജാതി മാറുമോ? തീയന്‌ ജാതി പറയാം. നായര്‍ക്ക് പറ്റില്ല എന്ന ന്യായത്തിനെന്തര്‍ത്ഥം? ഒരു കൂട്ടര്‍ സംഘടിക്കുമ്പോല്‍ മറ്റേ കൂട്ടരും സംഘടിക്കും എന്നതില്‍ തര്‍ക്കമില്ല. ഇങ്ങനെ സംഘടിച്ച് സംഘടിച്ച് കേരളത്തെ ഭ്രാന്താലയമാക്കുന്നവര്‍ തന്നെയാണ്‌ ഇത്തരം ജാതിബോധത്തിന്റെ കാരണക്കാര്‍.

ഒരു ജാതീയ സമൂഹത്തില്‍ ഓരോ മനുഷ്യനും ഏതെങ്കിലും ഒരു ജാതിയില്‍ ജനിക്കുന്നു. തന്റെ ജാതി ജനനത്തിനുശേഷം തെരഞ്ഞെടുക്കാന്‍ ഒരുത്തനും അവസരമില്ല. മതം മാറിയാലും ജാതി ഒഴിഞ്ഞുപോകില്ല. പിന്നെന്താണ്‌ മാര്‍ഗം? ജാതി ബോധത്തെ മനസ്സില്‍നിന്നും പിഴുതെറിയുക തന്നെ. അത് ചെയ്യുന്നവര്‍, ചെയ്തിരുന്നവര്‍, ഇന്നും ചെയ്തുകൊണ്ടിരിക്കുന്നവര്‍ യുക്തിവാദികള്‍/മാനവികവാദികള്‍/നിരീശ്വരവാദികള്‍ ആണ്‌. ഒരു കാലത്തെ കമ്യൂണിസ്റ്റുകാരും അതില്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ പ്രതികരണം ആശാവഹമല്ല. ഇങ്ങനെ ജനിച്ച ജാതിയെയും ജാതിബോധത്തെയും മനസ്സില്‍നിന്ന് പിഴുതെറിയാന്‍ സന്മനസുകാണിച്ചവരെ നോക്കി സവര്‍ണരെന്ന ആക്ഷേപിക്കുന്നവര്‍ സ്വയം നെറ്റിയില്‍ ജാതിപ്പേറ് ഒട്ടിഛ്കുവെച്ച് നടക്കുന്ന വിരോധാഭാസം വളരെ കഷ്ടം മാത്രമല്ല, പ്രതിഷേധാര്‍ഹവുമാണ്‌.

സുശീല്‍ കുമാര്‍ said...

സ്വന്തം അമ്മാവന്റെയും അപ്പൂപന്റെയും കൂടെ എന്തിനാണ് ഒരു ജാതിപ്പെരിരിക്കുന്നതെന്ന് ഒരു കുട്ടി ആലോചിക്കില്ലേ..? അപ്പോള്‍ അവര്‍ക്ക് അവരുട ജാതി എന്താണെന്ന് ബോധ്യം വരില്ലേ..?
സ്വന്ത പേരിന്റെ കൂടെ അച്ഛന്‍ വച്ച് തന്നത് തന്റെ ജാതി നാമം ആണ് എന്ന് തിരിച്ചറിയാത്ത കുട്ടികളുണ്ടോ ?അത്രയ്ക്ക് മണ്ടന്‍ മാരോ അവര്‍..? , പേരെന്താണ് എന്ന് ചോദിക്കുന്ന ഒരാളോട് സമുദായ നാമ ഉള്‍പ്പെടെ മുഴവന്‍ പേരും ചോല്ലുന്നമെന്നു തിരിച്ചറിയുകയും ചൊല്ലുകയും ചെയ്യുന്ന കുട്ടി ഏതു തലമുറയില്‍ ആണ് ..? പുതിയ തലമുരയോ - പുതു പുതു ഉത്തരാധുനിക തലമുരയോ..?


ഇപ്പറഞ്ഞത് പച്ചപ്പരമാര്‍ത്ഥം. പക്ഷേ, കാന്‍സര്‍ രോഗത്തിന്‌ പുറത്തെ അമൃതാഞ്ജന്‍ പുരട്ടിയിട്ട് കാര്യമില്ലല്ലോ? അതിന്‌ സര്‍ജറിയോ കീമോതെറാപ്പിയോ റേഡിയേഷനോ തന്നെ വേണ്ടിവരും. ജാതിക്കും ജാതിബോധത്തിനുമുള്ളില്‍ നിന്നുകൊണ്ട് അതിനു പുറത്തുകടന്നവരെ നോക്കി കൊഞ്ഞനം കുത്തുന്നത് എന്ത് ന്യായം?

സുശീല്‍ കുമാര്‍ said...

ഒരു ചോദ്യം ..? ഇവിടത്തെ കൊല്ലെജെ ഹോസ്ടലുകളില്‍ പട്ടിക ജാതി വിദ്യാര്തികളുടെ കൂടെ രൂ ഷെയര്‍ ചെയ്യുന്നവരില്‍ പുതു തലമുറയുടെ പ്രാതിനിധ്യം എത്രയുണ്ട് ..? ജന്സംഖ്യാനുപാതികമാനോ ..? ജാതി ബോധം ഇല്ലാത്ത PSC പീക്ഷ എഴുതാന്‍ പ്രായമാകാത്ത എ തലമുറ എന്ന നിലക്ക് , ആനുപാതികം ആവണമല്ലോ ..? ആണോ ..? ഒന്ന് പറ .. വേണമെങ്കില്‍ ഒരു സര്‍വേ നടത്തൂ ...ബെട്ടടിക്കാന്‍ വാസു തയാര്‍ ..കണ്ണടച്ച് ഇരുട്ടക്കിയാല്‍ രാത്രി ആകില്ല .

ജാതിബോധത്തിന്റെയും സവര്‍ണ ബോധത്തിന്റെയും ഇന്നത്തെ നിലനില്പ്പ് പുനരുദ്ധരിക്കപ്പെടുന്ന ക്ഷേത്രസംസ്കാരത്തിലാണ്‌. സരണതയുടെ ഈറ്റില്ലവും, കലാലയവും ക്ഷേത്രങ്ങള്‍ തന്നെ. ഈ സത്യങ്ങളെ കണ്ണുതുറന്നുകാണാന്‍ നാം തയ്യാറാവുക. വാസു പറഞ്ഞതുപോലെ കണ്ണടച്ചു പിടിച്ചാല്‍ ഇരുട്ടാവില്ല. ശ്രീനാരായണഗുരു പറഞ്ഞ പോലെ സ്വര്‍ണപ്പാത്രം കൊണ്ട് മൂടപ്പെട്ട സത്യധര്‍മ്മങ്ങളെ കാണുവാന്‍ ആ പാത്രത്തിന്റെ മൂടി തുറക്കുക. ജാതിബോധത്തിന്‌ വിത്തും വളവും മതത്തിനുള്ളിതന്നെയാണെന്ന് അപ്പോള്‍ കാണാം. അതുകാണാന്‍ കണ്ണില്ലാതെ വഴിയില്‍ പോകുന്നവന്റെ നേരെ അതിന്റെ പിതൃത്വം ആരോപിച്ച് ഒളിച്ചോടുന്നത് ആശാവഹമായ രീതിയല്ല.

ശങ്കരേട്ടാ, കഴിഞ്ഞ പോസ്റ്റില്‍ വിമര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടും കാര്യമായൊന്നും കണ്ടില്ല. ഏതായാലും ആ കുറവ് ഇവിടെ നികത്തുന്നു.


ഇനി എനിക്കുള്ളത് ഇങ്ങ് പോരട്ടെ.... അത് കിട്ടിയാല്‍ ഉറങ്ങാമായിരുന്നു.

സുശീല്‍ കുമാര്‍ said...

സ്പാം. സ്പാം, വേഗമാകട്ടെ ശങ്കരേട്ടാ.. കമന്റ് റിലീസാക്ക്.......

ChethuVasu said...
This comment has been removed by the author.
ChethuVasu said...

@ സുശീല്‍

( ഞാന്‍ അത് പറഞ്ഞത് രവി ചന്ദ്രന്‍ പറയുന്നിടത്ത് പുതു തലമുറ എത്തിയിട്ടില്ല എന്ന് യുക്തി സഹിതം ആവതരിപ്പിക്കാനാണ് ..)

തീര്‍ച്ചയായും യോജിക്കുന്നു .. പക്ഷെ ഒന്ന് മുഴുവനായി അവസാനിപ്പിച്ചാലേ മറ്റെന്തെകിലും ചെയ്യാന്‍ പാടുള്ളൂ എന്നു പറയുന്നത് അത്ര കണ്ടു ശരിയാണോ ..? കാരണം പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിഞ്ഞാല്‍ മതി എന്ന് പറഞ്ഞാല്‍ ഏറ്റവും വലിയ കുറ്റം ചെയ്യുന്നവനെ കല്ലെറിയാന്‍ ആരും ഉണ്ടാകില്ല .. കാരണം ചെറിയ കുറ്റങ്ങള്‍ എല്ലാവരും ചെയ്യുന്നതാണല്ലോ ... അങ്ങനെ പൂര്‍ണമായും തെറ്റ് ചെയ്യതവന് മാത്രമേ മറ്റുള്ളവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞാല്‍ അത് തെറ്റ് ചെയ്യുവരെ രക്ഷിക്കാനുള്ള ഉപായമായി മാറും ..

തീര്‍ച്ചയായും പലവുരി മുമ്പും അഭിപ്രായപ്പെട്ട പോലെ ജാതി വ്യവസ്ഥ എന്നത് സവര്‍ണ ജാതി വ്യവസ്ഥ മാത്രമല്ല , അവര്‍ണരുടെ ഇടയില്‍ ഉള്ള ജാതി വിവേചനം അതായതു ഈഴവര്‍ പലരും അവരില്‍ താഴെ ഉള്ള ജാതികളോടു ഇപ്പോഴും കാണിക്കുന്ന വിവേചനം സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ട് എന്നത് യാധാര്ത്യമാണ് ... അത് മാറേണ്ടതും ആവശ്യം ആണ് സംശയം ഇല്ല ..പക്ഷെ ഒരു കാര്യം മനസിലാക്കേണ്ടത് ജാതി മേധാവിത്വത്തിന്റെ അനുകരണ സ്വഭാവം ആണ് . അതായത് ഈഴവര്‍ സവര്‍ണ ജാതി വ്യവസ്ഥയെ അനുകരിക്കുന്നു ..സവര്‍ണ ജാതികള്‍ക്കിടയില്‍ തന്നെ എന്തിനു നമ്ബൂത്രിമാരുടെ ഇടയില്‍ തന്നെ പല,ഭേദങ്ങളും ഉണ്ടല്ലോ .. നായന്മാരുടെ ഇടയിലും അമ്പല വാസികളുടെ ഇടയിലും തമ്മില്‍ തമ്മ്ല്‍ ഭേദങ്ങളുണ്ട് .. പട്ടിക ജാതിക്കാര്‍ ക്കിടയില്‍ തമ്മില്‍ തമ്മില്‍ മെച്ചമെന്ന് കരുതുന്നവര്‍ ആണ് ഉള്ളത് ( പട്ടിക ജാതി എന്നാ ഒരു ജാതി ഇല്ല ). ആദിവാസികളെ തങ്ങളേക്കാള്‍ മോശമായിട്ടാണ് മറ്റു ള്ളവര്‍ എല്ലാവരും കണക്കാക്കുന്നത് .

ഇതിന്റെ എല്ലാം പ്രധാന കാരണം അനുകരണ സ്വഭാവം ആണ് , മേല്‍കോയ്മ ഉള്ളവന്‍ ചെയ്യുന്നത് അനുകരിക്കുക എന്നത് മനുഷ്യ സഹജമാണ് , നായര്‍ ചെയ്യുന്നതും ഈഴവന്‍ ചെയ്യുന്നതും , മന്നന്‍ ചെയ്യുന്നതും , പുലയന്‍ ചെയ്യുന്നതും എല്ലാം അത് തന്നെ .. അപ്പോള്‍ അടിസ്ഥാനമായി മേല്‍ക്കോയ്മ എവിടെ നിന്ന് ആരംഭിക്കുന്നു , അഥവാ ജാതി വൃക്ഷത്തിന്റെ വയൂകള്‍ എവിടെയാണ് അവിടം നന്നകത കാലത്തോളം അതിന്റെ ചറിയ ഫോടോസ്ടറ്റ് കോപ്പികള്‍ സമൂഹത്തില്‍ നില നില്‍ക്കും ,

ശങ്കരേട്ടനെ പറ്റി പറയുമ്പോള്‍ തീര്‍ച്ചയായും പിറന്ന ജാതിയില്‍ പിറന്നവര്‍ ചെയ്തു കൂട്ടുന്ന മനുഷ്യത്വ ഹീനങ്ങലായ ജാതി പെരുമാറ്റത്തെ ഇത്ര ശക്തവും ആത്മാര്തവും ആയി വിമര്‍ശിച്ച മറ്റൊരാള്‍ (ഒരു പക്ഷെ നിസ്സഹായണോ സത്യന്വേഷിയോ ഒഴികെ )ഇവിടെ ബ്ലോഗ്‌ ലോകത്ത് മറ്റാരുമില്ല . അദ്ദേഹത്തിന്റെ പല ബ്ലോഗ്‌ പോസ്റ്റുകള്‍ ഈ വിമര്‍ശനഗള്‍ക്ക് മാത്രമായി നീക്കി വക്കപ്പെട്ടവയാണ് ..അത് കൊണ്ട് രവി ചന്ദ്രന്റെ ഒരി പ്രത്യേക അഭിപ്രായത്തെ ( അത് ആലോചിക്കാതെ പറഞ്ഞതാണെങ്കില്‍ കൂടി ) വിമര്‍ശിക്കാന്‍ ശരി ശാങ്കര നാരായണന് എല്ലാ സ്വാതന്ത്ര്യവും അവകാശവും ഉണ്ട് . എന്നാല്‍ ഈ പ്രത്യേക പോസ്റ്റിന്റെ സാഹചര്യത്തോട് എനിക്ക് യോജിപ്പില്ല ..എന്നാല്‍ രവി ചന്ദ്രന്റെ ആ പരാമര്‍ശം സവര്‍ണതയുടെ ലക്ഷണം അല്ല എന്ന് പറയുമ്പോള്‍ തന്നെ യുക്തിപരമായി തെറ്റാണു എന്ന് തന്നെ ആണ് ഞാന്‍ തറപ്പിച്ചു പറയുന്നത്. ( മുന്‍ കമന്റുകള്‍ ).ഒരു യുക്തിവാദിക്ക് ആ കാഴ്ചപ്പാട് വസ്തുതകള്‍ ( ഞാന്‍ ചൂണ്ടിക്കാട്ടിയത് തന്നെ ആയിക്കോട്ടെ ) കൂടുതല്‍ ശ്രിധിച്ചു അവലോകനം ചെയ്തു തിരുതവുന്നത്തെ ഉള്ളൂ .

ChethuVasu said...

@ ശങ്കരേട്ടന്‍

താങ്കളുടെ മറ്റു ബ്ലോഗ്‌ പോസ്റ്റുകള്‍ വായിച്ചു നോക്കാതെ ആണ് ഇവിടെ പലരും താങ്കളെ വിമര്‍ശിക്കുന്നത് എന്ന് ഊഹിക്കവുന്നത്തെ .. ജാതിയോടുള്ള സമരത്തില്‍ താങ്കളുടെ ഉദ്ദേശ ശുദ്ദി സംശയങ്ങള്‍ക്ക് അതീതമാണ് .. സ്വന്തം ജാതിയിലെ ജാതീയ മനോഭാവം വിമര്‍ശിക്കാന്‍ ഈ ബോളഗ് ലോകത്ത് ആര്‍ജ്ജവവും സത്യാസന്ധതയും താങ്കള്‍ക്ക് മാത്രമേ ഉള്ളൂ .. അത് കൊണ്ട് തന്നെ താങ്കളെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു .. വിമര്‍ശനം തുടരുക... താങ്കളുടെ മുഴുവന്‍ ലേഖനങ്ങള്‍ വായിച്ചു നോക്കാതെ താങ്കളെ തെറി പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നവര്‍ ആണ് .യഥാര്‍ത്ഥത്തില്‍ അത് താങ്കളുടെ വിമര്‍ശനത്തെ തന്നെ ന്യായീകരിക്കുന്നുണ്ട് , താങ്കളുടെ നിശിത വിമര്‍ശനത്തിനു വിധേയമാവുന്ന സവര്‍ണ ഈഴവരുടെ സാമൂഹ്യ ചെയ്തികള്‍ക്ക് കിട്ടുന്ന പിഴ ആ സമുദായംഗം ആയതു കൊണ്ട് താങ്കള്‍കൂടി അനുഭവിച്ചേ പറ്റൂ . അത് സമൂഹിക സാമന്യവല്‍ക്കാരത്തിന്റെ ഭാഗമായി കണ്ടാല്‍ മതി ..

അടുത്തിടെ നടന്ന പുണ്യാഹം തെളിക്കല്‍ വിവാദത്തിലും മറ്റും താങ്കളുടെ കാഴ്ചപ്പാട് ( ഏതു ജാതിയില്‍ പെട്ടവര്‍ ആയിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക എന്ന് താങ്കള്‍ വ്യക്തമായി ഊഹിച്ചു ) താങ്കളുടെ സമൂഹ്യ അവബോധത്തിന്റെ കൃത്യത വ്യക്തമാക്കുന്നു .പണ്ഡിറ്റ്‌ കറുപ്പനെ പറ്റി ഈ ബ്ലോഗായ ബ്ലോഗത്ത്‌ പരാമര്‍ശിച്ച ഒരേ ഒരാള്‍ താങ്കള്‍ ആണെന്നതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം ..
ഈ പ്രത്യേക പോസ്ടിനോട് എന്റെ അര്‍ദ്ധ വിയോജനക്കുറിപ്പ് രേഖപ്പെടുമ്പോഴും അത് താങ്കളുടെ സുചിന്തിതവും സുവ്യക്തവും ,നീതി ബോധത്തിലും മാനവികതയില്‍ അധിസ്ടിതമായതുമായ സാമൂഹ്യ അവബോധത്തിന് മുന്നില്‍ ഒന്നുമല്ല എന്നും പറഞ്ഞു കൊള്ളുന്നു .

അഭിവാദ്യങ്ങള്‍ !

@ മറ്റുള്ളവര്‍
ആദ്യം ശങ്കരേട്ടനെ വായിക്കുക . എന്നിട്ട് അഭിപ്രായം പറയുക
http://sugadhan.blogspot.com/2011/03/blog-post_18.html
http://sugadhan.blogspot.com/2010/12/blog-post.html
http://sugadhan.blogspot.com/2010/12/blog-post_18.html
http://sugadhan.blogspot.com/2010/10/blog-post_06.html
ജാതിക്കെതിരെയുള്ള തന്റെ സമരത്തില്‍ സ്വന്തം സമുദായം അദേഹത്തിന്റെ നീതി ബോധത്തിന് മുമ്പില്‍ പുല്ലാണ് അദ്ദേഹത്തിന് ... വേറെ ആരുണ്ട്‌ ഈ ബ്ലോഗ്‌ ലോകത്ത് ചങ്കൂറ്റത്തോടെ ഇങ്ങനെ പറയാന്‍ ..!!

സുശീല്‍ കുമാര്‍ said...

പ്രിയ ബഷീര്‍ പൂക്കോട്,

താങ്കളുടെ ഭാഷ സഭ്യമാണോ എന്ന് സ്വയം പരിശോധിക്കുക. വിമര്‍ശനങ്ങള്‍ വ്യക്തിപരമാകുന്നത് ഉചിതമാണോ? നിലപാടുകളെയല്ലേ വിമര്‍ശിക്കേണ്ടത്? ശങ്കരേട്ടന്റെ മനസ്സ് കക്കൂസാണെന്ന് പറയുന്ന താങ്കള്‍ക്ക് അദ്ദേഹത്തെ അറിയില്ല, അറിയുമെന്ന് പറയുന്നത് കള്ളം.

വായനക്കാര്‍ എന്ന നിലയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ആരോഗ്യകരമായി ചര്‍ച്ചചെയ്യുകയാണ്‌ ഉചിതം. ആ ചര്‍ച്ചയില്‍ വാക്കുകള്‍ക്ക് ആവശ്യത്തിന്‌ മൂര്‍ച്ചയാകുന്നതിലും തെറ്റില്ല, പക്ഷേ അതിനും ചില അതിര്‍ വരമ്പുകള്‍ സ്വയം കണ്ടെത്തണം. താങ്കളെ വിമര്‍ശിക്കാന്‍ പറഞ്ഞതല്ല, സൗഹൃദത്തോടെ ചൂണ്ടിക്കാണീക്കുന്നു എന്നുമാത്രം.

ChethuVasu said...

@ മറ്റുള്ളവര്‍
ആദ്യം ശങ്കരേട്ടനെ വായിക്കുക . എന്നിട്ട് അഭിപ്രായം പറയുക
http://sugadhan.blogspot.com/2011/03/blog-post_18.html
http://sugadhan.blogspot.com/2010/12/blog-post.html
http://sugadhan.blogspot.com/2010/12/blog-post_18.html
http://sugadhan.blogspot.com/2010/10/blog-post_06.html
ജാതിക്കെതിരെയുള്ള തന്റെ സമരത്തില്‍ സ്വന്തം സമുദായം അദേഹത്തിന്റെ നീതി ബോധത്തിന് മുമ്പില്‍ പുല്ലാണ് അദ്ദേഹത്തിന് ... വേറെ ആരുണ്ട്‌ ഈ ബ്ലോഗ്‌ ലോകത്ത് ചങ്കൂറ്റത്തോടെ ഇങ്ങനെ പറയാന്‍ ..!!

ChethuVasu said...

@ Dalithan
ഈഴവര്‍ക്ക് ഇനി സംവരണം ആവശ്യമില്ല എന്നാണു എന്റെ നിലപാട് .. ഒരു അമ്പതു വര്‍ഷം മുമ്പ് ആവശ്യം ഉണ്ടായിരുന്നു ഇപ്പോള്‍ അതില്ല . തീര്‍ച്ചയായും എഴാവര്‍ക്കുള്ള സംവരണം പൂര്‍ണമായി തന്നെ മറ്റു താഴെയുള്ള വിഭാഗങ്ങള്‍ക്ക് കൊടുക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു ..

ChethuVasu said...

സ്പാം ! സ്പാം ! സ്പാം! ശങ്കരേട്ട ..! പെട്ടെന്ന് ! പെട്ടെന്ന് !

ChethuVasu said...
This comment has been removed by the author.
//ചാട്ടവാര്‍// said...

ചെത്തുകാരന്‍ വാസൂ,
ഈഴവരുടെ സംവരണം എടുത്തുകളയണം എന്ന താങ്കളുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്.ഇക്കാര്യത്തില്‍ ശങ്കരേട്ടന്റെ അഭിപ്രായം അറിയാനാഗ്രഹമുണ്ട്.മറ്റുപിന്നോക്കസമുദായങ്ങളുടെ 14 ശതമാനം ദാരിദ്ര്യം ചൂണ്ടിക്കാട്ടിയ ശങ്കരേട്ടനോടു പറയുവാനുള്ളത്,ഈഴവനെ ആ ഗ്രൂപ്പില്‍ നിന്നു ഒഴിവാക്കിയാല്‍ ആ ശതമാനക്കണക്കു ഇരട്ടിക്കപ്പുറമാകും എന്നാണ്.
കേരളത്തില്‍ മൂലധനശേഷിയില്‍ ഈഴവനും നായരും ഏതാണ്ട് തുല്യനിലയില്‍ തന്നെയാണ്.മറ്റൊന്നുള്ളത് ഭൂപരിഷ്കരണത്തില്‍ നേട്ടമുണ്ടായത് ഈഴവനാണ്.കോളനികളിലേക്ക് ചുരുക്കപ്പെട്ട ദളിതനാണ് ഏറ്റവും ഭയങ്കരമായി വഞ്ചിക്കപ്പെട്ടത്.

ChethuVasu said...

പ്രിയ സുശീല്‍

സ്വന്തം ജാതിയിലെ തന്നെ ജാതിവേരിയന്മാര്‍ക്കെതിരായി തൂലിക പടവാളാക്കിയ ശങ്കരേട്ടന് തീര്‍ച്ചയായും രവി ചന്ദ്രന്റെ ആ ആലോചിക്കാതെ എഴ്തുതിയ മറുപടിയില്‍ പ്രതികര്‍ക്കാനുള്ള ധാര്‍മിക അവകാശം ഉണ്ട് .. തീര്‍ച്ചയായും ശങ്കരേട്ടന്റെ അചഞ്ചലമായ നിലപാടുകള്‍ അദ്ദേഹത്തിന്റെ ബ്ലോഗ്‌ പോസ്റ്റുകള്‍ ആദ്യം മുതലേ തുടര്‍ന്ന് ഫോളോ ചെയ്യുനവര്‍ ക്ക് അറിയാമല്ലോ .. :-)

ഞ്ഞാന്‍ പറഞ്ഞല്ലോ എന്നെ സംബന്ധിച്ചെടുത്തോളം ഇത് രവി ചന്ദ്രന്റെ സന്ദര്ഭാനുസാരിയായ ഒരു പദപ്രയോഗം ആണ് ..അത് കൊണ്ട് വ്യക്തിപരമായി രവി ചന്ദ്രന്‍ ശങ്കരേട്ടന്‍ ഉദ്ദേശിക്കുന്ന പോലുള്ള ആളാണെന്നു ഞാന്‍ കരുതുന്നില്ല . ഒരു യുക്തിവാദി എന്നാ നിലയിലും മനുഷ്യന്‍ എനെ ജീവിയെ കുറിച്ച് പഠിക്കുന്ന ആള്‍ എന്നാ നിലയിലും രവി ചന്ദ്രനെ എനിക്ക് ഇഷ്ടമാണ് , അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ വായിക്കുകയും കമന്റു ച്യ്യുകയും ചെയ്യുന്നത് കൊണ്ട് അദ്ദേഹത്തെ പറ്റി ഒരു ധാരണ എനിക്കുണ്ട് ..അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നടത്തിയ ഈ നിരീക്ഷണം ( PSC ) ഒരു ചെറിയ aberration ആയെ ഞാന്‍ കാണുന്നുള്ളൂ .. പക്ഷെ തന്റെ കഴ്ച്ചപ്പെടിനോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന ഒരാള്‍ എന്നാ നിലയില്‍ അതിനെ വിംര്ഷിക്കാനുള്ള ധാര്‍മികവും , മാനുഷികവും ആയ സ്വാതന്ത്ര്യവും ശങ്കരേട്ടനും ഉണ്ട് .. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അത് ശരിയാണ് താനും .. കാരണം ഏറെ ബഹുമാനിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ആള്‍ എന്നാ നിലയില്‍ ശരി രവി ചന്ദ്രന്റെ ഓരോ വാചകങ്ങള്‍ക്കും പ്രസക്തിയും പ്രാധാന്യവും കൂടും ..പല ജാതി വേറിയരും അത് കോട്ട് ചെയ്തു തങ്ങളുടെ ഇതാ ഇവിടെ ഇപ്പോള്‍ ജാതി ഇല്ല(" പ്രശസ്ത യുക്തിവാദി രവ ചന്ദ്രന്‍ പറയുന്നത് കേള്‍ക്കൂ ..") ,പട്ടിക ജാതികളും ആദിവാസികളും ഇല്ല, അവര്‍ക്ക് സംവരണവും വേണ്ട എന്ന് വരെ പറഞ്ഞു തന്തനഗളുടെ വരട്ടുവാദങ്ങളെ ന്യായീകരിക്കാന്‍ ഉപയോഗപ്പെടുത്താന്‍ സാധ്യത ഉണ്ട് .. .അദ്ദേഹം (ശരി രവി ചന്ദ്രന്‍ ) കൂടുതല്‍ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു ..

//ചാട്ടവാര്‍// said...

"ജാതിബോധത്തിന്റെയും സവര്‍ണ ബോധത്തിന്റെയും ഇന്നത്തെ നിലനില്പ്പ് പുനരുദ്ധരിക്കപ്പെടുന്ന ക്ഷേത്രസംസ്കാരത്തിലാണ്‌"
ഇതിനോട് യോജിക്കാന്‍ പറ്റുന്നില്ലല്ലോ സുശീല്‍.എന്റെ അറിവില്‍ ഗുരുവായൂര്‍ മുതലായ ചില ക്ഷേത്രങ്ങളൊഴിച്ചു മിക്കയിടത്തും ക്ഷേത്രസംസ്കാ‍രം എന്നതു അവര്‍ണ്ണ സാന്നിദ്ധ്യം ഉള്ളതായി മാറിക്കഴിഞ്ഞു.ദളിത്സമൂഹത്തില്‍ പെട്ടവര്‍ പോലും കുടുംബക്ഷേത്രപുനരുദ്ധാരണവും മറ്റും നടത്തുന്നത് കണ്ടിട്ടുണ്ട്.ചുരുക്കത്തില്‍ സോ കോള്‍ഡ് ഹിന്ദുമതം ഭരണപരമായും ആചരണപരമായും അവര്‍ണ്ണവല്‍ക്കരിക്കപെട്ടിട്ടുണ്ട്.ഇതു സവര്‍ണ്ണതയെ സഹായിക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാവുന്നില്ല.വിശ്വാസപരമായ സോഷ്യലിസം ഉണ്ടാവുകയല്ലേ ചെയ്യുന്നത്?

ശങ്കരനാരായണന്‍ മലപ്പുറം said...

ചെത്തുകാരനും ചാട്ടവാറും അറിയാന്‍, ഈഴവ/തിയ്യ വിഭാഗക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെയും അഭിപ്രായം. ഞാനിക്കാര്യം എന്റെ സുഹൃത്തും പട്ടികജാതിക്കാരനുമായ ബാലകൃഷ്ണനോട്, ഞങ്ങളുടെ പ്രിയപ്പെട്ട മൗലവിയുടെ വീട്ടില്‍ നിന്നു തിരിച്ചുവരുമ്പോള്‍ ഇന്നുകൂടി പറയുകയുണ്ടയി. രണ്ട് വര്‍ഷം മുമ്പ് കാനറാ ബാങ്കിലെ എസ്.സി/എസ്.ടി.ജീവനക്കാരുടെ ഒരു യോഗത്തില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. ഇക്കാര്യം ഞാനവിടെ പറയുകയും ചെയ്തു. നായന്മാരുടെ അതേ സാമൂഹികാവസ്ഥയില്‍ ഈഴവരും (കേരളത്തിലെ)മുസ്ലീങ്ങളും എത്തിയിട്ടില്ലെങ്കിലും ഈ രണ്ടു വിഭാഗക്കാരുടെയും സംവരണം നിര്‍ത്തലാക്കണം എന്നുതന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കുള്ളത് ഒരു കാരണവശാലും നിര്‍ത്തിക്കൂടാ. അവര്‍ക്ക് സംവരണം ചെയ്ത 10 ശതമാനം ജോലികള്‍ ഏറെക്കുറെ അവര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അത് ലാസ്റ്റ് ഗ്രേഡിലും ക്‌ളാസ് 3 ഉദേ്യാഗങ്ങളിലുമാണ്. ഉയര്‍ന്ന തസ്തികകളിലെ പ്രാധിനിധ്യം ഇപ്പോഴും കുറവ് തന്നെ. അതു നികത്താന്‍ വേണ്ടി സ്‌പെഷല്‍ റിക്രൂട്ടുമെന്റുകള്‍ നടത്തുകയും വേണം. എന്നാല്‍, പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് വളരെ കൂടുതല്‍ ഉദേ്യാഗങ്ങള്‍ ലഭിച്ച തസ്തികകളുമുണ്ട് കെട്ടോ. അത്, ശങ്കരനാരായണന്‍ മലപ്പുറം എന്ന പോസ്റ്റിലാണ്. അതായത് കക്കൂസ് കഴുകല്‍-പാര്‍ട്ട്-ടൈം സ്വീപ്പര്‍ തസ്തികകളില്‍.

//ചാട്ടവാര്‍// said...

ശങ്കരേട്ടാ,അഭിനന്ദനാര്‍ഹമായ നിലപാടാണ് താങ്കളുടേത്.പക്ഷേ ഇത് കേരളത്തില്‍ എന്നെങ്കിലും നടപ്പിലാവുമോ? നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍ ആരാവും ഏറ്റവും എതിര്‍പ്പുയര്‍ത്തുക?

//ചാട്ടവാര്‍// said...

ബഷീര്‍ പൂക്കോടിന്റെ കമന്റ് ഇപ്പോളാണ് വായിച്ചത്,സുശീലിന്റെ കമന്റ് കണ്ടതിനുശേഷം.
പ്രിയ സുഹൃത്തെ..അലമ്പാക്കരുത്..പ്ലീസ്.

ശങ്കരനാരായണന്‍ മലപ്പുറം said...

മിസ്റ്റര്‍ ചാട്ടവാര്‍, ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഭൂപരിഷ്‌കരണ നിയമം ഉണ്ടാക്കിയതില്‍ ഒട്ടേറെ അപാകതകളുണ്ടായിരുന്നു. തോട്ടംഭൂമിയെ നിയമത്തില്‍നിന്നു ഒഴിവാക്കി. ഒരു കുടുംബത്തിന് പരാമാവധി കൈവശം വയ്ക്കാന്‍ പാടുള്ള സ്വത്ത് 15 ഏക്കറയാക്കി. ഒരു കുടുംബം എന്നാല്‍ 5 അംഗങ്ങള്‍ എന്നു നിശ്ചയിച്ചു. 6 അംഗങ്ങളായാല്‍ 30 ഏക്കര്‍ കൈവശം വയ്ക്കാം. തോട്ടംഭൂമിയെ ഒഴിവാക്കിയതിന്റെ ഗുണം കിട്ടിയ കൂട്ടത്തില്‍പ്പെട്ടവരാണ് 'മലയാള മനോരമ'ക്കാര്‍. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചയത്തിലും മറ്റും അവര്‍ക്ക് കൊട്ടക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ടായത് ഇങ്ങനെയാണ്. ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലം ലഭിച്ചത് തെക്കന്‍ ഭാഗങ്ങളില്‍ ഈഴവര്‍ക്കും തെക്കന്‍ മലബാര്‍ മേഖലയില്‍ മുസ്ലീങ്ങള്‍ക്കുമാണ്.

സുശീല്‍ കുമാര്‍ said...

ശങ്കരനാരായണന്‍ മലപ്പുറം said...
ചെത്തുകാരനും ചാട്ടവാറും അറിയാന്‍, ഈഴവ/തിയ്യ വിഭാഗക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെയും അഭിപ്രായം. ഞാനിക്കാര്യം എന്റെ സുഹൃത്തും പട്ടികജാതിക്കാരനുമായ ബാലകൃഷ്ണനോട്, ഞങ്ങളുടെ പ്രിയപ്പെട്ട മൗലവിയുടെ വീട്ടില്‍ നിന്നു തിരിച്ചുവരുമ്പോള്‍ ഇന്നുകൂടി പറയുകയുണ്ടയി.


>>>ഇനിയെപ്പോഴാണാവോ ശങ്കരേട്ടന്‍ 'സവര്‍ണമനസ്ക'നായി മുദ്രയടിക്കപ്പെടുന്നത്. ആ ധന്യനിമിഷത്തിനായി അക്ഷമനായി കാത്തിരിക്കുന്നു. മുമ്പ് ഇത് പറഞ്ഞതിനാണ്‌ ഇതേ ബ്ലോഗില്‍ ചിലര്‍ എന്നെ സവര്‍ണമനസ്കനാക്കിയത്. ഈ വിഷയത്തില്‍ നിസ്സഹായന്റെയും സത്യാന്വേഷിയുടെയും നിലപാട് അറിയാന്‍ താല്പര്യമുണ്ട്.

ശങ്കരനാരായണന്‍ മലപ്പുറം said...

ചില കമന്റുകള്‍ വായിച്ചപ്പോള്‍ വല്ലാത്തൊരു മലപ്രയാസം. ഞാനതൊന്നു തീര്‍ക്കട്ടെ. ബാക്കി നാളെ.

//ചാട്ടവാര്‍// said...

ജാതി സംബന്ധമായ പരിക്കുകളില്‍ നിന്നും ഈഴവ സമുദായം ഏറെക്കുറെ കരകയറി എന്ന യാഥാര്‍ത്ഥ്യം പരിഗണിച്ചുകൊണ്ട് അവരുടെ സംവരണം 14% ത്തില്‍ നിന്നും ഗണ്യമായിക്കുറച്ചു കൊണ്ട് ആ വിഹിതം നാളിതുവരെ യാതൊരു മുന്നേറ്റവും ഉണ്ടാക്കാത്ത മറ്റ് OBC- വിഭാഗങ്ങള്‍ക്ക് നള്‍കണമെന്നുള്ളതാണ് എന്റെ കാഴ്ചപാട്

നിസ്സഹായന്റെ രണ്ട് വര്‍ഷം മുന്നേയുള്ള നിലപാട് കോപ്പിപേസ്റ്റ്..
ഇപ്പോ എന്താ നിലപാടെന്നു നോക്കാം. :-)

സുശീല്‍ കുമാര്‍ said...

ശങ്കരേട്ടാ, കമന്റുകള്‍ കണ്ട് 'മലപ്രയാസം' ഉണ്ടാകരുത്. ഇത് ബ്ലോഗുലകം. ചോദ്യവും മറുപടിയും റെഡി റെഡി.. പറയുന്ന കാര്യം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ആരെ ഭയക്കണം? എന്തിനു മനപ്രയാസം? ഇങ്ങനെ പ്രയാസപ്പെട്ടിരുന്നുവെങ്കില്‍ നമ്മുടെ ജബ്ബാര്‍ മാഷൊക്കെ എന്നേ ഇപ്പണി നിര്‍ത്തിയേനെ. നാളെ ഉഷാറായി.... പിന്നെ എനിക്കുള്ളത് കിട്ടിയില്ല....നാളെ വാങ്ങിക്കോളാം. ഗുഷ് നൈ...

nasthikan said...

@ Chatavar

ഇടക്കാലത്ത് മണ്ണടിയപ്പെട്ടിരുന്നതും ആരാലും തിരിഞ്ഞുനോക്കപ്പെടാതിരുന്നതുമായ പല ക്ഷേത്രങ്ങളും ഇന്ന് പുനരുദ്ധരിക്കപ്പെടുന്നതായി കാണാന്‍ കഴിയും. അതിനു പിന്നില്‍ വ്യക്തമായ സംഘപരിവാര്‍ അജണ്ടയുണ്ട് എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇത്തരം പുനരുദ്ധരിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രശ്നം വെപ്പും പുനപ്രതിഷ്ഠയും, നിത്യപൂജയുമൊക്കെ നടത്തപ്പെടുന്നുണ്ട്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ആരാണെന്ന് പരിശോധിച്ചുനോക്കണം. അപ്പോഴറിയാം അതിനുപിന്നിലെ അജണ്ട. ബ്രാഹ്മണ കര്‍മങ്ങള്‍ക്ക് അപ്രമാദിത്വം കല്പ്പിക്കപ്പെടുകയും വിശ്വാസികളെ അതിന്റെ നിശബ്ദവക്താക്കളാക്കുകയും ചെയ്യുന്നത് ഇത്തരം പ്രവൃത്തികളില്‍ കാണാം. അവര്‍ണരെ ക്ഷേത്രസംസ്കാരത്തിലേക്ക് തള്ളിവിട്ട് വിശ്വാസസോഷ്യലിസം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന കണ്ടെത്തല്‍ യോജിക്കാവുന്നതല്ല. അവര്‍ണര്‍ കൂടി സവര്‍ണമനസ്കരാകുന്നു എന്നതാണ്‌ അതിന്റെ അനന്തരഫലം. മുമ്പ് ബ്രാഹ്മണ്യം കയ്യൂക്ക് കൊണ്ട് നിലനിന്നുവെങ്കില്‍ ഈ ജനാധിപത്യകാലത്ത് അതിനു നിലനില്‍ക്കാന്‍ വോട്ട് വേണമെന്ന് അവര്‍ക്കറിയാം. അതിന്‌ എല്ലാ തൊട്ടുകൂടാത്തവനെയും ഹിന്ദുവാക്കിയേ തീരൂ. ഇത് കാണാന്‍ കണ്ണില്ലാത്തവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌ ജീവിക്കുന്നത്.

nasthikan said...

മെയിലില്‍ കിട്ടിയ സുശീല്‍ കുമാറിന്റെ മേല്‍ കമന്റ് ഇവിടെ കണ്ടില്ല, സ്പാമിലാകാം. ഏതായാലും യോജിക്കാതെ വയ്യ. അടിയില്‍ ഒരു കയ്യൊപ്പ്.

nasthikan said...

അതും സ്പാമില്‍...

പൈമ said...

പോസ്റ്റ് തികച്ചും അര്‍ത്ഥവത്താണു്. കുടുതല്‍ പറയാന്‍ എനിക്കറിയില്ല ...
കുറച്ചു അറിവുകള്‍ കിട്ടി സത്യമായവ ..

നിസ്സഹായന്‍ said...

@ vettathan,

"സംവരണത്തിലൂടെ ജോലി സമ്പാദിച്ചു മക്കളിലൂടെയും കൊച്ചുമക്കളിലൂടെയും ആ ആനുകൂല്യങ്ങള്‍ നുകര്‍ന്ന് സ്വൊന്തം സമൂഹത്തെ കൊള്ളയടിക്കുന്ന പുതിയ സവര്‍ണരെ കുറിച്ചു ആലോചിക്കെണ്ടേ? "

അധഃകൃതരിലെ പുതിയ സവര്‍ണരെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് അവര്‍ണ-സവര്‍ണ അനുപാതത്തിനനുസരിച്ച് മുഴുവന്‍ തൊഴിലും അധികാരങ്ങളും പങ്കുവെയ്ക്കപ്പെടാത്ത, സിംഹഭാഗവും സവര്‍ണര്‍ (സവര്‍ണ കൃസ്തായനിയുള്‍പ്പെടെ) തട്ടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ.

നിസ്സഹായന്‍ said...

@ അനില്‍@ബ്ലോഗ്,

"പി എസ് സി ആപ്ലിക്കേഷൻ പൂരിപ്പിച്ചപ്പോൾ മാത്രമാണ് ജാതി എന്നൊരു സംഗതിയെക്കുറിച്ച് ചിന്തിച്ചതെന്നത് ചുരുങ്ങിയ പക്ഷം എന്റെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും"

ബഡായി അടിക്കല്ലെ അനില്‍. കല്യാണം കഴിച്ചപ്പോഴും, ഇനി കുട്ടികളെ കല്യാണം കഴിച്ചയക്കുമ്പോഴും കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ (താങ്കള്‍ക്കു അഥവാ വിശ്വാസമില്ലെങ്കില്‍ പോലും) നിര്‍വഹിക്കുമ്പോഴും ജാതിയെക്കുറിച്ച് ഓര്‍ക്കാതെ, ജാതിയെ നിര്‍വഹിക്കുന്നതെങ്ങനെയെന്നു കാണാം.

നിസ്സഹായന്‍ said...

@ പാച്ചു,

പല സവര്‍ണരും അനുഭവിക്കുന്ന കഥനകഥകള്‍ സവര്‍ണര്‍ക്ക് സംവരണത്തിന്റെ തിക്തഫലമായി നിരന്തരം ചൂണ്ടിക്കാണിക്കാനാവും. ഒരു കാര്യം ആലോചിക്കുക. താങ്കളുടെ സുഹൃത്ത് ഷാജി തട്ടിയെടുത്തു കൊണ്ട് പോയത് താങ്കള്‍ക്ക് അര്‍ഹമായ സ്ഥാനമല്ല, സംവരണം അയാള്‍ക്ക് മാറ്റിവെച്ചിട്ടുള്ള ഒഴിവാണു്. ഓപ്പണ്‍ മെരിറ്റില്‍ (മറ്റ് സവര്‍ണരോടോ അവര്‍ണരോടോ) മത്സരിക്കാനുള്ള ത്രാണി താങ്കള്‍ക്കില്ലാതെ പോയതിനു് സംവരണത്തിനര്‍ഹതയുള്ള ഷാജിയെ വില്ലനാക്കേണ്ട കാര്യമുണ്ടോ ? സംവരണം നിറുത്തണമെന്നാണു് വാദമെങ്കില്‍ അതു പറഞ്ഞാല്‍ പോരെ ??

നിസ്സഹായന്‍ said...

@ ചാട്ടവാര്‍,

അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ, അതിനാല്‍ ഇന്നത്തെ നിലപാട് പറയാം. എല്ലാ ഇന്ത്യാക്കാരും ജാതി-മത കള്ളികളില്‍ ഒതുങ്ങിയാണു് ജീവിക്കുന്നത്. ഈ ജാതികളെല്ലാം തുല്യനിലയുള്ളവരല്ല. ഹിന്ദുമതമാണു് അങ്ങിനെ അതുല്യതയും അസമത്വവും സൃഷ്ടിച്ചത്. ഹിന്ദുമതം ഇല്ലാതാകുമ്പോഴെ ജാതിയും ഇല്ലാതാകൂ. തുല്യതയുണ്ടാകും വരെ സംവരണം കൊടുക്കണം.

ഇന്നത്തെ ക്ലാസ്സ് വണ്‍ ക്ലാസ്സ് ടു ഉദ്യോഗങ്ങളില്‍ മറ്റെല്ലാ തുറകളിലും ഈഴവപ്രാതിനിധ്യം സമ്പൂര്‍ണമായിട്ടുണ്ടെങ്കില്‍ അവരുടെ സംവരണം കുറയ്ക്കുകയല്ല, നിറുത്തുകയാണു് വേണ്ടത്. ഞാനിപ്പോള്‍ മനസ്സിലാക്കുന്നത് ആ നിലയുടെ അടുത്തെങ്ങും കാര്യങ്ങള്‍ എത്തിയിട്ടില്ല. ജാതി സെന്‍സസ്സ് നടക്കുകയല്ലേ. അത് നേരാംവണ്ണം നടത്തി വസ്തുത മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കട്ടെ. അല്ലാതെ അവിദഗ്ദ്ധരായ ഞാനും ചാട്ടവാറുമല്ലല്ലോ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.

ശങ്കരനാരായണന്‍ മലപ്പുറം said...

എനിക്ക് മന:പ്രായസമില്ല സുശീല്‍ കുമാര്‍. വ്യക്തികളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ സാധിക്കുന്നതില്‍ സന്തോഷമാണുള്ളത്. 'മലപ്രയാസം'എന്നാണ് ഞാന്‍ പ്രയോഗിച്ചത്. അതിന്റെ വ്യംഗ്യം സുശീലിന് മനസ്സിലായില്ല അല്ലേ? സുശീലിന്റെ കമന്റുകള്‍ക്ക് മറുപടിയുണ്ട്. അത് താമസിയാതെ തരാം.

നിസ്സഹായന്‍ said...

@ സുശീല്‍ കുമാര്‍,

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് പലപ്പോഴും തങ്ങളുടെ പി എസ് സി അപെക്ഷ പൂരിപ്പിക്കുമ്പോഴാണ്‌."- ഈ വാക്യമാണല്ലോ ഈ ഒരു പോസ്റ്റിനുതന്നെ ആദ്യ പ്രകോപനം/പ്രചോദനം. ഇത് സത്യം തന്നെയാണ്‌; ചുരുങ്ങിയപക്ഷം കേരളത്തെസംബന്ധിച്ചെങ്കിലും."

താങ്കളുടെ നിരീക്ഷണം പരിതാപകരം. പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് തങ്ങളുടെ പി എസ് സി അപേക്ഷ പൂരിപ്പിക്കുമ്പോഴാണു് എന്നത് പൂര്‍ണമായും തെറ്റാണു്. സ്വന്തം ജാതിയേതെന്നു് അറിയാത്ത പതിനെട്ടു കഴിഞ്ഞ ഒരുത്തനേയോ ഒരുത്തിയേയോ കാട്ടിത്തരാമോ ? കുട്ടികളാണെങ്കില്‍ ശരിയാണു്. 'ജാതി'യെ പ്രയോഗിക്കേണ്ടിവരുന്നത് പി.എസ്.സി ഫോറം പൂരിപ്പിക്കുമ്പോഴായിരിക്കും, അല്ലാതെ ജാതിയെന്തെന്നു് അറിയുന്നത് അപേക്ഷ പൂരിപ്പിക്കുമ്പോഴല്ല.

ചുരുങ്ങിയപക്ഷം കേരളത്തെസംബന്ധിച്ചെങ്കിലും താങ്കള്‍ പറഞ്ഞപോലെയാണു് കാര്യങ്ങളെങ്കില്‍ ഇവിടെ നടക്കുന്നത് മുഴുവന്‍(ഭരിപക്ഷവും ) ജാതി വിവാഹങ്ങളായിരിക്കില്ല. ജാത്യാചാരങ്ങളും ജാത്യാനുഷ്ഠാനങ്ങളും ക്ഷേത്രാചാരങ്ങളും പണ്ടേ പമ്പകടന്നേനെ. ഒരു യുക്തിവാദിസംഘത്തിന്റെ തന്നെ ആവശ്യമുണ്ടാകുമായിരുന്നില്ല (യുക്തിവാദസംഘങ്ങളുടെ പ്രധാന പണി ഹിന്ദുത്വത്തെ എതിര്‍ക്കുകയല്ല മറിച്ചാണെന്നു മറക്കുന്നില്ല)

"ഒരു അരനൂറ്റാണ്ട് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്ന ജാതിബോധം കേരളത്തിൽ നിന്ന് പിന്നീട് കുറേശ്ശെ അപ്രത്യക്ഷമായിട്ടുണ്ട്."

അരനൂറ്റാണ്ട് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്ന ജാതിബോധം കുറേശ്ശേ അപ്രത്യക്ഷമാകുകയല്ല, അതിന്റെ രൂപത്തിനും ഭാവത്തിനും പരിണാമം സംഭവിക്കുകയാണു് ചെയ്തത്. ഇന്ന് നമ്പൂരി പുലയനെ സ്പര്‍ശിക്കും. അല്പം അറപ്പ് ഉള്ളില്‍ കാണുമെങ്കിലും വിമ്മിഷ്ടപ്പെട്ട് അവന്റെ വീട്ടില്‍ നിന്നും ബോധപൂര്‍വം ഊണും കഴിച്ചേക്കും. പക്ഷെ സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും സംസ്ക്കാരവും സൌന്ദര്യവും ഒത്തുവന്നാല്‍ പോലും നമ്പൂരിയും നായരും ഈഴവന്‍ മുതല്‍ താഴോട്ടോ ഈഴവന്‍ അതിനു താഴോട്ടോ വിവാഹമാലോചിക്കാനുള്ള അവസ്ഥ കൈവന്നിട്ടില്ല.

"എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ വിദ്യാലയങ്ങളിൽ ജാതീയമായ വിവേചനം ഇന്നും നിലവിലുണ്ട് എന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാകും."

കണ്ണടച്ച് ഇരുട്ടാക്കരുത് സുശീല്‍. സവര്‍ണ അദ്ധ്യാപകര്‍ വിവേചനം കാണിക്കാറുണ്ട്. പലപ്പോഴും കുട്ടികള്‍ക്ക് അത് ജാതിയെ അടിസ്ഥാനമാക്കിയുള്ള പക്ഷപാതിത്വമാണെന്നു മനസ്സിലാകാറില്ല. വീട്ടില്‍ വന്നു പരാതി പറയുമ്പോള്‍ വിവരമുള്ള മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാനാകും. ഒറ്റപ്പെട്ട സ്ഥലങ്ങളിലെയും വ്യക്തിഗതവുമായ അനുഭവങ്ങളെ സാമാന്യവത്ക്കരിക്കരുത്.

നിസ്സഹായന്‍ said...

@ സുശീല്‍,

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി
അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍
‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ
തന്നെയായിരുന്നു."


നിലവില്‍ അധീശത്വം നേടിയിരിക്കുന്ന മൂല്യവ്യവസ്ഥയ്ക്കു കീഴ്പ്പെട്ടാണു് പൊതുവെ ആളുകളുടെ ഭാഷയും ആശയങ്ങളും രൂപപ്പെടുന്നത്. യുക്തിവാദികള്‍ക്കും അതു തന്നെ സംഭവിക്കുന്നു. ശ്രീ.രവിചന്ദ്രനും അതുതന്നെ സംഭവിച്ചു. നിലവില്‍ സമൂഹത്തില്‍ അതീശത്വം പുലര്‍ത്തുന്ന സവര്‍ണ മൂല്യങ്ങളുടെയും സംസ്ക്കാരത്തിന്റെയും വെളിച്ചത്തില്‍ അദ്ദേഹം നിരുപദ്രവമെന്നു തോന്നുന്ന, സവര്‍ണതയുടെ ജാതിയെ തമസ്ക്കരിക്കാനും നിഷേധിക്കാനും അതിന്റെ പ്രായശ്ചിത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുമുള്ള മേല്‍ ഉദ്ധരിച്ച സൂത്രവാക്യങ്ങള്‍ അബോധമായി പ്രയോഗിച്ചു. ആശയങ്ങള്‍ വെളിപ്പെടുത്തുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ പിഴവ് സ്വാംശീകരിക്കപ്പെട്ടിരിക്കുന്ന സംസ്ക്കാരത്തെ വെളിപ്പടുത്തുന്നു. അത് സവര്‍ണമാണു്. യുക്തിവാദികള്‍ സവര്‍ണതയുടെയും ഹിന്ദുത്വമൂല്യങ്ങളുടെയും കുഴലൂത്തുകാരായി മാറുന്നതിനു് ഉദാഹരണമാണു് മേല്‍ വാക്യങ്ങള്‍.

//ചാട്ടവാര്‍// said...

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി
അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്
"
അല്പം അതിശയോക്തിപരമായ ഒരു കേവലപ്രസ്താവനയാണ്.എന്നാല്‍ അതുപറഞ്ഞയാള്‍ അബോധപൂര്‍വം സവര്‍ണതയെ പിന്‍പറ്റുന്നു എന്നൊക്കെ പറയുന്നത് കടന്ന കയ്യാണ്.വ്യക്തിപരമായ നിരീക്ഷണങ്ങളില്‍ നിന്നും മനസ്സിലായ ഒരു കാര്യം ഈഴവസമുദായം പൊതുവ്യവഹാര ഇടങ്ങളില്‍ അവമതിക്കപ്പെടുന്നത് നന്നേ കുറവാണ് ഇപ്പോള്‍.എന്നാല്‍ മറ്റു സമുദായങ്ങളുടെ കാര്യം അങ്ങനെയല്ല.നന്നേ ചെറുപ്പത്തില്‍ തന്നെ തങ്ങളുടെ ജാതിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ പരാമര്‍ശിതമാവുകയോ,പരിഹസിക്കപ്പെടുകയോ സമയത്തുതന്നെ അവര്‍ക്കു സ്വന്തം ജാതിസ്വത്വം തിരിച്ചറിയേണ്ടി വരുന്നുണ്ട്.

//ചാട്ടവാര്‍// said...

സ്വാനുഭവത്തില്‍ ജാതിയുടെ ഇഫക്റ്റ് തിരിച്ചറിഞ്ഞത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നാണ് ഓര്‍മ്മ.ശാസ്ത്രമേള-പ്രവൃത്തിപരിചയമേളയുടെ സമയത്ത് ക്രാഫ്റ്റ് ടീച്ചര്‍ വന്നു ക്ലാസിലൊരു ചോദ്യം.”ആശാരിപ്പിള്ളേരു വല്ലോരുമുണ്ടോടാ ഇവിടെ” .”ലോ ലവന്‍ ആശാരിയാണ്” എന്നു ചിലര്‍ നമ്മളെ ചൂണ്ടിക്കാട്ടി പറഞ്ഞു.അതുവരെ എനിക്കറിയാമായിരുന്നത് എന്റെ അപ്പൂപ്പനും അമ്മാവന്മാരും ഒക്കെ മരപ്പണിക്കാരാണെന്നു മാത്രമാണ്.എന്നാല്‍ അതു നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സിസ്റ്റത്തിന്റെ പുറത്ത് ഞാനും അതു ചെയ്യും അല്ലെങ്കില്‍ ചെയ്യേണ്ടവനാണ് എന്ന ഒരു ബോധം ചുറ്റുമുള്ള ലോകത്തിനുണ്ട് എന്നു മനസ്സിലായി.കുലത്തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മിക്ക പിന്നോക്കസമുദായങ്ങളിലെയും കുട്ടികള്‍ക്കു വളരെനേരത്തെ തന്നെ സാമൂഹികവ്യവഹാരത്തില്‍ ജാതിയെ അഭിമുഖീകരിക്കേണ്ടി വരും.

ചാർ‌വാകൻ‌ said...

ശങ്കരേട്ടാ,സന്ദർഭോചിതമായ പോസ്റ്റ്.'ജാതി'യെന്ന സാമൂഹ്യ യാഥാർത്യത്തെ തമസ്ക്കരിക്കുന്ന എല്ലാത്തരം പുരോഗമനക്കാരേയും,വെളിച്ചത്തിലേക്ക് ആവാഹിക്കുന്ന പോസ്റ്റിന് നന്ദി.യുക്തിവാദത്തിന്റെ 'യുക്തിയില്ലായ്മ' പുറത്തു ചാടുന്നത് ജാതി സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്.രണ്ടു ദിവസം മുമ്പ്,കൊല്ലത്തു ചേർന്ന ഭാരതീയ യുക്തിവാദീ സംഘത്തിന്റെ പ്രധാന പ്രമേയം തന്നെ''സംവരണം, ജാതി നോക്കിയല്ല-മറിച്ച് തൊഴിൽ നോക്കിയാകണം''.ഏറ്റവും പുരോഗനപരമെന്ന് ചിലർക്കെങ്കിലും തോന്നാനിടയുണ്ട് പ്രസ്തുത യുക്തിവാദം.ആർക്കൊക്കെയായിരിക്കും അങ്ങനെ തോന്നുക.?സംവരണം എന്നത് ഒരുതരം'ദാരിദ്ര നിർമ്മാർജന'പരിപാടിയായും,'തൊഴിൽ'വിഷയമായും കാണുന്ന 'പുരോഗമന'കാഴ്ചാണ്.യുക്തിവാദികൾക്ക് അവിടെ വരേയേ എത്താനായുള്ളൂ.സംവരണം തികച്ചും ഒരു രാഷ്ട്രീയ വിഷയമാണ്.ജനാധിപത്യാവകാശമാണ്.പല സവർണ-അവർണ ബുദ്ധിജീവികളും തങ്ങളുടെ ജീവിതത്തിൽ 'ജാതി'അനുഭവപ്പെട്ടിട്ടില്ലന്ന് സാക്ഷ്യം പറയാറുണ്ട്.അതുതന്നെ വലിയൊരു നുണയാണ്.
യുക്തിവാദികൾ,ഈ രാഷ്ട്രീയം ഉൾക്കൊള്ളുമെന്ന് ,യാതൊരു വ്യാമോഹവും എനിക്കില്ലാത്തതിനാൽ തല്ക്കാലം മാറിനിന്ന് വീക്ഷിക്കുന്നു.

ചാർ‌വാകൻ‌ said...

ചാട്ടവാർ,അതൊക്കെ ക്ഷമിക്കബിളാണ്,തോട്ടിയുടെ മോനേകൊണ്ട് സ്കൂളിലെ കക്കുസ്സു കഴികിക്കുന്ന വാധ്യാരെ അടുത്ത കാലത്ത് പത്രത്തിൽ പരിചയപ്പെട്ടു(ഇപ്പോൾ കേസ്സു നടക്കുന്നു).എന്റെ ഏറ്റവും അടുത്ത കൂട്ടുകാരെനെ'കൊല്ലം ബാബു'എന്നായിരുന്നു കുട്ടികൾ വിളിച്ചിരുന്നത്.അങ്ങനെയൊരു കാഥികൻ ഉണ്ടായിരുന്നു.(കൊല്ലൻ-ബാബു) എന്നത് സൗകര്യത്തിനു മറച്ചുപിടിച്ചു.കളാസ്സിൽ ഒരിക്കൽ സാറൊരു കഥ പറഞ്ഞത് ഏതോ കൊല്ലൻ,കൊളം വറ്റിക്കാൻ രാത്രി ഇരുമ്പു പഴുപ്പിച്ച് കൊളത്തിൽ കൊണ്ടിട്ട് പരിഹാസ്യനായതാണ്.ബാക്കി കുട്ടികളൊക്കെ ആർത്തു ചിരിച്ചപ്പോഴും ഇളിഭ്യനായത്,എന്റെ കൂട്ടുകാരൻ തന്നെ.ഇതിന്റെ പിന്നിലുള്ള യുക്തിരാഹിത്യം ആർക്കും മനസ്സിലാകും.കൊല്ലന്റെ ആലയിൽ അരക്കലം വെള്ളം കാണും.തോയിക്കാൻ.ടെമ്പർ തീരുമാനിക്കുന്നത് കൈ നിശ്ചയമാണ്.അങ്ങനെയൊരു കൊല്ലൻ ഈ മണ്ടത്തരം കാണിക്കുമെന്ന് വെളിവുള്ള ആരും പറയില്ല.
എന്റെ അനുഭവത്തിൽ സാമ്പത്തികമായി'ഗതികെട്ട'വരും ,സർഗാത്മകമായി ഉന്നതരുമായ ഒരു ജാതി/തൊഴിൽ സമൂഹവും വേറേയില്ല.

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രിയ സുശീല്‍,
സുശീല്‍കുമാര്‍ സംവരണവിഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മുപടി പറയുന്നില്ല. ഇത് 'ലതികാ സുഭാഷിന്റെ സുഭോഷ്‌കിതങ്ങളില്‍' ചര്‍ച്ച ചെയ്ത വിഷയം തന്നെയാണ്. പിന്നെ വ്യക്തിപരമായി പറഞ്ഞ ചില കാര്യങ്ങള്‍. "ഇന്നും സാമൂഹികമായ അസമത്വം നേരിടുന്ന പട്ടികവർഗക്കാരും പട്ടികജാതിക്കാരും ഇത്രത്തോളം നേട്ടമുണ്ടാക്കി എന്ന് പറയാൻ നിവൃത്തിയില്ല. അവർ, പ്രത്യേകിച്ചും ആദിവാസികൾ സംവരണത്തിന്റെ 'ആനുകൂല്യം' നേടാൻ പോലും കഴിയാത്ത വിധം ഇന്നും പിന്നോക്കാവസ്ഥയിലാണ്‌. അവർ സംവരണത്തിനു വേണ്ടിയല്ല, തലചായ്ക്കാൻ ഒരു കിടപ്പാടത്തിനും ഭക്ഷണത്തിനും മരുന്നിനും വേണ്ടി പോരാടാൻ പോലും കെല്പില്ലാതെ ഇന്നും നരകിക്കുന്നു. അവരെക്കുറിച്ചു ശാബ്ദിക്കാൻ ഒരു 'ജാതിവാദി'യുമില്ല"എന്ന് സുശീല്‍കുമാര്‍ പറയുന്നു. ഞാന്‍ സ്വയം വിഷേപ്പിക്കുന്നതും സുശീല്‍ സംബോധന ചെയ്തതുമായ'ജാതിവാദി' ഞാന്‍ തന്നെയാല്ലോ. ആദിവാസികളുടെ കാര്യത്തില്‍ യുക്തിവാദികള്‍ എന്തു ചേമ്പാണ് ചെയ്തതെന്ന് ചോദിക്കുന്നതിലേറെ ഊന്നല്‍ നല്‍കി ചോദിക്കട്ടെ ആദിവാസികളുടെ കാര്യത്തില്‍ സുശീല്‍കുമാര്‍ എന്തു ചെയ്തു? 'ജാതിവാദി'യായ ഞാന്‍ ചെയ്ത കാര്യങ്ങള്‍ പറയാംhttp://sugadhan.blogspot.com/2011/04/blog-post_29.htmlഈ പോസ്റ്റ് സുശീല്‍ വായിച്ചുകാണുമല്ലോ. ഊര്‍ങ്ങാട്ടി ചൂളാട്ടിപ്പാറയിലെ മൈലാടി ആദിവാസി കോളനിയിലെ ആദിവാസികള്‍ക്ക് അരിയും തുണിയും മറ്റും നല്‍കിയതിന്റെ ചെലവിന്റെ 99 ശതമാനത്തിലേറെയും വഹിച്ചത് മൗലവിയാണെങ്കിലും അതില്‍ എന്നെക്കൊണ്ട് സാധിക്കുന്നത് ഞാനും ചെയ്തിട്ടുണ്ട്. ഈ കോളനിയില്‍ ഞാന്‍ ആദ്യമായല്ല പോകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ പട്ടിണിമരണമുണ്ടായി. ഉപ്പിട്ട കട്ടന്‍ചായ കുടിച്ചാണ് ചിലര്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അന്ന് അഡ്വ:പി.എ.പൗരന്റേയും പരമേശ്വരേട്ടന്റെയും നേതൃത്വത്തില്‍ ഞങ്ങള്‍ അവിടെ പോവുകയും ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്തിട്ടുമുണ്ട്. ആദിവാസികളോട് വെറുപ്പാണെങ്കിലും അവരുടെ പെണ്ണുങ്ങളിലെ സാധനത്തെ ഇഷ്ടപ്പെടുന്ന മ്‌ളേച്ഛന്മാര്‍ പണ്ടും ഇന്നും ഉണ്ട്. അങ്ങനെ ചില സംഭവങ്ങള്‍ അവിടെ നടന്നു. ഒന്നുരണ്ടു സ്ത്രീകള്‍ 'അച്ഛനില്ലാത്ത'കുട്ടികളുടെ അമ്മമാരായി. ആ സമയത്തും ഞങ്ങള്‍(അഡ്വ:പി.എ.പൗരന്‍,ഡോ:ഗീത തുടങ്ങിയവര്‍ ഉണ്ടായിരുന്നു) അവിടെപ്പോയി കാര്യങ്ങള്‍ മനസ്സിലാക്കുകയും ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. ഇനി താമസിയാതെ, പെരിന്തല്‍മണ്ണ താലൂക്കിലുള്ള താഴെക്കോട് പഞ്ചായത്തിലെ പാണമ്പിയിലെ ആദിവാസി കോളനിയില്‍ പോകുന്നുണ്ട്. അവിടെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് 'മാധ്യമം'പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പോകുന്നത്. എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യും. ഏതാനും ആള്‍ക്കാര്‍ വിചാരിച്ചാല്‍ തീരുന്നതല്ലല്ലോ ആദിവാസികളുടെ പ്രശ്‌നങ്ങള്‍! ആളാകാന്‍ വേണ്ടി പറഞ്ഞതല്ല. വ്യക്തിപരമായ ആരോപണം ഉന്നയിച്ചതുകൊണ്ട് പറയാന്‍ നിര്‍ബന്ധിതമായതാണ്.

അപ്പൂട്ടൻ said...

ശങ്കരേട്ടൻ,
വ്യക്തിപരമായ അഭിപ്രായത്തിൽ യോജിപ്പില്ലെങ്കിലും സാമൂഹികതലത്തിൽ അഭിപ്രായത്തോട് യോജിക്കുന്നു. രവിചന്ദ്രന്റേത് അലക്ഷ്യമായതോ സവർണബോധം ഉള്ളതിനാലോ അദ്ദേഹം ചിന്തിച്ചരീതി താങ്കളുടെ വായനയിൽ (തെറ്റായരീതിയിൽ) ഇത്തരത്തിലായതോ, എന്തുമാകട്ടെ, സവർണതയുടെ ഭൂരിപക്ഷം ശേഷിപ്പുകളും ഇന്നും മായാതെ തന്നെ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഒന്നിരുത്തി ചിന്തിപ്പിച്ചതിന് താങ്കൾക്കും വ്യക്തിപരമായി എന്നോട് ഇതേക്കുറിച്ച് സംസാരിച്ച നിസഹായനും നന്ദി.

രവിചന്ദ്രൻ തന്റെ നിലപാട് വിശദീകരിക്കുമോ എന്നറിയില്ല. അദ്ദേഹം മറുപടി പറയുന്നതുവരെ ഇതേക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നത് ശരിയാകുകയുമില്ല. വ്യക്ത്യാധിഷ്ഠിതമായ ഒരു ബ്രാൻഡിങ്ങ് (ജാതി ആധാരമാക്കിയായാലും മതം ആധാരമാക്കിയാലും) അത്ര സുഖകരമല്ല എന്നുമാത്രം പറയട്ടെ. ജാതിചിന്തകളിൽ താല്പര്യമില്ല എന്നൊരു നിലപാടുകൊണ്ടുമാത്രം ഒരാൾ സംവരണവിരോധിയോ അവർണവിരോധിയോ ആകണമെന്നില്ല, അതിനാൽ മുൻവിധികൾ ചിലപ്പോൾ തെറ്റായേയ്ക്കാം.
തെറ്റുണ്ടെങ്കിൽ തിരുത്താം.

ശങ്കരനാരായണന്‍ മലപ്പുറം said...

"തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല"എന്ന് സുശീല്‍ പറയുന്നു. ശരി, അല്ലെന്നു പറഞ്ഞിട്ടും കാര്യമൊന്നുമില്ലല്ലോ. തല്‍ക്കാലം അങ്ങനെത്തന്നെ കിടക്കട്ടെ വിശേഷണം. സി.ഐ.ഐ.മുഖപത്രമായ 'ജനയുഗ'ത്തില്‍ അഷ്ടമൂര്‍ത്തി എഴുതിയ ലേഖനത്തില്‍ തേങ്ങയിടാന്‍ ആളെ കിട്ടാത്തതിനെക്കുറിച്ച് വേവലാതികൊള്ളുന്നുണ്ട്. തെങ്ങുകയറ്റക്കാരുടെ മക്കളൊക്കൊ ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിക്കാന്‍ പോയി എന്നൊക്കെയാണ് ആ 'പുരോഗനമവാദി' പറയുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രത്തിലാണ് ഇത്തരത്തിലൊരു വൃത്തികെട്ട ലേഖനം വന്നത് എന്ന കാര്യം അവിടെയിരിക്കട്ടെ, ഈ 'പുരോഗമനവാദി'യുടെ വാദം (വ്യക്തിപരമായല്ലെങ്കിലും)സുശീല്‍കുമാറിനെപ്പോലെയുള്ളവരെ ലക്ഷ്യം വച്ചാണ്. സുശീലും 'ജനയുഗ'ത്തില്‍പ്പെട്ട സി.പി.ഐ.ക്കാരനാണല്ലോ. അഷ്ടമൂര്‍ത്തിയുടെ ആഗ്രഹം ഒന്ന് സാധിച്ചുകൊടുക്കാനുള്ള ബാധ്യത സുശീല്‍കുമാറിനുണ്ട്. എനിക്ക് നിശ്ചയമുണ്ടോ എന്നു ചോദിച്ച തെങ്ങുകേറല്‍ സുശീലിനു നിശ്ചയമുണ്ടോ എന്നു ഞാന്‍ തിരിച്ചു ചോദിക്കുന്നു. 'തിയ്യനായതില്‍ അഭിമാനം കൊള്ളന്നു'വെങ്കിലും ഞാന്‍ കുലത്തൊഴില്‍ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നില്ല. ഇതൊക്കെ ഗാന്ധിയന്മാരും അഷ്ടമൂര്‍ത്തിയുടെ ദുഷ്ട ലേഖനം പ്രസിദ്ധീകരിച്ച 'ജനയുഗ'ക്കാരും ചെയ്യേണ്ട കാര്യങ്ങളാണ്. (ഇതിനെ തുറന്നുകാട്ടി ഞാനൊരു പോസ്റ്റിട്ടിരുന്നു. http://sugadhan.blogspot.com/2010/08/blog-post.html ഈ പോസ്റ്റ് വായിച്ച് യുക്തിവാദികൂടിയായ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഫോണില്‍ എന്നെ വിളിച്ച് അഭിനന്ദനം അറിയിക്കുകയുണ്ടായി). സാംസ്‌കാരിക അവസരവാദിയായ ഡോ:സുകുമാര്‍ അഴീക്കോടിനോടും ഞാനിക്കാര്യം പറഞ്ഞിട്ടുണ്ട്. 'ഡോ:സുകുമാര്‍ അഴീക്കോട് കള്ളുചെത്താന്‍ പോകാത്തതെന്ത്?'എന്ന തലക്കെട്ടില്‍ 'സമീക്ഷയില്‍'എഴുതിയ ലേഖനത്തിലൂടെ. തെങ്ങിലും കമുകിലുമൊക്കെ ഞാനും കയറിയിട്ടുണ്ട്. ബില്‍ഡിംഗിന്റെ സെന്‍ട്രിംഗ് പണിക്കും പോയിട്ടുണ്ട്. ഈ പണിയുടെ ഭാഗമായി മക്കരപ്പറമ്പ് കാച്ചിനിക്കാട്ടെ പള്ളിയിലെ ഖബര്‍ മാന്തിയിട്ടുമുണ്ട്.

ശങ്കരനാരായണന്‍ മലപ്പുറം said...

"പക്ഷേ, ഒരും വെറും സാധാരണക്കരനായ രവിചന്ദ്രൻ പഠനകാലത്തുതന്നെ പാടത്ത് കന്നുപൂട്ടാൻ പോവുകയും മറ്റുള്ളവർക്കുവേണ്ടി തേങ്ങ പൊളിക്കാൻ പോവുകയും കൂലിപ്പണിക്ക് പോവുകയും ചെയ്തുകൊണ്ടാണ്‌ പ്രൊഫസറായതും 'ഇരുപത്തിമൂന്നിലേറെ വിഷയങ്ങളിൽ' ബിരുദാനന്തര ബിദുദം നേടിയതെന്നും എനിക്കറിയാം" എന്ന് സുശീല്‍ പറയുന്നു. ഇതു വലിയ കാര്യമൊന്നുമല്ല. ഇതിലേറെ കഷ്ടപ്പെട്ട് പഠിച്ചവര്‍ ധാരാളമുണ്ട്. സി.രവിചന്ദ്രന്‍ കന്നുപൂട്ടിയതിനെയും തെങ്ങില്‍ കയറിയതിനെയും കഷ്ടപ്പെട്ടതിനെയും ജാതിയുമായി ബന്ധിപ്പിക്കേണ്ട കാര്യമല്ല. കേരളം നായന്മാരുടെ സ്വന്തം എന്നു പറഞ്ഞ ചട്ടമ്പി സ്വാമികള്‍ ഇന്നത്തെ സെക്രട്ടറിയേറ്റിന്റെ പണി നടക്കുമ്പോള്‍ മണ്ണ് ചുമക്കാന്‍ പോയിട്ടുണ്ടെന്ന കാര്യം കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എഴുതിയത് സുശീല്‍ വായിച്ചുവല്ലോ. ബ്രാഹ്മണനെ തലപ്പത്ത് പ്രതിഷ്ഠിച്ച ചാതുര്‍വര്‍ണ്യം നടപ്പിലാക്കിയ കൃഷ്ണന്റെ സഹപാഠിയും കളിക്കൂട്ടുകാരനുമായിരുന്നു കുചേലന്‍ നമ്പൂതിരി. കുചേലന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഞാന്‍ പറഞ്ഞുതരാതെതന്നെ സുശീലിന് അറിയുമല്ലോ. ഭിക്ഷ യാചിച്ചായിരുന്നു കുചേലന്‍ നമ്പൂതിരി ജീവിച്ചിരുന്നത്. കുചേലന്‍ നമ്പൂതിരിക്ക് ആകെയുണ്ടായിരുന്ന 'ബിരുദം'നമ്പൂതിരി എന്ന 'ബിരുദം'മാതമായിരുന്നു. എന്നിട്ടും, രാജ്യം ഭരിക്കുന്ന രാജാവായ കൃഷ്ണന്‍ സമപ്രായക്കാരനും കളിക്കൂട്ടുകാരനുമായിരുന്നിട്ടുകൂടി കുചേലന്‍ നമ്പുതിരിയെ പൂജിക്കുകയാണ് ചെയ്തത്. ഇതാണ് ജാതിയുടെ 'മഹത്വം'.
പരേതനായ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ പറഞ്ഞൊരു കാര്യം ഇങ്ങനെ. ദല്‍ഹിയിലെ ഒരുഉയര്‍ന്ന ഉദേ്യാഗസ്ഥന്റെ പാചകക്കാരനായി ഒരു നമ്പൂതിരി വന്നു. ക്രമേണ അയല്‍പക്കക്കാര്‍ പാചകക്കാരന്‍ നമ്പൂതിരയാണെന്നറിഞ്ഞു. 'മൊതലാളി' ആള് 'മറ്റേ സാധന'മാണെന്ന് അവര്‍ മുമ്പേ മനസ്സിലാക്കിയിരുന്നു. ചിലര്‍ ഉദേ്യാഗസ്ഥന്റെ വീട് സന്ദര്‍ശിക്കുവാന്‍ തുടങ്ങി. ഉമ്മറത്തെ 'മൊതലാളി'യെ അവര്‍ക്ക് കാണേണ്ടതില്ലായിരുന്നു. അടക്കളയിലെ 'തൊഴിലാളി'യെയാണ് അവര്‍ക്ക് കാണേണ്ടിയിരുന്നത്. ഇതാണ് ജാതി. കേരളത്തില്‍ ഇത്തരമൊരവസ്ഥ ഇല്ലെന്നു പറയാം. കേരളത്തിലുള്ളത് പ്രത്യക്ഷ ജാതിയല്ല. അത് ഉള്‍വലിഞ്ഞിരിക്കുന്നു; മനസ്സിന്റെ ഉള്ളറയിലേക്ക്.

സത്യാന്വേഷി said...

>>ഈഴവ/തിയ്യ വിഭാഗക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെയും അഭിപ്രായം. .......... നായന്മാരുടെ അതേ സാമൂഹികാവസ്ഥയില്‍ ഈഴവരും (കേരളത്തിലെ)മുസ്ലീങ്ങളും എത്തിയിട്ടില്ലെങ്കിലും ഈ രണ്ടു വിഭാഗക്കാരുടെയും സംവരണം നിര്‍ത്തലാക്കണം എന്നുതന്നെയാണ് എന്റെ ഉറച്ച അഭിപ്രായം. <<<
@ശങ്കരനാരായണന്‍,
സംവരണം കേവലം തൊഴില്‍ദാനപരിപാടിയാണെന്നു കരുതുന്നവരുടെയും സവര്‍ണ മീഡിയയുടെ മസ്തിഷ്കപ്രക്ഷാളനത്തിനു വിധേയമായി പോഴത്തരങ്ങള്‍ എഴുന്നള്ളിക്കുന്നവരുടെയും നിരന്തരമായിട്ടുള്ള വങ്കത്തങ്ങള്‍ കേട്ട് താങ്കളുടെ തലച്ചോറും പ്രക്ഷാളനം ചെയ്യപ്പെട്ടോ?
ഈ നിലപാടിലൂടെ സംവരണസംബന്ധമായ താങ്കളുടെ തന്നെ ലോജിക്കുകളെ താങ്കള്‍ സ്വയം റദ്ദാക്കുകയാണെന്ന് എനിക്കു തോന്നുന്നു. സംവരണം, വിവിധ ജനവിഭാഗങ്ങളുടെ അധികാര പ്രാതിനിധ്യത്തിന്റെ പ്രശ്നമാണെന്നാണ് ഇത്രയും നാള്‍ പറഞ്ഞിട്ടുള്ളയാളാണു താങ്കള്‍. കേരളത്തിലെ ഏതാണ്ടെല്ലാ പിന്നാക്ക-ദലിത് നേതൃത്വവും ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ പറഞ്ഞുകൊണ്ടിരുന്നതും അതുതന്നെയാണ്. ഇപ്പോഴും പരസ്യമായി മറിച്ചു പറയാന്‍ ഇതുവരെ ഒരു പിന്നാക്ക സമുദായ സംഘടനയും തയ്യാറായിട്ടില്ല.താങ്കള്‍ക്ക് ഇക്കാര്യത്തില്‍ മറിച്ചായോ അഭിപ്രായം? ആയെങ്കില്‍ ആ അഭിപ്രായം എന്താണ്? അങ്ങനെ അഭിപ്രായം മാറാനുള്ള കാരണം എന്താണ്? അഭിപ്രായം ഇരുമ്പുലക്കയല്ലാത്തതിനാല്‍ ആരുടെയും നിലപാടുകള്‍ മാറാം. താങ്കളുടേതു മാറിയോ എന്നറിയാന്‍ കൌതുകമുണ്ട്.

ഇനി മാറിയിട്ടില്ലെന്നാണെങ്കില്‍, എന്തു ഡാറ്റയുടെ പിന്‍ബലത്തിലാണു താങ്കള്‍ ഈഴവരുടെ സംവരണം നിര്‍ത്തണമെന്നു വാദിക്കുന്നത് ? അവര്‍ ജനസംഖ്യാനുപാതികമായ, പോട്ടെ , സംവരണ ശതമാനത്തിനനുസൃതമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ നേടിക്കഴിഞ്ഞോ? കേവലം നാലാം ക്ലാസ് ,അല്ലെങ്കില്‍ മൂന്നാം ക്ലാസ് ഉദ്യോഗങ്ങളില്‍ പ്രാതിനിധ്യം നേടിയാല്‍ ഭരണപ്രാതിനിധ്യം ആയോ?തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളതും നിര്‍ണായകവുമായ ഒന്നാം ക്ലാസ് ഉദ്യോഗങ്ങളിലും രണ്ടാം ക്ലാസ് ഉദ്യോഗങ്ങളിലും ഈഴവരുടെ പ്രാതിനിധ്യം എത്രയാണ്? അത്തരം തസ്തികകളുടെ റാങ്ക് ലിസ്റ്റുകളില്‍പ്പോലും ഈഴവരുടെ പ്രാതിനിധ്യം കുറവാണെന്നതു താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?(ഈഴവരേക്കാള്‍ പ്രാതിനിധ്യം അത്തരം റാങ്ക് ലിസ്റ്റുകളില്‍ ഈയിടെയായി മുസ്ലിങ്ങള്‍ നേടിയിട്ടുണ്ട്). പിന്നെ എന്തടിസ്ഥാനത്തിലാണു് ഈഴവരുടെ സംവരണം നിര്‍ത്തണമെന്നു വാദിക്കുന്നത്?

സത്യാന്വേഷി said...

ഇനി മുഴുവന്‍ പ്രാതിനിധ്യവും നേടിയെന്നു തന്നെ കരുതുക. അപ്പോള്‍പ്പോലും സംവരണം നിര്‍ത്താന്‍ പാടില്ലെന്നു ഞാന്‍ പറയും. കാരണം, സംവരണം ഭരണപ്രാതിനിധ്യത്തിനുള്ള വ്യവസ്ഥയാണെങ്കില്‍ അതില്‍ ഓരോ വിഭാഗത്തിനും നിശ്ചിതമായ പ്രാതിനിധ്യം എപ്പോഴും ഉണ്ടായിരിക്കണം,അതിനുള്ള വ്യവസ്ഥയും. അല്ലാത്ത പക്ഷം കാര്യക്ഷമതയും മാങ്ങാത്തൊലിയും പറഞ്ഞ് വീണ്ടും സവര്‍ണര്‍ തന്നെ അധികാരസ്ഥാനങ്ങള്‍ കൈയടക്കും. (Selfrule is anyday better than an EFFICIENT rule.അതുകൊണ്ടാണ് "കാര്യക്ഷമമായ" ബ്രിട്ടീഷ് ഭരണാധികാരികളെ തുരത്തി 'കാര്യക്ഷമതയും യോഗ്യതയും കഴിവു'മെല്ലാം കുറഞ്ഞ ഇന്‍ഡ്യാക്കാരുടെ സ്വയംഭരണത്തിനായി നാം സ്വാതന്ത്ര്യ സമരം നടത്തിയത്)

കേരള നിയമസഭ നോക്കുക. പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്കുമാത്രമേ സംവരണമുള്ളൂ അവിടെ.അതുകൊണ്ടുതന്നെ ഏതു മുന്നണി ഭരിച്ചാലും സുറിയാനി ക്രിസ്ത്യാനികള്‍ക്കും നായന്മാര്‍ക്കും ജനസംഖ്യാപരമായി അര്‍ഹമായതിനേക്കാള്‍ പ്രാതിനിധ്യം എല്ലാക്കാലത്തും അവിടെ ലഭിക്കുന്നു. ഇപ്പോഴും ലഭിച്ചിട്ടുണ്ട്.അതുകൊണ്ട് മുഖ്യമന്ത്രിയാകുന്നത് എപ്പോളും നായരോ സുറിയാനിയോ ആയിരിക്കും. അക്കാര്യത്തില്‍ സവര്‍ണര്‍ക്ക് ഏതാണ്ട് തൊണ്ണൂറ്റൊമ്പതു ശതമാനം സംവരണമാണവിടെ. ആകെ അച്ചുതാനന്ദന്‍ മാത്രമാണ് അഞ്ചുകൊല്ലം ഭരിച്ച ഏക പിന്നോക്ക മുഖ്യമന്ത്രി. അങ്ങോര്‍ക്കാണെങ്കില്‍ നിര്‍ണായക അധികാരം ഒന്നുമുണ്ടായിരുന്നുമില്ല. അതെല്ലാം സവര്‍ണനായ കൊടിയേരിയുടെ കൈയിലായിരുന്നു.(കമ്യൂണിസ്റ്റുകാരായ പിന്നോക്കക്കാര്‍ ഒരിക്കലും ജാതി വിഷയത്തില്‍ തിരിച്ചറിവുള്ളവരല്ല. അവര്‍ എല്ലായ്പ്പോഴും സവര്‍ണര്‍ക്കനുകൂലമായേ നിലപാടെടുക്കൂ. ക്രീമിലേയര്‍ മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബില്‍ വരെയുള്ള കാര്യങ്ങളില്‍ കമ്യൂണിസ്റ്റ് അവര്‍ണര്‍ക്ക് മറിച്ചൊരു അഭിപ്രായം പറയാന്‍ ത്രാണിയില്ലാതെ പോയത് അതുകൊണ്ടാണ്.അതിനാല്‍ അച്ചുതാനന്ദന് സമ്പൂര്‍ണ അധികാരങ്ങളുണ്ടായിരുന്നെങ്കിലും വ്യത്യാസമൊന്നും തന്നെ സംഭവിക്കില്ലായിരുന്നു എന്നതു മറ്റൊരു കാര്യം.)നേരെ മറിച്ച് അവിടെ ഓബീസീക്കാര്‍ക്കുകൂടി സംവരണമുണ്ടായിരുന്നെങ്കില്‍ എപ്പോഴും നായരല്ലെങ്കില്‍ സുറിയാനി മാത്രം മുഖ്യമന്ത്രിയാകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നോ?

സത്യാന്വേഷി said...

വ്യത്യസ്ത ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ അവര്‍ക്കോരോന്നിനും ഭരണ പ്രാതിനിധ്യത്തിന് സവിശേഷമായ പദ്ധതികള്‍ അതതു രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഏര്‍പ്പെടുത്താറുണ്ട്. അത്തരമൊരു പരിപാടിയാണു സംവരണം. ഇന്‍ഡ്യയില്‍ ജാതി എന്നത് തനിമയും വീര്യവുമുള്ള എഥ് നിക് ഐഡന്റിറ്റിയാണെന്ന് ആന്ത്രോപോളജിക്കല്‍ സര്‍വേ ഒഫ് ഇന്‍ഡ്യയുടെ പീപ്പ്ള്‍ ഒഫ് ഇന്‍ഡ്യ എന്ന പ്രോജക്റ്റിന്റെ പഠനം തന്നെ സ്പഷ്ടമാക്കുന്നു. അതുകൊണ്ട് അവയ്ക്കോരോന്നിനും ഭരണാധികാരത്തില്‍ പ്രാതിനിധ്യം നല്‍കാനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതാണ് ജനാധിപത്യത്തിന്റെ അന്തസ്സത്തക്കു യോജിച്ചത്. അതിനേറ്റവും പറ്റിയത് സാമുദായിക സംവരണമാണ്. ഡോ ബാബാസാഹിബ് അംബേഡ്കറിനെപ്പോലുള്ള നമ്മുടെ ഭരണഘടനാ ശില്പികള്‍ക്കു് അക്കാര്യത്തില്‍ സംശയമില്ലാതിരുന്നതിനാലാണ് അവര്‍ ഭരണഘടനയില്‍ത്തന്നെ സാമുദായിക(സാമ്പത്തികമല്ല) സംവരണത്തിനു വകുപ്പുണ്ടാക്കിയത്.പക്ഷേ,ജൂഡീഷ്യറിയില്‍ സംവരണമില്ലാത്തതിനാല്‍ ഭരണഘടനയുടെ അന്തസ്സത്തക്കും നിര്‍ദേശങ്ങള്‍ക്കും വിപരീതമായി ഇന്‍ഡ്യയില്‍ സംവരണത്തിനു സാമ്പത്തിക മാനദണ്ഡമേര്‍പ്പെടുത്തപ്പെടുകയും സംവരണം 50%ല്‍ കൂടാന്‍ പാടില്ല എന്ന വ്യവസ്ഥ ഉണ്ടാക്കപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് 25-30% വരുന്ന ഈഴവര്‍ക്ക് കേവലം 14 % സംവരണംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നതും സംവരണം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ എന്തോ ഏര്‍പ്പാടാണെന്നുവരെ ധരിച്ചിട്ടുള്ള കിഴങ്ങോദരന്മാരെ അതില്‍ എത്രവേണമെങ്കിലും കാണാന്‍ കഴിയുന്നതും.

അവസാനമായി രവിചന്ദ്രന്റെ കാര്യം. Blood is thicker than water എന്നാണല്ലോ ചൊല്ല്. സവര്‍ണനായ അദ്ദേഹം ജാതിവിഷയത്തില്‍ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞില്ലെങ്കിലേ ഞാന്‍ അദ്ഭുതപ്പെടൂ. ഇന്‍ഡ്യാ ചരിത്രത്തില്‍ ഒരു റാം മനോഹര്‍ ലോഹ്യയേയോ വി പി സിങ്ങിനെയോ ഒരു പരിധിവരെ അര്‍ജുന്‍സിങ്ങിനെയോ ഒഴിച്ചുനിര്‍ത്തിയാല്‍ ഏതു സവര്‍ണനാണ് സാമുദായിക സംവരണത്തിനെ സര്‍വാത്മനാ പിന്തുണച്ചിട്ടുള്ളത്? പലകാരണങ്ങളാലും സംവരണത്തെ പരസ്യമായി എതിര്‍ക്കാന്‍ പറ്റാത്ത സവര്‍ണ തന്ത്രം നമുക്കറിയാം.എന്നാല്‍ സംവരണത്തിനനുകൂലമായി നിരന്തരവും വിട്ടുവീഴ്ച്ചയില്ലാത്തതുമായ നിലപാടെടുത്തിട്ടുള്ള സവര്‍ണനെ(അയാള്‍ പുരോഗാമിയോ യാഥാസ്ഥിതികനോ യുക്തിവാദിയോ എന്തുമാകട്ടെ) ഇന്‍ഡ്യയിലോ കേരളത്തിലോ മഷിയിട്ടുനോക്കിയാല്‍ കാണാനാകുമോ?(കെ വേണുവിനെ വേണമെങ്കില്‍ ഒഴിച്ചുനിര്‍ത്താം).ഉണ്ടെങ്കില്‍ യുക്തിവാദികള്‍ ചൂണ്ടിക്കാണിക്കട്ടെ.(നേരെ മറിച്ച് സാമുദായിക സംവരണത്തിനെതിരായി നിരന്തരമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവര്‍ണരെ എത്രവേണമെങ്കിലും കാണുകയും ചെയ്യാം)

സത്യാന്വേഷി said...
This comment has been removed by the author.
സത്യാന്വേഷി said...

ഇതെന്തൊരു മറിമായമാണ്? ആദ്യം കമന്റിട്ടതു സ്പാമില്‍പ്പോയി. പിന്നെയിട്ട രണ്ടു കമന്റുകളും വന്നു. അതുകഴിഞ്ഞ് ആദ്യ കമന്റ് സ്പാമിലായ വിവരം അറിയിക്കാനായി കമന്റിട്ടു നോക്കിയപ്പോള്‍ അതിനു മുന്‍പുകണ്ട രണ്ടു കമന്റുകളിലൊന്നു കാണാനില്ല.

Dalithan said...

Mr. Chetthukaran Vasu,

Your links are very helpful. I read all the articles. Congrats to sankerettan. Brilliant works. But those articles make this article all the more senseless.What happened to you Mr. Sankerettan? You say that Ravichandran sir is wrong it is understandable. But when you brand to insult him it is cheap and condemnable

This is sheer victimisation and personal vendetta. Dalith politics is not vengeance politics. It is not victimization policies. Daliths can't advance by destroying and insulting people on the basis of caste. Dalith politics is not branding people you don't like. Dalith politics is asking for the due, not harming others

I know Mr. Nissahayan. We had spat in Hussain saab's blog 6 months back. He justified a caste-animal called Mr.sathyanewshi(an OBC tyrant) insulting me by calling my caste-name. I gave him good reply that shut his mouth. It is funny that all those caste animals are united in baying for the blood of a humanist, that too on a seemingly harmless remark.
Is this Dalith politics?!!What a pity!

ബഷീര്‍ പൂക്കോട്ട്‌ said...

സുശീലേ,

ശങ്കരേട്ടനെ എനിക്ക് നന്നായരിയാം. ആറു വര്‍ഷത്തിന് മുമ്പ്േ. മൂപ്പര് അസാരം ജാതീന്റെ സൂക്കേട് ഉള്ള പുള്ളി തന്നെയ. ജാതീന്റെ പേര് പറഞ്ഞ് എപ്പോഴും കലഹമുണ്ടാക്കുന്ന പുള്ളിന്റെ നാട്ടകാരോട് ചോദിര്. ലേഖനമൊക്കെ വളവാളാന്ന് എഴുതാന്‍ ആര്‍ക്കും പറ്റും. തീയ്യന്‍മാര് ജാതി പിശാചുക്കളാ. പഴയ പട്ടികജാതിക്കാരാ ഞങ്ങളൊക്കെ. തീയ്യന്റെ പീഡനം സഹിക്കാന്‍ വായ്യാതെ ഇസഌമമായതാ. ഞഹ്ങടെ കൂട്ടരിടയില്‍ പൊലയന്‍സ് എന്നൊരു കാറ്ററഗറിയുണ്ട്. പൊലയന്റെ കയ്യീല്‍ നിന്നും കിട്ടിയിട്ടുണ്ടെന്ന ഉപ്പൂപ്പ പറയുമായിരുന്നു. പൊലയനാ പട്ടികജാതി സവര്‍ണ്ണന്‍. നമ്പൂരി പറയനെ കെട്ടിയേക്കാം. പക്ഷെ പൊലയന്‍ കെട്ടില്ല. ശഹ്കരേട്ടന്‍ ഇന്നലെ ഒരു പട്ടികജീതി സുഹൃത്തിനോട് സംസാരിച്ചന്ന്പറഞ്ഞത് എന്തിനാ. സുഹൃത്ത് എന്നു മാത്രം പോരായാോ. പട്ടികജാതിക്കാരൊക്കെ സുഹൃത്താണെന്ന് വിമ്പിളക്കുന്നത് എന്തിനാ. മന്‌സിലെ ജാതിബോതം മറയ്ക്കാനല്ലേ. കൃഷ്ണയ്യര് ചെയ്താ കുറ്റം ശങ്കരേട്ടന്‍ ചെയ്താല്‍ കുറ്റമില്ല. ഇതെവിടുത്തെ ന്ായമാ സുശീലേ.

സുശീല് രവിചന്ദ്രന്‍ സാറിന്റെ പഴയ കഷ്ടപ്പാടൊക്കെ പറഞ്ഞപ്പെ ശഹ്കരേട്ടന്‍ പറഞ്ഞത് സാറ് പിച്ചക്കാരനായിട്ട് ജീവിച്ചാലും ജാതിക്കൊണമില്ലേല്‍ ചാപ്പയടിക്കുമെന്നല്ലേ. കുചേലന്റെ കഥയല്ലേ സാറിനെ ഉപമ. പിന്നെ ആ മനസ്സ് കക്കൂസ് കുഴിയെന്നല്ലേ പറയേണ്ടത്. വിവരക്കേടാന്നേ സുസീല്‍ പറ. സുശീലിന്റെ ബ്‌ളോഗീന്ന് എന്‍ര് കമന്റ് നീ്കികളഞ്ഞതില്‍ വെഷമമുണ്ട്..ഞാനിതും ഇടും അല്ലേ പഴയപോലെ ശഹ്കരേട്ടന്‍ മുക്കും.

തീയ്യന്‍മാര്‍ക്ക് സംവരണം വേണ്ടെന്നൊക്കെ ശഹ്കരേട്ടന്‍ വെറുതേ ബഡായി പരയുന്നതാ. അങ്ങോര് പറഞ്ഞാലൊന്നും പോകത്തില്ലെന്ന് മൂപ്പര്‍ക്കറിയാം. വെള്ളപ്പല്ലിയൊക്കെ ഇവിടെ എടുത്തുമറിക്കത്തില്ലേ. ജാഥയ്ക്ക് ഒളിച്ച് ശഹ്കരേട്ടനും പോകും. പുള്ളാര്‍ക്ക് സംവരണം വാങ്ങി കൊട്ടയിലിടും. എന്നിട്ട് ഇവിടെ വന്ന് തീയന്‍മാര് മോശമാന്നൊക്കെ പറഞ്ഞ് ലേഖനംമെഴുതും.
ഇനി പറ, ആരാ സവര്‍ണ്ണന്,സാറോ ശങ്കരേട്ടനോ. പിന്നെ കഴിഞ്ഞ കമന്റില്‍ ഒന്നു രണ്ട് വാക്ക് മോശമായിട്ടുണ്ട്. തീയ്യന്‍മാരുടെ കാപട്യം കണ്ട് ്‌രിയാതെ പറഞ്ഞതാ. എല്ലാവരും മാപ്പാക്കണം.

ChethuVasu said...

@ Dalithan

If you say that Shankarettan has went overboard in taking up this sentence , I agree with you. I think that particular reply from Mr Ravi chandran should not have come for such a harsh criticism .

But at the same time that also do not mean that what Ravi Chandran said was factually correct . It is not at all conceivable that the current realities in Kerala any way reflects the sketch Ravi Sir was trying to draw. It would even surprise one that an impeccable thinker like Ravi Sir could have gone so casual and came to a completely irrational conclusion. In fact it left me disappointed as someone who was reading Ravi Sir with appreciation.

So , there is indeed a factual mistake in the view put forward by Ravi chandran and I am critical about it just like Shankarettan is.

But the difference is that I dont see it as an intentional statement by Ravi chandran in in my opinion is is rather a slip of the mind.

In simple terms I am of the opinion that caste do exists and is refelcted in the mind of youngsters even before they start filling their PSC application ( contrary to ravi Sir says). You may read my earlier comments on this detaining my reasoning behind this. So Ravi chandran is wrong by being equivocal on who is the perpetrator of caste-sm .. While everyone has a share , that is not same as saying everyone is equally responsible. Second is an equivocal stand and hence is irrational at the outset itself.

So Shanakrettan has every right to criticize it ,because it deserves criticism, but whether it should have done as harshly is something that i do not agree with Shankarettan.. (Also I feel that Shankarettan misread the second sentence of Ravi chandran - That in the second sentense Ravi chandran referred to those who institutionalized the caste system in the past for their benefitsand equated with those who applies for reservation today for their benefits )

So Ravi chandran here makes a serious error or a serious lapse. Not only that it rejects existence of caste discrimination today , it also make the beneficiaries of reservation as solely responsible for caste prejudice in today;s world.That is wrong and needs to be challenged. Some one has to do it and Shankarettan according to his consistent stand did it. Only problem I feel is that he could have given a benefit of doubt to Ravi chandran also should have shown a bit more leniency .

As someone who have interacted with ravi chandran in his blog, I tend to take a lighter view of what he commented and will not jump to the conclusion immediately .People who already know in person also probably would have used the existing understanding of Ravichandran's personality to interpret his comment. But that is subjective matter. Objectively it does deserve criticism probably at a milder tone and probably after waiting for a few more comments on social issues by Ravi Chandran .Probably it was hurried reaction from Shankarettan , but yet there was indeed a justified rational for it.

ChethuVasu said...

@ Dalithan


Reagrding your interaction with Sathyaneshi and Nissahaayan I had observed the same in Hussain's blog. I think it was a complete misunderstanding and things gone out of control as everyone was not ready to trust the other. I have been reading Both Nissahayan's and Sathyanvesh's blog posts for quite some time, You may take it from me that these guys are the truly Humanistic and highly individualistic in their views, they don't gang up with others and give importance to their individual views over any collective community identity.

I think since egos are hurt it is hard to make up , but you can give it a try .You may not be aware that there was a time Sathyanveshi was believed by many to be belonging to SC/ST and received extremely critical comments on those lines due to his pro Dalit views and committed blogging . Probably you was not around in the blog during those times.

Anyways these are personal things and one has to introspect and think afresh to get the picture clearer.Feeling of Hurt, Vengeance and Ego- clash do not help.

ChethuVasu said...

ശങ്കരേട്ടാ സ്പാം വലയില്‍ ഒരെണ്ണം പെട്ടിട്ടുണ്ട് .. നോക്കുമല്ലോ

ശങ്കരനാരായണന്‍ മലപ്പുറം said...

ചെത്തുകാരനും Dalithan നും അങ്ങോട്ടുമിങ്ങോട്ടും പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല. മലയാളത്തില്‍ എഴുതിക്കൂടേ?

സുശീല്‍ കുമാര്‍ said...

പ്രിയ ശങ്കരേട്ടൻ,

ശ്രീ രവിചന്ദ്രൻ എന്ന വ്യക്തി സാന്ദർഭികമായി നടത്തിയ ഒരു പരാമർശത്തിൽ പിടിച്ചാണല്ലോ താങ്കളുടെ ഈ പോസ്റ്റ്. അതിൽ അദ്ദേഹം സംവരണം എന്ന വിഷയത്തെക്കുറിച്ചേ സംസാരിച്ചിട്ടില്ലെന്ന് താങ്കൾ ശ്രദ്ധിച്ചില്ലെങ്കിലും മറ്റുള്ളവർ ശ്രദ്ധിച്ചിട്ടുണ്ട് എന്ന്‌ തുടർ കമന്റുകളിൽ നിന്ന് മനസ്സിലാകുന്നു. ജാതിയെയും ജാതിബോധത്തെയുംക്കുറിച്ചുമാണ്‌ അദ്ദേഹം പറഞ്ഞത്. അത് ജാതിയും ജാതിബോധവും വേണമെന്നല്ല, മറിച്ച് ജാതി പോകണം എന്ന അർത്ഥത്തിൽ തന്നെയാണ്‌. സ്വന്തം ജാതിയെ തന്നിൽനിന്ന് കുടഞ്ഞെടിഞ്ഞ് ഒരു മനുഷ്യനായി ജീവിക്കുന്നവന്‍ ആണ്‌ അദ്ദേഹം എന്നെങ്കിലും ഇത്തരമൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ആലോചിക്കാമായിരുന്നു.

സുശീല്‍ കുമാര്‍ said...

കേരളത്തിൽ ജാതിപോയി വളരെ സമത്വസുന്ദരമാണെന്നൊന്നും രവിചന്ദ്രന്റെ വാക്കുകൾ വായിച്ചാൽ മനസ്സിലാകില്ല. "പലപ്പോഴും" ജാതിയെക്കുറിച്ച് കുട്ടികൾ ചിന്തിക്കുന്നത് പി എസ് സി അപേക്ഷ പൂരിപ്പിക്കുമ്പോഴാണെന്നാണ്‌ പറഞ്ഞത്. ഇതിൽ എത്രത്തോളം അതിശയോക്തിയുണ്ടാകാമെങ്കിലും പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി മാനിക്കണം. ജാതിയും ജാതിബോധവും ഇന്നുമുണ്ട് എന്നത് ആർക്കും അറിയാത്ത കാര്യമൊന്നുമല്ല. പക്ഷേ അത് കുട്ടികളിൽ കുത്തിവെയ്ക്കുന്നത് ജാത്യാഭിമാനികളായ മുതിർന്നവർ തന്നെയാണെന്നതാണ്‌ വസ്തുത. ജാതി മതവുമായി അഭേദ്യമായി ബന്ധപ്പെട്ട് നില്ക്കുന്നു. ജാതിയും മതവും മനുഷ്യനെ മതിലുകൾ കെട്ടി വേർതിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് നിരന്തരമായി സംസാരിക്കുന്ന ഒരു വ്യക്തി 'സവർണ ബഡായി' പറയുന്നു എന്നാണ്‌ ശങ്കരേട്ടൻ പറഞ്ഞത്. അതിനു നിയത്തുന്ന ന്യായീകരണങ്ങളോ അയാൾ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്ന വിഷയങ്ങളും. ഇത് വളരെ വിചിത്രമാണെന്ന് പറയാതെ വയ്യ.
ഇവിടെ ജാതിയുണ്ട് എന്ന് തെളിയിക്കേണ്ടത് അതിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന ജാതിക്കാര്‍ക്കാണ്‌ എന്നാണല്ലോ രണ്ടാമത് പറഞ്ഞത്. പണ്ടും അങ്ങനെത്തന്നെയായിരുന്നു എന്നും പറഞ്ഞു, ഈ പണ്ടത്തെ കാര്യം എന്താണുദ്ദേശിച്ചതെന്ന് ശങ്കരേട്ടന്‌ മനസ്സിലായില്ല. ജഗതി ശ്രീകുമാർ അത് എന്നെക്കുറിച്ചുതന്നെയാണെന്ന് ധരിച്ചതുപോലെ ശങ്കരേട്ടനും ധരിച്ചു (വ്യക്തിപരമായിട്ടല്ലം സാമൂഹികമായി). അതാണീ പോസ്റ്റിനുതന്നെ ആധാരം.

സുശീല്‍ കുമാര്‍ said...

കേരളത്തിൽ ജാതിപോയി വളരെ സമത്വസുന്ദരമാണെന്നൊന്നും രവിചന്ദ്രന്റെ വാക്കുകൾ വായിച്ചാൽ മനസ്സിലാകില്ല. "പലപ്പോഴും" ജാതിയെക്കുറിച്ച് കുട്ടികൾ ചിന്തിക്കുന്നത് പി എസ് സി അപേക്ഷ പൂരിപ്പിക്കുമ്പോഴാണെന്നാണ്‌ പറഞ്ഞത്. ഇതിൽ എത്രത്തോളം അതിശയോക്തിയുണ്ടാകാമെങ്കിലും പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി മാനിക്കണം. ജാതിയും ജാതിബോധവും ഇന്നുമുണ്ട് എന്നത് ആർക്കും അറിയാത്ത കാര്യമൊന്നുമല്ല. പക്ഷേ അത് കുട്ടികളിൽ കുത്തിവെയ്ക്കുന്നത് ജാത്യാഭിമാനികളായ മുതിർന്നവർ തന്നെയാണെന്നതാണ്‌ വസ്തുത. ജാതി മതവുമായി അഭേദ്യമായി ബന്ധപ്പെട്ട് നില്ക്കുന്നു. ജാതിയും മതവും മനുഷ്യനെ മതിലുകൾ കെട്ടി വേർതിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് നിരന്തരമായി സംസാരിക്കുന്ന ഒരു വ്യക്തി 'സവർണ ബഡായി' പറയുന്നു എന്നാണ്‌ ശങ്കരേട്ടൻ പറഞ്ഞത്. അതിനു നിയത്തുന്ന ന്യായീകരണങ്ങളോ അയാൾ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്ന വിഷയങ്ങളും. ഇത് വളരെ വിചിത്രമാണെന്ന് പറയാതെ വയ്യ.
ഇവിടെ ജാതിയുണ്ട് എന്ന് തെളിയിക്കേണ്ടത് അതിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന ജാതിക്കാര്‍ക്കാണ്‌ എന്നാണല്ലോ രണ്ടാമത് പറഞ്ഞത്. പണ്ടും അങ്ങനെത്തന്നെയായിരുന്നു എന്നും പറഞ്ഞു, ഈ പണ്ടത്തെ കാര്യം എന്താണുദ്ദേശിച്ചതെന്ന് ശങ്കരേട്ടന്‌ മനസ്സിലായില്ല. ജഗതി ശ്രീകുമാർ അത് എന്നെക്കുറിച്ചുതന്നെയാണെന്ന് ധരിച്ചതുപോലെ ശങ്കരേട്ടനും ധരിച്ചു (വ്യക്തിപരമായിട്ടല്ലം സാമൂഹികമായി). അതാണീ പോസ്റ്റിനുതന്നെ ആധാരം.

സുശീല്‍ കുമാര്‍ said...

ഞാൻ ഇക്കാര്യത്തിൽ നല്കിയ വിശദീകരണത്തോടൊന്നും പ്രതികരിക്കാതെ വ്യക്തിപരമായി ജാതിവാദികൾ എന്ന് വിശേഷിപ്പിച്ചത് തന്നെക്കുറിച്ചുതന്നെ എന്നും ശങ്കരേട്ടൻ ഉറപ്പിച്ചിരിക്കുന്നു. സംവരണം എല്ലാകാലവും നിലനിർത്തി അതിന്റെ ആനുകൂല്യം എക്കാലവും നേടണം എന്ന താല്പര്യത്തിൽ പ്രവർത്തിക്കുന്ന ജാതിസംഘടനകളെയാണ്‌ ഞാൻ ഉദ്ദേശിച്ചത്. അതിനാൽ പിന്നീട് ശങ്കരേട്ടൻ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കേണ്ട ബാധ്യത എനിക്കില്ല. വ്യക്തിപരമായി ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും ആക്ഷേപിക്കേണ്ട കാര്യം എനിക്കില്ല, വിശേഷിച്ച് ശങ്കരേട്ടനെ. കാരണം ഞാൻ രവിചന്ദ്രനെപ്പോലെതന്നെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന മറ്റൊരാൾ ശങ്കരേടൻ ആണ്‌. ശങ്കരേട്ടൻ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് മറ്റാരെക്കാളും അറിയുന്ന ആളാണല്ലൊ ഞാൻ, അക്കാര്യങ്ങളെക്കുറിച്ചാണ്‌ ഞാൻ പ്രതികരിച്ചതെന്ന് ധരിച്ചതിൽ എനിക്ക് പങ്കില്ല എന്നും മാത്രം പറയുന്നു. ആദിവാസികൾക്കുവേണ്ടി യുക്തിവാദികൾ എന്തെങ്കിലും ചേമ്പോ ചേനയോ ചെയ്തോ എന്ന് ചർച്ച ചെയ്യേണ്ട വേദിയല്ലല്ലൊ ഇത്. യുക്തിവാദികൾ ചെയ്താൽ പരിഹരിക്കപ്പെടേണ്ട പ്രശ്നമേ അവർക്കുള്ളു എന്നും ഞാൻ കരുതുന്നില്ല. മറിച്ച് സംവരാണാനുകൂല്യത്തിന്‌ മറ്റാരെക്കാളും അർഹത അവർക്കാണെന്നാണ്‌ ഞാൻ പറഞ്ഞത്. അവരിൽ തന്നെ ഉള്ള ആനുകൂല്യങ്ങൾ പണിയരെപ്പോലുള്ള വിഭാവങ്ങളിൽ തീരെ എത്തുന്നുമില്ല എന്നതാണ്‌ യാഥാർത്ഥ്യും.

സുശീല്‍ കുമാര്‍ said...

ഞാൻ ഇക്കാര്യത്തിൽ നല്കിയ വിശദീകരണത്തോടൊന്നും പ്രതികരിക്കാതെ വ്യക്തിപരമായി ജാതിവാദികൾ എന്ന് വിശേഷിപ്പിച്ചത് തന്നെക്കുറിച്ചുതന്നെ എന്നും ശങ്കരേട്ടൻ ഉറപ്പിച്ചിരിക്കുന്നു. സംവരണം എല്ലാകാലവും നിലനിർത്തി അതിന്റെ ആനുകൂല്യം എക്കാലവും നേടണം എന്ന താല്പര്യത്തിൽ പ്രവർത്തിക്കുന്ന ജാതിസംഘടനകളെയാണ്‌ ഞാൻ ഉദ്ദേശിച്ചത്. അതിനാൽ പിന്നീട് ശങ്കരേട്ടൻ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കേണ്ട ബാധ്യത എനിക്കില്ല. വ്യക്തിപരമായി ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും ആക്ഷേപിക്കേണ്ട കാര്യം എനിക്കില്ല, വിശേഷിച്ച് ശങ്കരേട്ടനെ. കാരണം ഞാൻ രവിചന്ദ്രനെപ്പോലെതന്നെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന മറ്റൊരാൾ ശങ്കരേടൻ ആണ്‌. ശങ്കരേട്ടൻ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് മറ്റാരെക്കാളും അറിയുന്ന ആളാണല്ലൊ ഞാൻ, അക്കാര്യങ്ങളെക്കുറിച്ചാണ്‌ ഞാൻ പ്രതികരിച്ചതെന്ന് ധരിച്ചതിൽ എനിക്ക് പങ്കില്ല എന്നും മാത്രം പറയുന്നു. ആദിവാസികൾക്കുവേണ്ടി യുക്തിവാദികൾ എന്തെങ്കിലും ചേമ്പോ ചേനയോ ചെയ്തോ എന്ന് ചർച്ച ചെയ്യേണ്ട വേദിയല്ലല്ലൊ ഇത്. യുക്തിവാദികൾ ചെയ്താൽ പരിഹരിക്കപ്പെടേണ്ട പ്രശ്നമേ അവർക്കുള്ളു എന്നും ഞാൻ കരുതുന്നില്ല. മറിച്ച് സംവരാണാനുകൂല്യത്തിന്‌ മറ്റാരെക്കാളും അർഹത അവർക്കാണെന്നാണ്‌ ഞാൻ പറഞ്ഞത്. അവരിൽ തന്നെ ഉള്ള ആനുകൂല്യങ്ങൾ പണിയരെപ്പോലുള്ള വിഭാവങ്ങളിൽ തീരെ എത്തുന്നുമില്ല എന്നതാണ്‌ യാഥാർത്ഥ്യും.

സുശീല്‍ കുമാര്‍ said...

രവിചന്ദ്രൻ എന്ത് ജോലിചെയ്തിട്ടുണ്ട്, സുശീൽ എന്തെല്ലാം ജോലിചെയ്തിട്ടുണ്ട്, ശങ്കരേട്ടൻ എന്തെല്ലാം ജോലിചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കാനല്ല, ഞാൻ അക്കാര്യം ഉന്നയിച്ചത്. മറിച്ച്, “യു.ജി.സി.ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടാതെയുള്ളവരുടെ വിശ്രമവേളകളിലെ വിനോദപ്രവൃത്തികള്‍ മാത്രമാണിത്. ചേരികളിലും കടപ്പുറത്തും റെയില്‍വെപുറമ്പോക്കുകളിലും ഓവര്‍ബ്രിഡ്ജുകളുടെ താഴ്ഭാഗങ്ങളിലുമൊന്നും ജീവിക്കുന്നരെ ഇവര്‍ കാണാറില്ല. ” എന്ന തങ്കളുടെ പ്രസ്താവനയുടെ പൊള്ളത്തരം എടുത്ത് കാണിക്കനായിരുന്നു.

സത്യാന്വേഷി said...

>>ജാതിചിന്തകളിൽ താല്പര്യമില്ല എന്നൊരു നിലപാടുകൊണ്ടുമാത്രം ഒരാൾ സംവരണവിരോധിയോ അവർണവിരോധിയോ ആകണമെന്നില്ല, <<<
അപ്പൂട്ടന്റെ കമന്റില്‍ നിന്നാണീ ഉദ്ധരണി.പ്രൊഫ രവിചന്ദ്രനോ അപ്പൂട്ടനോ "ജാതിചിന്തകളില്‍ താത്പര്യമില്ലാ"തെ വരുന്നത് എന്തുകൊണ്ടാണ്? സഹസ്രാബ്ദങ്ങളായി ജാതിയുടെ സകലവിധ ആനുകൂല്യങ്ങളും അനര്‍ഹമായി അനുഭവിച്ചുവരുന്ന,പരമ്പരയായി വിദ്യാഭ്യാസവും സാമൂഹികാന്തസ്സും (അവരില്‍ വളരെ വളരെ അപൂര്‍വം പേര്‍ക്ക് സമ്പത്ത് ചിലപ്പോള്‍ കുറവായിരിക്കാം) ധാരാളമായുള്ള സമുദായങ്ങളില്‍ ജനിച്ചുവളര്‍ന്ന രവിചന്ദ്രനോ അപ്പൂട്ടനോ വിശേഷിച്ച് ജാതിചിന്ത കൊണ്ടുനടക്കാതെ തന്നെ ഈ കേരളത്തിലും ഭാരതത്തിലും നേട്ടങ്ങള്‍ കൊയ്യാനാകും എന്ന നഗ്നസത്യം മനസ്സിലാക്കാന്‍ അത്ര വലിയ 'ശാസ്ത്രബോധ'മൊന്നും ആവശ്യമില്ല, ചരിത്രത്തിലും സാമൂഹികശാസ്ത്രത്തിലും സാമാന്യമായ ധാരണകള്‍ മാത്രം മതി. എന്നാല്‍ അതല്ല വിശ്വാസിയായ ശങ്കരനാരായണന്‍ മലപ്പുറത്തിനെയും യുക്തിവാദിയായ സുശീല്‍കുമാറിനെയും പോലുള്ള അവര്‍ണരുടെ അവസ്ഥ.അവര്‍ക്ക് ഇപ്പറഞ്ഞ സൌകര്യങ്ങളൊക്കെ കിട്ടിത്തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടുപോലുമായിട്ടില്ല. അതുകൊണ്ടാണ് സവര്‍ണരുടെ നാലോ അഞ്ചോ തലമുറകള്‍ക്കപ്പുറവും വിദ്യാസമ്പന്നരെ കാണാന്‍ കഴിയുമ്പോള്‍ ശങ്കരനാരായണന്മാരുടെ തൊട്ടു മുകളിലെ തലമുറക്കു പോലും വിദ്യാഭ്യാസം ഇല്ലാതെ പോവുന്നത്.(എന്തിന് ശങ്കരനാരായണന്റെ തലമുറയിലെ അവര്‍ണര്‍ക്കുപോലും പത്താംക്ലാസും ഗുസ്തിയുമാണ് ശരാശരി വിദ്യാഭ്യാസം.വെറുതെയാണോ ഇവിടെത്തന്നെ ഇംഗ്ലീഷിലെഴുതുന്ന കമന്റ് പോലും ശങ്കരനാരായണനു മനസ്സിലാകാത്തത്?)അതെല്ലാം മറികടക്കാന്‍ സഹസ്രാബ്ദങ്ങള്‍ വേണ്ടിവരില്ലെങ്കിലും നൂറ്റാണ്ടുകള്‍ വേണ്ടിവന്നേക്കാം. പക്ഷേ ശാസ്ത്രബോധം കൂടിക്കൂടി(?) സാമാന്യബോധം ഇല്ലാതായ പല അവര്‍ണ യുക്തിവാദികളും തങ്ങള്‍ക്കിനി ജാതി ഇല്ലെന്നെഴുതിക്കൊടുത്ത് അവരുടെ മക്കള്‍ക്കും സമുദായത്തിനും അര്‍ഹതപ്പെട്ട അധികാരാവകാശങ്ങള്‍ നഷ്ടമാക്കുകയും വീണ്ടും നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് പ്രസ്തുത സമുദായങ്ങളെ പിന്നോട്ടാക്കുക എന്ന സവര്‍ണ അജണ്ഡ നടപ്പാക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രവിചന്ദ്രനോ അപ്പൂട്ടനോ അവരുടെ സമുദായങ്ങള്‍ക്കോ 'ജാതിചിന്തകളില്‍ താത്പര്യമില്ലാ'താവുന്നതുകൊണ്ടു കുഴപ്പമൊന്നും വരാനില്ല .എന്നാല്‍ അതല്ല, കേവലം ഒരു നൂറ്റാണ്ടിന്റെ പോലും വിദ്യാഭ്യാസ പാരമ്പര്യമില്ലാത്ത സുശീലിന്റെ സമുദായത്തിന്റെ അവസ്ഥ.അവര്‍ക്ക് 'ജാതിചിന്ത'യില്‍ അഭിരമിക്കേണ്ടിതന്നെ വേണ്ടിവരും.

Dalithan said...
This comment has been removed by the author.
ChethuVasu said...

@ ബഷീര്‍
:-)
താങ്കള്‍ പറയുന്നത് ഉള്‍ക്കൊള്ളുന്നു ,പറയുന്നതിന്റെ സാരാംശം മനസ്സിലായി .. താങ്കള്‍ ഉള്‍പ്പെടെ ഉള്ള വിഭാഗത്തിലെ ആളുകള്‍ക്ക് തിയ്യന്മാരുടെ ഇടയില്‍ നിന്നും ഉപദ്രവം ഉണ്ടായിരുന്നു ..തീര്‍ച്ചയായും അത് സത്യം തന്നെ ആയിരുന്നിരിക്കണം .. പ്രധാനമായും താങ്കളുടെ പൂര്‍വികര്‍ നിത്യ ജീവിതത്തില്‍ ദിനം ദിനം ഇടപ്പെട്ടിരുന്നതും ചീട്ടു കളിചിരുന്നതുമം കള്ള് കുടിചിരുന്നതും ഒക്കെ പറയന്മാരോ, തീയ്യന്‍മാരോ ആശാരിമാരോ അല്ലെങ്കില്‍ പാണന്മാരോ ഗണകന്മാരോ ഒക്കെ കൂടെ ആയിരിക്കുമല്ലോ .. മറ്റുള്ള സവര്‍ണ വിഭാഗക്കരുമായി ഇടപാടുകള്‍ ഒട്ടും തന്നെ ഇല്ലാത്ത നിലക്ക് അവരുമായി ഒരു തര്‍ക്കമോ വെട്ടോ കുത്തോ ഉണ്ടാകാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല , തമ്മില്‍ തമ്മില്‍ സംസാരിക്കുന്നവരെ തമ്മിലടിക്കൂ ..

താങ്കള്‍ പുലയന്മാരെ പറ്റി പറഞ്ഞല്ലോ .. അവര്‍ താങ്കളുടെ പൂര്‍വികരെ വിവാഹം ചെയ്യില്ല എന്നും പറഞ്ഞു അതും സത്യം തന്നെ ആയിരുന്നിരിക്കണം .. പക്ഷെ താങ്കള്‍ ഒരു കാര്യം കൂടി പറഞ്ഞു നമ്പൂതിരി പറയനെ കെട്ടിയെക്കം പക്ഷെ പുലയന്‍ കേട്ടില്ലത്രേ .. ആ നിഗമനത്തില്‍ താങ്കള്‍ എങ്ങനെ ആണ് എത്തിയതെന്ന് പറയാമോ . ..താങ്കളുടെ നാട്ടില്‍ എത്ര നമ്പൂതിരിമാര്‍ ഇത് വരെ എത്ര പറയരെ കെട്ടിയിട്ടുണ്ട് എന്ന് അറിയാന്‍ താല്പര്യം ഉണ്ട് ... ഞങ്ങളുടെ നാട്ടില്‍ ധാരാളമായുള്ള ആളുകളാണ് പുലയര്‍ എനിക്ക് അവരെ വാലെ അടുത്തറിയാം.. എന്ന് വച്ചാല്‍ എന്റെ പല ബന്ധുക്കലെക്കാലും നന്നായി അവരുടെ കുടുംബനഗലുമായി ബന്ധമുണ്ട് .. മറ്റുള്ളവര്‍ക്കെന്ന പോലെ അവര്‍ക്കും ജാതി ചിന്ത ഉണ്ട് ..എന്നാല്‍ താങ്കള്‍ പറയുമ്പോലെ നമ്പൂതിരിയും പറയാനും തമ്മിലുള്ള ബന്ധമല്ല പുലയനും പറയനും ഗണകനും മറ്റും തമ്മില്‍ തമ്മില്‍ ഉള്ളത് - അവര്‍ പരസ്പരം വീട്ടില്‍ പോകാറുണ്ട്, ഒന്നിച്ചു ഭക്ഷണം കഴിക്കാറുണ്ട് , ചെറ്റു കളിക്കാറുണ്ട് , കെട്ടിപ്പിടിച്ചു സിനിമക്ക് പോകാറുണ്ട് , അവരുടെ കുട്ടികള്‍ പരസ്പരം ഇടി കൂടാറുണ്ട് , ഒളിച്ചു കളിക്കാറുണ്ട് , ഒരു വീട്ടില്‍ ടി വി ഉണ്ടെങ്കില്‍ എല്ലാവരും കൂടി ആ വീട്ടില്‍ പോയി ടി വി കാണാറുണ്ട്‌.. തുടങ്ങി സാമൂഹ്യമായ ഒട്ടു വളരെ അടുത്ത ബന്ധങ്ങളും ഇടപാടുകളും ഉള്ളവരാണ് .. ഇങനെ ഒരുപാട് അടുത്ത് ഇടപഴകുമ്പോള്‍ , ചിലപ്പോള്‍ പുലയരും പറയരും ആയ സുഹൃത്തുക്കള്‍ തമ്മില്‍ എന്തെകിലും കാര്യം പറഞ്ഞു അടി കൂടാം . അപ്പോള്‍ ചിലപ്പോള്‍ ജാതിപ്പേര് വിളിക്കാം , ഇതൊക്കെ അവര്‍ ഒന്നിച്ചു ഇടപെഴകുമ്പോള്‍ സംഭവിക്കുന്നതാണ് .. നമ്പൂതിരി ഇപ്പറഞ്ഞ ഒരു രീതിയിലും പറയനുമായി ഇടപഴുകുന്നില്ല.. അത് കൊണ്ട് പറയര്‍ക്കു അവരെ ക്കൊണ്ട് പ്രശ്നമൊന്നുമില്ല ..അല്ലാതെ പുലയര്‍ നമ്ബൂതിമാരെക്കാള്‍ മോശമായത് കൊണ്ടല്ല ...അതിന്റെ യുക്തി കൂടുതല്‍ വിശദീകരിക്കണ്ടല്ലോ ..

താങ്കള്‍ ഉള്‍പ്പടെ ഉള്ളവര്‍ മനസ്സിലാക്കേണ്ടത് ഒരേ സാമൂഹിക സാഹചര്യങ്ങള്‍ പങ്കിടുന്നവര്‍ തമ്മില്‍ മാത്രമേ വ്യവഹാരങ്ങള്‍ നടക്കുകയും തര്‍ക്കങ്ങളില്‍ എത്തുകയും ചെയ്യുകയുള്ളൂ എന്നതാണ് .കേരളത്തിലെയും പഞാബിലെയും ആളുകള്‍ തമ്മില്‍ അടി കൂടാറില്ല . എന്നാല്‍ മലയാളികളും തമിഴരും തമ്മില്‍ അടി കൂടുന്നത് നാം കാണുന്നുണ്ട് .. തമിഴ് നാടും കര്‍ണാടകവും തമ്മില്‍ അടി കൂടുന്നുണ്ട് കാരണം അവര്‍ ഒരേ അത്രിതി വെള്ളം എന്നിവ ഷെയര്‍ ചെയ്യുന്നു . എന്നാല്‍ കര്‍ണാടകവും ഒരീസ്സയും തമ്മില്‍ പ്രശനം ഒന്നും ഇല്ല :-) .താങ്കളുടെ പൂര്‍വികര്‍ പറയുന്നത് സത്യം തന്നെ ആണ് പക്ഷെ താങ്കള്‍ അതിനപ്പുറം ആഴത്തില്‍ ചിന്തിക്കണം .. .. ഒരേ ചായക്കടയില്‍ നിന്നും ഒരേ മേശയില്‍ ഭക്ഷണം കഴിക്കുന്ന പറയാനും പുലയനും തിയ്യനും അടി കൂടാനും ചീത്ത വിളിക്കാനും പരസ്പരം വെറുപ്പ്‌ ദേഷ്യം എന്നിവ മനസ്സില്‍ കരുതാനും സാഹചര്യമുണ്ട് .. അങ്ങനെ അല്ലാത്ത, ഒരിക്കലും ഒരേ കടയില്‍ നിന്നും ഭക്ഷണം കഴിക്കാത്ത വിഭാഗങ്ങള്‍ തമ്മില്‍ മെശയിന്മേല്‍ വച്ച് തര്‍ക്കങ്ങള്‍ ഉണ്ടാകില്ല എന്നത് സ്വാഭാവികം അല്ലെ .. ?

സുശീല്‍ കുമാര്‍ said...

@ നിസ്സഹായന്‍,


അരനൂറ്റാണ്ട് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്ന ജാതിബോധം കുറേശ്ശേ അപ്രത്യക്ഷമാകുകയല്ല, അതിന്റെ രൂപത്തിനും ഭാവത്തിനും പരിണാമം സംഭവിക്കുകയാണു് ചെയ്തത്. ഇന്ന് നമ്പൂരി പുലയനെ സ്പര്‍ശിക്കും. അല്പം അറപ്പ് ഉള്ളില്‍ കാണുമെങ്കിലും വിമ്മിഷ്ടപ്പെട്ട് അവന്റെ വീട്ടില്‍ നിന്നും ബോധപൂര്‍വം ഊണും കഴിച്ചേക്കും. പക്ഷെ സാമ്പത്തിക സ്ഥിതിയും വിദ്യാഭ്യാസവും സംസ്ക്കാരവും സൌന്ദര്യവും ഒത്തുവന്നാല്‍ പോലും നമ്പൂരിയും നായരും ഈഴവന്‍ മുതല്‍ താഴോട്ടോ ഈഴവന്‍ അതിനു താഴോട്ടോ വിവാഹമാലോചിക്കാനുള്ള അവസ്ഥ കൈവന്നിട്ടില്ല.

>>> എനിക്ക് പൂര്‍ണയോജിപ്പാണ്‌ നിസ്സഹായന്‍. ഇക്കാര്യത്തിലൊന്നും യുക്തിവാദികള്‍ എന്നനിലയില്‍ നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലല്ലോ? ജാതിരഹിത വിവാഹങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരല്ലേ നമ്മള്‍? പ്രത്യക്ഷമായി ജാതി കാണില്ലെങ്കിലും ഉള്ളില്‍ ഇന്നും ജാതിയുണ്ട്. എന്താണ്‌ പ്രതിവിധി? ഞാനും ഒരു തീയനാണെന്ന് നെറ്റിയില്‍ ഒട്ടിച്ചുണടക്കലാണോ?

സുശീല്‍ കുമാര്‍ said...

@ സത്യാന്വേഷീ,

വിദ്യാഭ്യാസത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രവിചന്ദ്രനോ അപ്പൂട്ടനോ അവരുടെ സമുദായങ്ങള്‍ക്കോ 'ജാതിചിന്തകളില്‍ താത്പര്യമില്ലാ'താവുന്നതുകൊണ്ടു കുഴപ്പമൊന്നും വരാനില്ല .എന്നാല്‍ അതല്ല, കേവലം ഒരു നൂറ്റാണ്ടിന്റെ പോലും വിദ്യാഭ്യാസ പാരമ്പര്യമില്ലാത്ത സുശീലിന്റെ സമുദായത്തിന്റെ അവസ്ഥ.അവര്‍ക്ക് 'ജാതിചിന്ത'യില്‍ അഭിരമിക്കേണ്ടിതന്നെ വേണ്ടിവരും.

ഒരാളുടെ ജാതി തെരഞ്ഞെടുക്കുന്നതില്‍ അയാള്‍ക്കൊരു പങ്കുമില്ല. അപ്പൂട്ടന്റെ ജാതി തെരഞ്ഞെടുത്തത് അപ്പൂട്ടനല്ല, സത്യാന്വേഷിയുടേത്‌ സത്യാന്വേഷിയും. ഒരു ജാതി സമൂഹത്തില്‍ ഏതെങ്കിലുമൊരു ജാതിയില്‍ ജനിച്ചേ തീരൂ.

'കിഴ്ജാതി'കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ തുടങ്ങിയത് അടുത്തകാലത്താണെന്നതാണ്‌ സത്യം. അതും ഒരു പക്ഷേ കേരളത്തില്‍, അടുത്ത സ്റ്റേറ്റുകളില്‍ ഇന്നും കീഴ്ജാതിക്കാന് ഈ അവസരം ലഭ്യമായിട്ടില്ല. അതിന്‌ കാരണകാര്‍ മനുവാദികളായ ജാത്യഭിമാനികള്‍ തന്നെയായിരുന്നു. (എന്നാല്‍ കേരളത്തില്‍ ഈയവസ്ഥയ്ക്ക് മാറ്റമുണ്ടായതില്‍ താങ്കള്‍ നിരന്തരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്കും ഗണ്യമായ പങ്കുണ്ട്.) ജാതീയമായ അസമത്വം അനുഭവിച്ചവര്‍ക്ക് അതില്‍ നിന്ന് മോചനം വേണം, അറ്റിനാണ്‌ സംവരണം നടപ്പാക്കിയത്. അത് ലോകാവസാനം വരെയുള്ളതല്ല. സംവരണം ലഭിക്കാന്‍ വേണ്ടി മാത്രം ജാതിയില്‍ അഭിരമിച്ച്‌ ജീവിക്കണമെന്ന് പറയുന്നത് മഹാ കഷ്ടം.

ശങ്കരനാരായണന്‍ മലപ്പുറം said...

"ആദിവാസികൾ സംവരണത്തിന്റെ 'ആനുകൂല്യം' നേടാൻ പോലും കഴിയാത്ത വിധം ഇന്നും പിന്നോക്കാവസ്ഥയിലാണ്‌. അവർ സംവരണത്തിനു വേണ്ടിയല്ല, തലചായ്ക്കാൻ ഒരു കിടപ്പാടത്തിനും ഭക്ഷണത്തിനും മരുന്നിനും വേണ്ടി പോരാടാൻ പോലും കെല്പില്ലാതെ ഇന്നും നരകിക്കുന്നു. അവരെക്കുറിച്ചു ശാബ്ദിക്കാൻ ഒരു 'ജാതിവാദി'യുമില്ല"
'ജാതിവാദി'എന്നാണ് സുശീല്‍ എഴുതിയത്. 'ജാതിവാദി'എന്ന പ്രയോഗം-അതായത് ഇന്‍വര്‍ട്ടര്‍ കോമയ്ക്കകത്താക്കിയത്-ഞാന്‍ മാത്രമാണ് സ്വയം വിശേഷണമായി പ്രയോഗിക്കുന്നത്. 'ജാതിവാദി'എന്നു സുശീല്‍ എഴുതുമ്പോള്‍ അത് ഞാന്‍തന്നെയാണെന്ന് എനിക്ക് തോന്നിയതില്‍ എവിടെയാണ് തെറ്റ്? ഇനി, ഞാന്‍ ജാതിവാദിയല്ല എന്ന് സുശീലിന് തെല്ലെങ്കിലും അഭിപ്രായമുണ്ടെങ്കില്‍,എന്നെ ഉദ്ദേശിച്ചല്ല, മറിച്ച്, സുശീല്‍കുമാറിന്റെ അഭിപ്രായപ്രകാരമുള്ള യഥാര്‍ത്ഥ ജാതിവാദികളെ ഉദ്ദേശിച്ചാണ് എഴുതിയതെങ്കില്‍ ജാതിവാദിയെ ഇന്‍വര്‍ട്ടര്‍ കോമയ്ക്കകത്ത് കടത്താന്‍ പാടില്ലായിരുന്നു. ഇന്‍വര്‍ട്ടര്‍ കോമയ്ക്കകത്ത് ജാതിവാദി എന്നെഴുതിയാല്‍ അതിന് യഥാര്‍ത്ഥ ജാതി വാദി എന്ന് അര്‍ത്ഥം കിട്ടില്ല. യുക്തിവാദിക്കും 'യുക്തിവാദി'ക്കും ഒരേ അര്‍ത്ഥമല്ലല്ലോ ഉള്ളത്. ഇതുകൊണ്ടാണ് ഈ വിഷയത്തില്‍ ഇങ്ങനെയൊരഭിപ്രായം നടത്തിയത്.
"തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല"എന്ന് സുശീല്‍ വളരെ പച്ചയായിത്തന്നെ പറഞ്ഞു. ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പി.എച്ച്.ഡി.നേടുകയും ആന്ത്രോപ്പോളജി പഠിക്കുകയൊന്നും പഠിക്കേണ്ട മിസ്റ്റര്‍ സുശീല്‍ കുമാര്‍. പിന്നെ അതിന് മറുപടി പറയാതിരിക്കാന്‍ എങ്ങനെ സാധിക്കും സുശീല്‍ മോനേ? യുക്തിവാദികളല്ലാത്തവര്‍ക്ക്‌ ഒട്ടും യുക്തിയില്ലെന്നാണോ സുശീല്‍ കുമാര്‍ ധരിച്ചു വച്ചിരിക്കുന്ന്?

അപ്പൂട്ടൻ said...

സത്യാന്വേഷി,
ഒരു വ്യക്തിയുടെ നിലപാടുകൾ അടിസ്ഥാനവർഗതാല്പര്യങ്ങൾക്കെതിരല്ലെങ്കിൽപ്പോലും പിന്നീടും ചുഴിഞ്ഞുനോക്കേണ്ടതുണ്ട് എന്ന ലോജിക് ഞാൻ താങ്കളിൽ നിന്നാണ് പഠിച്ചിട്ടുള്ളത്.
ഞാനെഴുതിയ ഒരു വാചകം മാത്രം എടുത്തപ്പോൾ അതിനുമുൻപെഴുതിയത് ശ്രദ്ധയിൽ പെട്ടില്ലെന്നുണ്ടോ? അടിസ്ഥാനവർഗത്തിന്റെ നിലനിൽപ്പിനുതന്നെ തടസമായി നിൽക്കുന്ന സവർണബോധത്തിനോട് എനിക്കെന്നും എതിർപ്പുണ്ടായിരുന്നു, ബ്ലോഗിൽ അധികം ചർച്ചയ്ക്ക് മുതിർന്നിട്ടില്ലെന്നുമാത്രം. ഇക്കാര്യത്തിൽ ശങ്കരനാരായണന്റെ അഭിപ്രായത്തോട് ഞാൻ യോജിച്ചിട്ടുമുണ്ട്.

ഒരു പ്രത്യേകജാതിയിൽ പിറന്നു എന്നുകരുതി എല്ലാവിഷയത്തിലും ഒരേ നിലപാട് എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ലല്ലൊ. സംവരണവിഷയത്തിൽ തന്നെ ന്യൂട്രലായും അനുഭാവപൂർവമായും ശക്തമായ പിന്തുണയോടെയും പലരും നിലപാടെടുത്തേക്കാം. ഇവരെല്ലാം അവർണവിരുദ്ധരാകണമെന്നില്ല എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. എനിക്ക് ഇതിൽ നിലപാടില്ലെന്നല്ല.
ജാതിവിഷയത്തിൽ ന്യൂട്രലായി ചിന്തിക്കുന്നവർ ഉണ്ടാകാം, മുന്നിൽ നിൽക്കുന്നവന്റെ ജാതി പ്രസക്തമല്ലാത്തവർ. അവർ മോശക്കാരാണെന്നാണോ സത്യാന്വേഷി അർത്ഥമാക്കുന്നത്?

എന്റെ പൂർവികർക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിൽത്തന്നെ എന്റെ ഉപജീവനത്തിന് ഞാൻ തന്നെ അദ്ധ്വാനിക്കേണ്ടേ സുഹൃത്തേ? താങ്കളോ മറ്റുള്ളവരോ ജാതി പറയുന്നതിനെയോ
സംവരണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലൊ ഞാൻ എതിർപ്പൊന്നും പറഞ്ഞിട്ടുമില്ല. എന്നുതന്നെയല്ല, എനിക്ക് സംവരണത്തോട് യോജിപ്പാണുതാനും. വ്യക്തിപരമായി എന്റെ ജീവിതത്തിൽ എനിക്കത് പ്രസക്തമല്ലാത്തതിന് ഞാനെന്തുപിഴച്ചു?

ശാസ്ത്രബോധം എന്നത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നത് ഏത് ഉദ്ദേശ്യം വെച്ചാണെന്നത് മനസിലാകുന്നുണ്ട്. ശാസ്ത്രം പറയേണ്ടിടത്ത് ശാസ്ത്രം പറഞ്ഞേ മതിയാകൂ, സാമൂഹികബോധം വേണ്ടിടത്ത് അതും.

മുക്കുവന്‍ said...

സംവരണം വേണം.. പക്ഷേ അത് എല്ലാക്കാലവും ഒരു ക്രീമിലെയര്‍ വിഭാഗം തട്ടിയെടുക്കുന്നതിനോട് യോജിക്കാന്‍ വയ്യാ..

my view:

http://mukkuvan.blogspot.com/2007/12/blog-post.html

Dalithan said...

Mr. Vasu,

Many thanks.I too agree to some extent. Mr.Sankerettan has the right to express his view. He can say that he doesn't agree to Mr. Ravichandran's statement. Right or wrong, that is fine and fair. But what he has done here was too cheap and vindictive. It is 'holier than thou' attitude.

Sankeraettan represent a community, he says doesn't deserve Com.Rsvn anymore. Yet he gladly takes it, and lines up gen next. Ravi sir didn't say a single word about CR. He doesn't take it, his future generations is not in the line. The former who has everything abuses the latter who has nothing for something that he hasn't said. It is definitely overreaction and malevolent.

You said Mr. Nissahayan& Sathyaneweshi don't gang up- You are wrong.They always do.
(I know Mr. Sathyaneweshi well. If he doesn't say anything personal, I won't either)

He said-Ezhavas do not have adequate representaion. It is pathetically false. Then he said even if they have had enough representation, he wants Ezhava representation to continue!

He furiously questioned another Ezhava, Mr. Sankerettan who forced to admit that Ezhava do not deserve CR. Mr.Sathyanewesy was alarmed to hear this. Because he is lining up his gen next pocket the next installment by citing some old stories. For that he poses with the SC/ST and Muslims. That is his agenda. He may be intelligent, but not humanistic as you say.

Nissahayan&Sathyneweshi, both said that if forward caste people suffer, it can not be taken seriously! That means they think that they deserve it and their suffering is not suffering. It is an anti-humanistic stance. A true Dalith will not keep this kind vindictiveness, because, as you know, he knows how painful it could be.We once suffered, we don't want it have happened to the worst of our enemies.

Nissahayn says the new generation of forward caste should be 'repentant' and obey our dictum. This is caste terrorism. This is not humanism. The pain of human being should be treated alike. We have reservation because there are many, irrespective of caste lines, who supported our cause.

Mr. Vasu, the 14% Ezhava representation and 12% Muslim resrevation is a crimainal thing to continue in Kerala. These people started blogs to protect it by hook or crook. If these two communities give away CR, the most eligible Sc/ST will get more and that is what we need to think at this hour.

I now understand that Mr.Nissahayan is SC. But think when Mr. Mr.Sathayneweshy contemptuously called me a 'panan' he shamelessly justified it. It is not the case of ego. He is one who get the benefit of CR and tom tom about his caste identity. He should never say that.

Dalithan said...

So, I agree that Sankerettan has a right to oppose Ravi sir. Apart from that, it is low level caste-harassment. We only complain when we are tortured. They are also human beings. We can not be so unsympathetic and senseless in abusing people. Moreover, here Mr. Sankeraettan has no right or enough evidence to insult and tag Ravichandran sir.

He has only a right to object to his views in a civilized manner. He should have at least contacted him personally or blog wise before starting malicious public campaign against him on the basis of mere guesswork.Objection is justifiable, insult is inhuman.

ChethuVasu said...

@Dalithan,

Probably I can write an email to you in response ,this blog being in malayaalam don't want to disturb the flow here.

Can u give me your email ID pls, I have few things to convey to you without disturbing this discussion

//ചാട്ടവാര്‍// said...

The 14% Ezhava representation and 12% Muslim resrevation is a criminal thing to continue in Kerala.
കേരളത്തില്‍ 23 % വരുന്ന ഈഴവര്‍ക്കു 14 % റിസര്‍വേഷന്‍.24 % വരുന്ന മുസ്ലീമിനു 12 %.
അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.ഒ.ബി.സിയില്‍ ഇതു രണ്ടുമല്ലാതെ വേറൊരു വിഭാഗത്തെയും കണ്ണില്‍ പെടുന്നില്ലെ? യാതൊരു മൂലധനശേഷിയോ രാഷ്ട്രീയൈക്യമോ ഭൂവുടമസ്ഥതയോ ഇല്ലാതെ പിന്നോക്കത്തില്‍ പിന്നോക്കം പോവുന്ന എണ്‍പതോളം സമുദായങ്ങളുണ്ട്.അവര്‍ക്കാര്‍ക്കും ഇപ്പറഞ്ഞ പ്രാതിനിധ്യം വേണ്ടേ?

//ചാട്ടവാര്‍// said...

ഇനി മുഴുവന്‍ പ്രാതിനിധ്യവും നേടിയെന്നു തന്നെ കരുതുക. അപ്പോള്‍പ്പോലും സംവരണം നിര്‍ത്താന്‍ പാടില്ലെന്നു ഞാന്‍ പറയും. കാരണം, സംവരണം ഭരണപ്രാതിനിധ്യത്തിനുള്ള വ്യവസ്ഥയാണെങ്കില്‍ അതില്‍ ഓരോ വിഭാഗത്തിനും നിശ്ചിതമായ പ്രാതിനിധ്യം എപ്പോഴും ഉണ്ടായിരിക്കണം,അതിനുള്ള വ്യവസ്ഥയും
അങ്ങനെയെങ്കില്‍ സാമ്പത്തികവും ഭൂമിയും ഒക്കെയുള്ളവരേയും അതൊന്നുമില്ലാത്തവരേയും ഒക്കെക്കൂടി ഒ.ബി.സി എന്ന പാത്രത്തിലിട്ടിട്ട് കുലുക്കിക്കുത്തുന്ന ഇപ്പോളത്തെ സംവരണരീതി വേണ്ടെന്നു പറയേണ്ടിവരും.നഷ്ടം ദുര്‍ബലസമുദായങ്ങള്‍ക്കാണ്.

//ചാട്ടവാര്‍// said...

I now understand that Mr.Nissahayan is SC. But think when Mr. Mr.Sathayneweshy contemptuously called me a 'panan' he shamelessly justified it
ദളിതന്റെ ഊഹം 99.99 ശതമാനവും തെറ്റിപ്പോകാനാണ് ചാന്‍സ്.ശ്രീ.രവിചന്ദ്രന്റെ ഒരു വാചകം വെച്ചു കൊണ്ട് "Blood is thicker than water" എന്നു ആ മനുഷ്യന്‍ തന്റെ എഴുത്തുകളിലൂടെ വെളിപ്പെടുത്തിയ മാനവികതയെപ്പോലും പരിഹസിക്കുന്ന ഇവര്‍ ഒരേ സമുദായം(ഈഴവ) തന്നെയാവാനാണ് ചാന്‍സ്.ഇവരുടെ ബ്ലഡ് എന്താ വെള്ളത്തേക്കാളും നേര്‍ത്തിട്ടാണോ? സ്വന്തം സമുദായം ഇപ്പോള്‍ അനുഭവിക്കുന്ന അന്യായമായ സംവരണം ലോകാവസാനം വരെയും തുടരണം എന്നു ആഗ്രഹിക്കുന്ന പരസ്പരസഹായ സഹകരണ സംഘം..അത്ര തന്നെ.

പാര്‍ത്ഥന്‍ said...

OBC എന്ന കൂട്ടായ്മക്കുള്ളിൽ ഈഴവന് ആ ജാതിയുടെ ജനസംഖ്യാനുപാതത്തിൽ സംവരണമൊന്നും ലഭിക്കുന്നില്ല. ഇനി ഈഴവനെ സവർണ്ണ ലോബിയിൽ കുടിയിരുത്തിയാൽ അവർക്ക് അനുവദിച്ചിട്ടുള്ള വിഹിതം ഇസ്ലാം-ക്രൈസ്തവ ദളിദ/അവശർക്ക് വീതിച്ചു കൊടുക്കാനുള്ള ഒരു അടവായിട്ടേ തോന്നുന്നുള്ളൂ. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പും ഈഴവരുടെ കൂട്ടത്തിൽ പ്രമാണിമാർ (സവർണ്ണ ഈഴവർ) ഉണ്ടായിരുന്നു. അവരുടെ കീഴിൽ പണിയെടുത്തിരുന്ന അവശ ഈഴവരെല്ലാം ദളിദനു (പുലയ, പറയ) സമമായിരുന്നു. അവരെല്ലാം ഇപ്പോൾ സവർണ്ണ ചേരിയിലായെന്നാണോ സിദ്ധാന്തക്കാർ പറഞ്ഞു വരുന്നത്. തല്ലാനും ചാകാനും ബുദ്ധിമാന്ദ്യം ഉള്ള ഈഴവൻ തന്നെ വേണ്ടെ രാഷ്ട്രീയ മാടമ്പിമാർക്ക് നിലനില്പിന്.

സത്യാന്വേഷി said...

>>ഒരാളുടെ ജാതി തെരഞ്ഞെടുക്കുന്നതില്‍ അയാള്‍ക്കൊരു പങ്കുമില്ല. അപ്പൂട്ടന്റെ ജാതി തെരഞ്ഞെടുത്തത് അപ്പൂട്ടനല്ല, സത്യാന്വേഷിയുടേത്‌ സത്യാന്വേഷിയും. ഒരു ജാതി സമൂഹത്തില്‍ ഏതെങ്കിലുമൊരു ജാതിയില്‍ ജനിച്ചേ തീരൂ.<<<
@സുശീല്‍ ,
ശരിയാണ്. പക്ഷേ ആ ജാതിയില്‍ ജനിച്ചതുകൊണ്ടും അത്തരം കുടുംബങ്ങളില്‍ വളരുന്നതുകൊണ്ടും ജാതിവ്യവസ്ഥിതിയുടെ മനശ്ശാസ്ത്രം(ascending order of reverence and descending degree of contempt) അയാളെ സ്വാധീനിക്കും എന്നതാണു ഞാന്‍ പറഞ്ഞുകൊണ്ടുവരുന്നത്.നായര്‍, ഈഴവരുള്‍പ്പെടെയുള്ളവരെ താഴ്ന്നവരായി കണ്ടാണു വളരുന്നത്. ഈഴവര്‍ , പുലയരുള്‍പ്പെടെയുള്ളവരെ താഴ്ന്നവരായി കണ്ടാണു വളരുന്നത്. അതുകൊണ്ടാണ് ഈഴവരുടെ സംവരണത്തെ സര്‍വാത്മനാ പിന്തുണക്കുന്ന നായരെ കണികാണാന്‍ കിട്ടാത്തത്(എതിര്‍ക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടു മിണ്ടാതിരിക്കുന്നവരെ കണ്ടേക്കാം).ദലിതരുടെ സംവരണാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഈഴവരെ അധികം കാണാത്തതും അതുകൊണ്ടാണ്.(പക്ഷേ പൊതുവായ പ്ലാറ്റ്ഫോമില്‍ ദലിതരും ഓബീസീകളുമുള്‍പ്പെടെയുള്ള സംവരണ സമുദായങ്ങള്‍ അണിചേര്‍ന്നിട്ടുള്ള ചരിത്രമാണ് കേരളത്തിലും ഇന്‍ഡ്യയിലുമുള്ളത്)

സത്യാന്വേഷി said...

>>കേരളത്തില്‍ ഈയവസ്ഥയ്ക്ക് മാറ്റമുണ്ടായതില്‍ താങ്കള്‍ നിരന്തരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്കും ഗണ്യമായ പങ്കുണ്ട്.<<<
കമ്യൂണിസ്റ്റുകള്‍ നിരന്തരമായി ഉന്നയിച്ചുവരുന്ന വലിയൊരു കള്ളമാണിത്. എന്തു നിലപാടാണ് ജാതിയെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്?ജാതി ഉപരിഘടനയുടെ പ്രശ്നമാണെന്നും വിപ്ലവത്തിനുശേഷം പരിഹൃതമാകുമെന്നുമല്ലേ? വഴിനടക്കാനും മാറുമറക്കാനും വിദ്യാഭ്യാസത്തിനും ഉദ്യോഗങ്ങള്‍ക്കുമായി കേരളത്തിലും ഇന്‍ഡ്യയിലും നടന്നിട്ടുള്ള ഉജ്വലമായ പോരാട്ടങ്ങളില്‍ കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ സമരങ്ങള്‍ ഏതെല്ലാമാണ്? അതറിഞ്ഞിട്ട് ബാക്കി കാര്യം ചര്‍ച്ച ചെയ്യാം.

സുശീല്‍ കുമാര്‍ said...

"തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല"എന്ന് സുശീല്‍ വളരെ പച്ചയായിത്തന്നെ പറഞ്ഞു. ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പി.എച്ച്.ഡി.നേടുകയും ആന്ത്രോപ്പോളജി പഠിക്കുകയൊന്നും പഠിക്കേണ്ട മിസ്റ്റര്‍ സുശീല്‍ കുമാര്‍. പിന്നെ അതിന് മറുപടി പറയാതിരിക്കാന്‍ എങ്ങനെ സാധിക്കും സുശീല്‍ മോനേ? യുക്തിവാദികളല്ലാത്തവര്‍ക്ക്‌ ഒട്ടും യുക്തിയില്ലെന്നാണോ സുശീല്‍ കുമാര്‍ ധരിച്ചു വച്ചിരിക്കുന്ന്?

>>> "തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല"എന്നതില്‍ ശങ്കരേട്ടന്‌ തീയരുടെ കുലത്തൊഴിലായിരുന്ന തെങ്ങുകയറ്റം അറിയുമോ എന്ന് എനിക്കറിയില്ല എന്ന അര്‍ത്ഥമാണുള്ളത്. സത്യം പറയാലോ, മറ്റ് പല പണികളും ചെയ്തിട്ടുണ്ടെങ്കിലും എനിക്ക അപ്പണി അറിയില്ല. പക്ഷേ എന്റെ വല്യച്ചന്റെ മകനാണ്‌ എന്റെ നാട്ടിലെ ഏറ്റവും മികച്ച തെങ്ങുകയറ്റക്കാരന്‍. എന്റെ വീട്ടിലും അദ്ദേഹം തന്നെയാണ്‌ തേങ്ങയിടുന്നത്. അത് ഒരു മോശം ഏര്‍പ്പാടാണെന്ന് ഞാന്‍ കരുതുന്നില്ല.

no more commends.

സത്യാന്വേഷി said...

>>>ജാതീയമായ അസമത്വം അനുഭവിച്ചവര്‍ക്ക് അതില്‍ നിന്ന് മോചനം വേണം, അറ്റിനാണ്‌ സംവരണം നടപ്പാക്കിയത്. അത് ലോകാവസാനം വരെയുള്ളതല്ല. സംവരണം ലഭിക്കാന്‍ വേണ്ടി മാത്രം ജാതിയില്‍ അഭിരമിച്ച്‌ ജീവിക്കണമെന്ന് പറയുന്നത് മഹാ കഷ്ടം<<<
സംവരണം വ്യത്യസ്ത ജനതകളുടെ ഭരണ പങ്കാളിത്തത്തിനാണ്. സ്റ്റേറ്റില്‍ മതിയായ പ്രാതിനിധ്യമില്ലാത്തവര്‍ക്കാണു സംവരണം. അതിനു ജാതി അടിസ്ഥാനമാക്കുന്നു, അഥവാ വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥ മാനദണ്ഡമാക്കുന്നു എന്നുമാത്രം. ആ പ്രാതിനിധ്യം എക്കാലത്തും വേണ്ടേ? അതിനു 'ജാതിചിന്ത'യില്‍ അഭിരമിക്കണമെന്നാണു ‍‍ഞാന്‍ പറഞ്ഞത്, ജാതിയിലല്ല.(ഉദ്ധാരണചിഹ്നമിട്ടാണത് എഴുതിയതെന്നു സുശീല്‍ ശ്രദ്ധിച്ചില്ല).പിന്നെ ജാതി എന്നാല്‍ എന്തോ മോശം കാര്യമാണെന്ന ചിന്തയാണു സുശീലിനും കൂട്ടര്‍ക്കുമുള്ളത്. അതുകൊണ്ടാണ് ജാതി എന്നു കേള്‍ക്കുമ്പോളേക്കും ഇങ്ങനെ വിറളിപിടിക്കുന്നത്. (വിശദമായി ഇക്കാര്യം ഞാന്‍ പലവട്ടം പറഞ്ഞിട്ടുള്ളതാണ് .)

സത്യാന്വേഷി said...

>>>ഒരു വ്യക്തിയുടെ നിലപാടുകൾ അടിസ്ഥാനവർഗതാല്പര്യങ്ങൾക്കെതിരല്ലെങ്കിൽപ്പോലും പിന്നീടും ചുഴിഞ്ഞുനോക്കേണ്ടതുണ്ട് എന്ന ലോജിക് ഞാൻ താങ്കളിൽ നിന്നാണ് പഠിച്ചിട്ടുള്ളത്.<<<
വ്യക്തിയുടെ നിലപാടുകള്‍ അടിസ്ഥാനവര്‍ഗ താത്പര്യങ്ങള്‍ക്കെതിരല്ലെന്ന് മനസ്സിലാക്കിയാല്‍ അയാളെ ചുഴിഞ്ഞുനോക്കേണ്ട കാര്യമില്ല. പക്ഷേ എതിരല്ലെന്ന് അയാളുടെ നിലപാടുകളില്‍ നിന്നു ബോധ്യമായില്ലെങ്കില്‍ ? ഇവിടെ രവിചന്ദ്രന്റെ ജാതിവിഷയത്തിലെ നിലപാട് മറ്റേതൊരു സവര്‍ണമേധാവിയും പറയുന്നതില്‍നിന്നു വ്യത്യസ്തമല്ല. അതിനെ നീതിമത്കരിക്കാന്‍ പുറപ്പെടുന്ന താങ്കളുടേത് വ്യത്യസ്തമാണെന്ന് എനിക്കെങ്ങനെ ബോധ്യമാകും?

സത്യാന്വേഷി said...

>>>ഒരു പ്രത്യേകജാതിയിൽ പിറന്നു എന്നുകരുതി എല്ലാവിഷയത്തിലും ഒരേ നിലപാട് എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ലല്ലൊ. സംവരണവിഷയത്തിൽ തന്നെ ന്യൂട്രലായും അനുഭാവപൂർവമായും ശക്തമായ പിന്തുണയോടെയും പലരും നിലപാടെടുത്തേക്കാം. ഇവരെല്ലാം അവർണവിരുദ്ധരാകണമെന്നില്ല എന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.<<<
അതുശരിയാണ്. പക്ഷേ സംവരണവിഷയത്തില്‍ എല്ലാ സവര്‍ണരും എതിര്‍ത്തോ അല്ലെങ്കില്‍ "ന്യൂട്രലാ"യോ "അനുഭാവപൂര്‍വ"മായോ(?) മാത്രം നിലപാടെടുക്കുന്നത് എന്തുകൊണ്ടാണ്? ആരം "ശക്തമായി പിന്തുണ"ക്കാത്തത് എന്തുകൊണ്ടാണ്?
അതിന്റെ കാരണമാണ് ഞാന്‍ രക്തത്തിനു വെള്ളത്തേക്കാള്‍ കട്ടിയുണ്ടെന്നു പറഞ്ഞു സൂചിപ്പിച്ചത്.

സത്യാന്വേഷി said...

>>>എന്റെ പൂർവികർക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിൽത്തന്നെ എന്റെ ഉപജീവനത്തിന് ഞാൻ തന്നെ അദ്ധ്വാനിക്കേണ്ടേ സുഹൃത്തേ?<<<
താങ്കള്‍ക്കു ഞാന്‍ പറഞ്ഞതു മനസ്സിലായിട്ടില്ല. നൂറ്റാണ്ടുകളായി വിദ്യാഭ്യാസവും സാമൂഹികാന്തസ്സും ഉള്ള സമുദായങ്ങളില്‍ നിന്നുവരുന്നവരെയും ഒരു നൂറ്റാണ്ടിന്റെ പോലും വിദ്യാഭ്യാസ പാരമ്പര്യമില്ലാത്ത സമുദായങ്ങളില്‍ നിന്നു വരുന്നവരും സമാനരല്ല എന്നാണ് ഞാന്‍ പറയുന്നത്. അതുകൊണ്ടാണ് അപ്പൂട്ടന്മാരില്‍ നിന്ന് ഒന്നാംക്ലാസ് ഉദ്യോഗസ്ഥന്മാര്‍ കൂടുതലുണ്ടാകുന്നതും ശങ്കരനാരായണന്മാരില്‍ നിന്നു മൂന്നാം ക്ലാസ് ഉദ്യോഗസ്ഥന്മാര്‍ മാത്രം ഇപ്പോഴും ഉണ്ടാകുന്നതും

സത്യാന്വേഷി said...

>>>താങ്കളോ മറ്റുള്ളവരോ ജാതി പറയുന്നതിനെയോ
സംവരണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളിലൊ ഞാൻ എതിർപ്പൊന്നും പറഞ്ഞിട്ടുമില്ല. എന്നുതന്നെയല്ല, എനിക്ക് സംവരണത്തോട് യോജിപ്പാണുതാനും. <<<
താങ്കള്‍ക്ക് സംവരണത്തെ പരസ്യമായി എതിര്‍ക്കാന്‍ പറ്റില്ല. കാരണം താങ്കളൊരു യുക്തിവാദിയും പുരോഗാമിയും ഒക്കെയാണ്. എന്തിന് സംഘ്പരിവാറില്‍പ്പെട്ട സവര്‍ണനുപോലും സംവരണത്തെ പരസ്യമായി എതിര്‍ക്കാനുള്ള കെല്പില്ല. എതിര്‍ക്കാതിരിക്കുന്നതും അതിനുവേണ്ടി നിരന്തരമായി വാദിക്കുന്നതും രണ്ടും രണ്ടു കാര്യമാണ് അപ്പൂട്ടാ.

ശങ്കരനാരായണന്‍ മലപ്പുറം said...

ഉത്തരം അപൂര്‍ണ്ണമാണ് സുശീലേ. "ശങ്കരേട്ടന്‌ തീയരുടെ കുലത്തൊഴിലായിരുന്ന തെങ്ങുകയറ്റം അറിയുമോ എന്ന് എനിക്കറിയില്ല എന്ന അര്‍ത്ഥമാണുള്ളത്" എന്ന പ്രയോഗത്തിന് (താങ്കളില്‍ നിന്ന് എന്നോട്) യാതൊരു പ്രസക്തിയുമില്ലല്ലോ സുശീല്‍ മോനേ. "തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല"-"തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌"-എന്ന പ്രയോഗത്തിന് വിശദീകരണം നല്‍കിയതിനു ശേഷം ആയിക്കോട്ടെ 'no more commends'. അപേക്ഷയാണ്. താങ്കളുടെ മനസ്സ് അനുവദിക്കുമെങ്കില്‍ എന്റെ അപേക്ഷ സ്വീകരിച്ചാലും!

സത്യാന്വേഷി said...

>>>വ്യക്തിപരമായി എന്റെ ജീവിതത്തിൽ എനിക്കത് പ്രസക്തമല്ലാത്തതിന് ഞാനെന്തുപിഴച്ചു?<<<
താങ്കള്‍ എന്തെങ്കിലും പിഴച്ചുവെന്നു ഞാന്‍ പറയുന്നില്ല. വ്യക്തിപരമായി താങ്കളുടെ ജീവിതത്തില്‍ ജാതി പ്രസക്തമല്ലാതെ വരുന്നതും ശങ്കരനാരായണനും മറ്റും അതു പ്രസക്തമാകുന്നതും എന്തുകൊണ്ടെന്ന് ഇനിയെങ്കിലും താങ്കള്‍ ചിന്തിക്കണം. അതിനും ശാസ്ത്രബോധം ഉപയോഗിക്കാം.

Dalithan said...

Mr. Vasu,

I put a comment in your blog. We can discuss it there. That comment seems to be spammed. I can't type malayalam well. Learning it. But will take a lot of time. You may write in Malayalam. No problem.

ChethuVasu said...

@ ചാട്ടവാര്‍

താങ്കള്‍ പറയുന്നതിലെ യുക്തി അത്രയ്ക്ക് പിടികിട്ടുന്നില്ല . ഈഴവരുടെ പകുതി ശതമാനം സംവരണം എടുത്തു കളഞ്ഞു മറ്റുള്ളവര്‍ക്ക് ആ അവസരം നല്‍കണം എന്ന് പണ്ടേ തന്നെ പറയുന്ന നിസ്സഹായനെ താങ്കള്‍ എങ്ങനെയാണ് ഇവിട അവതരിപ്പിക്കുന്നത്‌ എന്നത് രസാവഹമാണ് .. ഈഴവരുടെ സംവരണം എടുത്തു കളയണം എന്ന് പറയുന്ന ഒരാള്‍ ഈഴവ സമുദായ വാദി എന്നാ കണ്ടെത്തല്‍ മനോഹരം തന്നെ ..

ChethuVasu said...
This comment has been removed by the author.
ChethuVasu said...
This comment has been removed by the author.
ChethuVasu said...
This comment has been removed by the author.
ChethuVasu said...

@എല്ലാവരോടും കൂടി


ഇവിടെ ഞാന്‍ആവര്‍ത്തിക്കുന്നു ഈഴവരുടെ സംവരണം പൂര്‍ണമായും തന്നെ എടുത്തു കളയയണം എന്നിട്ട് അത് മുഴുവന്‍ അതാഗ്രഹിക്കുന്ന മറ്റു പിന്നോക്ക , ദളിത്‌ വിഭാഗങ്ങള്‍ക്ക് കൊടുക്കണം എന്ന് .. ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായനുമായും , ശങ്കരെട്ടനുമായും ഏറെക്കുറെ യോജിക്കുന്നു ..

എന്നാല്‍ പാര്തനും സത്യാന്വേഷിയും പറയുന്ന കണക്കുകളോടും യോജിക്കുന്നു .വസ്തുതാപരമായി , ജനസംഖ്യാനുപാതികമായി ഈഴവര്‍ അതിനനുസരിച്ച് തസ്തികകളില്‍ ഉദ്യോഗത്തില്‍ ഇരിക്കുന്നില്ല എന്നത് വസ്തുതയാണ് .. അതായത് ഒരു പക്ഷെ പല തസ്തികകളിലും 14 - 17 ശതമനതിനപ്പുറം അവര്‍ക്ക് പ്രതിനിധ്യമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ - ഇതിനു തൊഴില്‍ വാര്തയിടെ PSC റാങ്ക് ലിസ്റ്റുകള്‍ നിരീക്ഷിച്ചാല്‍ മതി . ആ അര്‍ത്ഥത്തില്‍ തങ്ങളുടെ സംവരണം നിലനിര്തനം എന്ന് പറയാന്‍ ഒരു സമുദായം എന്നാ നിലയില്‍ ഈഴവര്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്‌ .. മറ്റു OBC സമുദായങ്ങള്‍ക്ക് പ്രതെയ്കമായി ജനസംഖ്യാനുപാതികമായി സംവരണം ഏര്‍പ്പെടുത്തണം ( ഈഴവരുമായി കൂട്ടി ക്കുഴക്കരുത് ) .ഈഴവര്‍ എല്ലാവരും ജന്മിമാരോ മുതലാളിമാരോ അല്ലല്ലോ ഇപ്പോഴും .പാടത് പണിയെടുക്കുന്ന ഈഴവനു പാടത്തു പണിയെടുക്കുന്ന മറ്റേതു അധസ്ഥിതനെപ്പോലെയും പരിഗണന ആവശ്യമുണ്ട് എന്ന് മറക്കരുത് .. പക്ഷെ പാടത്തു പണി എടുക്കുന്ന ദളിതന് തീര്‍ച്ചയായും ഈഴവനെക്കള്‍ കൂടുതല്‍ സംവരണത്തിന് അര്‍ഹതയുണ്ട് ..

ഈഴവര്‍ക്ക് ലഭിക്കുന്ന സംവരണം 14 ശതമാനം മാത്രം ആണെന്നിരിക്കില്‍ , അത് എങ്ങനെയാണ് പട്ടിക ജാതി വിഭാഗങ്ങളുടെ സംവരണ നിയമനങ്ങള്‍ക്ക് തടസ്സമാകുന്നത് . എന്ന് മനസ്സിലാകുന്നില്ല പല പട്ടികജാതി തസ്തികകളും ഉള്ള സംവരണം തന്നെ മുഴുവനായി കൊടുക്കാതെ നിയമനങ്ങള്‍ താമസപ്പെടുന്ന സാഹചര്യമാണ് ഉള്ളത് .. നിലവിലുള്ള പട്ടിക ജാതി സംവരണം തന്നെ പൂരനാമായി നടപ്പാകാത കുതന്ത്രങ്ങള്‍ ഉള്ള സാഹചര്യമാനുള്ളത് .

contd....

ChethuVasu said...

contd.. from above..


ഇവിടെ ഈഴവര്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലെങ്കില്‍ പോലും അവര്‍ക്കുള്ള സംവരണം നിരത്തണം എന്നാണ് എന്റെ സുചിന്തിതം ആയ ആവശ്യം .. അത് എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാല്‍ , ഇവിടെ സാമാന്യം ജനസംഖ്യുള്ള ഏതെങ്കിലും ഒരു വിഭാഗം തങ്ങളുടെ താത്പര്യങ്ങള്‍ മാറ്റി വച്ച് കൊണ്ട് , തങ്ങളേക്കാള്‍ അവശത അനുഭവിക്കുന്ന വിഭാഗള്‍ക്ക് വഴി മാരിക്കൊടുക്കണം എന്ന സാഹചര്യം നില നില്‍ക്കുന്നുണ്ട് . സവര്‍ണ സമുദായങ്ങള്‍ അങ്ങനെ ചെയ്യും എന്ന് ഒരു തരത്തിലും ഊഹിക്കാന്‍ സാധ്യമല്ല . സംവരണത്തിന് പൊതുവില്‍ എതിരായി സുപ്രീം കോടതിയില്‍ പല തവണ കേസ് കൊടുത്തിട്ടുള്ള ആളുകളില്‍ നിന്ന് അത്തരത്തില്‍ ഉള്ളാല്‍ മനോഭാവം പ്രതീക്ഷിക്കാന്‍ പറ്റില്ല .

അപ്പോള്‍ പിന്നെ , ഇക്കാര്യത്തില്‍ അത്ര കണ്ടു ശക്തമായ നിലപാടെടുക്കാതെ ഏതെങ്കിലും വിഭാഗത്തെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് . Some one has to be made a scape got -ആരെയെങ്കിലും ബലി കൊടുത്തെ പറ്റൂ .. ഏറ്റവും കുറഞ്ഞ തോതില്‍ എതിര്‍പ്പ് വരാവുന്നതും രാഷ്ട്രീയമായി ഏറ്റവും കുറഞ്ഞ അളവില്‍ പ്രതികരിക്കുന്നതും ഇപ്പോഴത്തെ അവസ്ഥയില്‍ ഈഴവ സമുദായം ആയതു കൊണ്ട്, ഈ അവസരം മുതലെടുത്ത്‌ അവരെ തന്നെ ഇതുനു വേണ്ടി ഉപയോഗിക്കാം എന്ന് ഞാന്‍ കരുതുന്നു .. രാഷ്ട്രീയമായി വ്യെത്യ്സ്ഥ ചേരികളില്‍ എന്നും നിലയുരപ്പിക്കുന്നീഴവര്‍ സംവരനവിഷയത്തില്‍ തങ്ങളുടെ രാഷ്ട്രീയ ചേരി മാരാനോന്നും പോകുന്നില്ല .So there is less political cost involved for the decision makers.

അത് കൊണ്ട് സത്യാന്വേഷി മുതലായവര്‍ , വസ്തുതാപരമായി ശരിയുടെ ഭാഗത്താണെങ്കിലും മറ്റുള്ള സമുദായങ്ങളുടെ ഉന്നമനത്തിനായി ,ഈഴവര്‍ തങ്ങളുടെ സംവരാവകാശം ഉപേക്ഷിക്കണം . കാരണം ഈഴര്‍വര്‍ക്കല്ലാതെ മറ്റൊരു സമുദായത്തിലും ആ സ്റ്റാന്റ് എടുക്കുക സാധ്യമല്ല ..ഈഴവരില്‍ തന്നെ നല്ലൊരു ശതമാനം എതിര്‍പ്പുകള്‍ പ്രതീക്ഷികാം ..പക്ഷെ അവ കെട്ടടങ്ങുക തന്നെ ചെയ്യും .. അതിനെ പൊളിറ്റിക്കല്‍ കൊസ്ടാക്കി മാറ്റാനുള്ള ജാതി ബോധമൊന്നും ഇവര്‍ക്കില്ല .

പലരും വിചാരിക്കുന്ന പോലെ ഇത് കൊണ്ട് ഈഴവ സമുദായത്തിന് വലിയ നഷ്ടമൊന്നും ഉണ്ടാകില്ല , കാരണം ഈഴവര്‍ക്ക് കിട്ടുന്ന സംവരണ ഭൂരിഭാഗവും ( ക്ലാസ്സ്‌ 3 , ക്ലാസ് 4 ) ഉദ്യോഗം യഥാര്‍ത്ഥത്തില്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ ലഭിക്കുന്നതാണ് ..യഥാര്‍ത്ഥത്തില്‍ 14 ശതമാനം റിസര്‍വേഷന്‍ സീറ്റുകള്‍ ആര്‍ക്കും ഉപയോഗമില്ലാതെ വെയിസ്റ്റ് ആയി പോകുകയാണ് ചെയ്യുന്നത് ...ഈ സത്യം ആളുകള്‍ മനസ്സിലാക്കുന്നേയില്ല .

ഈഴര്‍ക്ക് സംവരണം കൊണ്ട് ഗുണം അനുഭവിക്കുന്നത് സംവരണ രഹിത സവര്‍ണ സമുദായങ്ങള്‍ ആണ് .. കാരണം ഈഴവര്‍ക്കും മുസ്ലിങ്ങള്‍ക്കും സംവരണം എടുത്തു കളഞ്ഞാല്‍ അത്രയും ജോലി ജനറല്‍ കോട്ടയില്‍ നിന്നും മെറിറ്റ്‌ അടിസ്ഥാനത്തില്‍ തന്നെ ഇവര്‍ക്ക് ലഭിക്കും .അപ്പോള്‍ ജനറല്‍ കോട്ടയില്‍ അത്ര കണ്ടു കുറവ് ജോലിയെ ഇപ്പോഴത്തെ സംവരണ രഹിത വിഭാഗങ്ങള്‍ക്ക് ലഭിക്കൂ ..

ഈഴവര്‍ക്ക് സംവരണം വേണ്ടെന്നു പറയുന്ന സവര്‍ണരും തങ്ങള്‍ക്കു പറ്റുന്ന ബദ്ധം അറിയുന്നില്ല എന്നതാണ് രസം ..സംവരണം വേണം എന്ന് വാശി പിടിക്കുന്ന ഈഴവ പിന്നോക്ക സംവരാനുകൂലികളും തനഗ്ലുടെ അബദ്ധം മനസ്സിലാകുന്നില്ല .. തമാശ എന്നെ പറയേണ്ടു .. കണക്കു കൂറ്റന്‍ പോലും സവര്‍ണ അവര്‍ണ ഭേദമന്യേ ഒരുത്തനും അറിയില്ല എന്നര്‍ത്ഥം .അതെങ്ങനെ ആണ് എല്ലാവന്മാരും വാളെടുത്തു നിക്കുകയല്ലേ..:-))

കൂടുതല്‍ വിശദാംശങ്ങള്‍ വേണമെങ്കില്‍ ഇവിടെ ഇനിയും ചര്ച്ചയാം ... ചുരുങ്ങിയ പസ്ഖേം തൊഴില്‍ വാര്‍ത്തയില്‍ വരുന്ന pSC റാങ്ക് ലിസ്റ്റുകള്‍ ശ്രദ്ധിക്കൂ ..

ചുരുക്കി പറഞ്ഞാല്‍ ഈഴവ , മുസ്ലിം സംവരണം കൊണ്ട് ഗുണം അനുഭവിക്കുന്നത് ഇപ്പോഴത്തെ സംവരണ രഹിതരാണ്‌..ഈ സംവരണം എടുത്തു കളഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വീസുകളിലെ പിന്നോക്ക പ്രാതിന്ധ്യം കൂടുകയും മുന്നോക്ക പ്രാതിനിധ്യം കുറയുകയും ചെയ്യും

ChethuVasu said...

contd ..
ചുരുക്കി പറഞ്ഞാല്‍ ഈഴവ , മുസ്ലിം സംവരണം കൊണ്ട് ഗുണം അനുഭവിക്കുന്നത് ഇപ്പോഴത്തെ സംവരണ രഹിതരാണ്‌..ഈ സംവരണം എടുത്തു കളഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വീസുകളിലെ പിന്നോക്ക പ്രാതിന്ധ്യം കൂടുകയും മുന്നോക്ക പ്രാതിനിധ്യം കുറയുകയും ചെയ്യും
അതായാത് സംവരണം ഇല്ലാത്തവര്‍ സംവരണം അനുഭവിക്കുന്നു ,സംവരണം ഉള്ളവര്‍ അതനുഭാവിക്കുന്നുമില്ല എന്ന വിരോധാഭാസം !! ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും സംവരണം എടുത്തു കല്നജാല്‍ സംവരണ രഹിത വിഭാഗങ്ങളില്‍ താഴന്ന റാങ്കുകളില്‍ ഉള്ളവരും ഇപ്പോള്‍ മെരിറ്റില്‍ ജോലി കിട്ടുന്നതുമായ പല ആളുകള്‍ക്ക് ജോലി ലഭിക്കുകയില്ല .. പകരം ആ ജോലി ഈഴവ മുസ്ലീം ഉയര്‍ന്ന രാങ്കുകാര്‍ക്ക് ലഭിക്കും ..ഇതാണ് സിമ്പിള്‍ മാതസ്..

ഇനി ഇത് ഇതേ പടി ആകില്ല .. കാരണം ഈഴവ മുസ്ലീം റിസര്‍വേഷന്‍ ഇല്ലെങ്കില്‍ അന്പത് ശതമാനം റിസര്‍വേഷന്‍ എന്നത് ഒരു പഷേ 25 ശതമാനമായി കുറചെക്കാന്‍ സാധ്യത ഉണ്ട് ..എന്നിരുന്നാലും 25 + 14 + 12 = > 51 , അതായതു 51 ശതമാനം പേര്‍ക്കോ അതിനു മേലെയോ പേര്‍ക്ക് അപ്പോഴും പിന്നോക്ക പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടാകും .

//ചാട്ടവാര്‍// said...

വാസൂ,ശ്രീ.ദളിതന്‍ സത്യാന്വേഷി-നിസ്സഹായന്‍മാരുടെ നിലപാടുകളെ വിലയിരുത്തിയ ആ കമണ്റ്റ്‌ ശരിക്കൊന്നു വായിക്കു.അഭിപ്രായം ഇരുമ്പുലക്ക അല്ലാത്തതുകൊണ്ട്‌ നിസ്സഹായണ്റ്റെ രണ്ട്കൊല്ലം മുന്‍പുള്ള അഭിപ്രായമല്ല ഇപ്പോള്‍ അദ്ദേഹത്തിണ്റ്റേത്‌.പിന്നെ ഈ വാദമൊക്കെ ഒരു ട്രിക്കല്ലേ.ഇവര്‍ക്ക്‌ തന്നെ നന്നായറിയാം.സംവരണവിഹിതം കുറയ്ക്കാനൊരുങ്ങിയാല്‍ സമുദായം വെറുതെയിരിക്കില്ലെന്നു.അതിനു കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തണ്റ്റേടമില്ലെന്നും.അതുകൊണ്ടു തന്നെയാണ്‌ ഇവരെ "ഈഴവസമുദായവാദികള്‍" എന്നു വിശേഷിപ്പിക്കേണ്ടിവരുന്നത്‌.അവര്‍ ആ സമുദായത്തില്‍ പെട്ടവര്‍ ആണോ അല്ലയോ എന്നതു എനിക്കറിയില്ല.പക്ഷേ അവരുടെ നിലപാട്‌ സംവരണവിഷയത്തില്‍ ഫലത്തില്‍ ഈഴവാനുകൂലവും തദ്വാരാ മറ്റുപിന്നോക്കസമുദായതാല്‍പര്യങ്ങള്‍ക്കു എതിരും ആണ്‌.

//ചാട്ടവാര്‍// said...

ഇനി ഒരുകാര്യം കൂടി വ്യക്തമാക്കിക്കൊള്ളട്ടെ.ജാതിവ്യവസ്ഥ ഏല്‍പ്പിച്ചപരിക്കുകള്‍ക്ക്‌ സോഷ്യല്‍,പൊളിറ്റിക്കല്‍,എക്കണോമിക്കല്‍ ഇങ്ങനെ മൂന്നായിട്ട്‌ വിഭജിക്കാമല്ലോ.മൂന്നും പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു.സംവരണം ഇതിലെ പൊളിറ്റിക്കല്‍ ഘടകത്തെയല്ലേ അഡ്രെസ്‌ ചെയ്യുന്നത്‌?മറ്റു രണ്ട്‌ മേഖലകളിലും ഈഴവര്‍ പിന്നോക്ക-ദളിത്‌ സമൂഹങ്ങളേക്കാള്‍ ബഹുകാതം മുന്നിലെത്തിയെന്നു വാസുവിന്‌ അഭിപ്രായമില്ലേ?അതുകൊണ്ടാണ്‌ ശങ്കരേട്ടനോട്‌ ആദ്യമേ ഈഴവരെ ഒഴിവാക്കിയുള്ള പിന്നോക്കദാരിദ്യ്രക്കണക്ക്‌ ചോദിച്ചത്‌. സുവ്യക്തമായ രീതിയില്‍ എന്തുകൊണ്ട്‌ "ഈഴവ-മുസ്ളീം സംവരണം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം" എന്നു വിശദീകരിച്ച വാസുവിനു നന്ദി.പറഞ്ഞുമനസ്സിലാക്കാന്‍ വലിയപാടുള്ള വിഷയമാണിത്‌.എണ്ട്രന്‍സ്‌ റാങ്ക്‌ ലിസ്റ്റും പി എസ്‌ സി റാങ്ക്‌ ലിസ്റ്റും പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കവുന്ന കാര്യമാണ്‌ ഈ രണ്ടു വിഭാഗങ്ങളും ഓപ്പണ്‍ മെറിറ്റില്‍ മത്സരക്ഷമത നേടിക്കഴിഞ്ഞു എന്നുള്ളത്‌.ഇതെടുത്തുകളഞ്ഞാല്‍ പ്രാതിനിധ്യശതമാനമൊക്കെ തകരുമെന്നൊക്കെ പറയുന്നതു അടവാണ്‌.ഈ മത്സരക്ഷ്മത നേടാന്‍ ഈ സമുദായങ്ങളെ സഹായിച്ചത്‌ സാമൂഹികമായും സാമ്പത്തികമായും ഉണ്ടായ മുന്നേറ്റമാണ്‌.ഇത്തരം ഘടകങ്ങളൊക്കെ പ്രതികൂലമായി നില്‍ക്കുന്ന മറ്റു പിന്നോക്ക സമൂഹങ്ങളെ ദ്രോഹിക്കുകയാണ്‌ ഇപ്പോള്‍ ഇവരുടെ സംവരണനിലപാട്‌.

//ചാട്ടവാര്‍// said...

സത്യത്തില്‍ സംവരണനിയമങ്ങള്‍ അട്ടിമറിക്കാന്‍ തല്പരകക്ഷികളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്,സത്യാന്വേഷി-നിസ്സഹായന്‍ ടൈപ്പ് ആളുകളെപ്പോലെയുള്ളവരുടെ “പ്രാതിനിധ്യക്കണക്ക് ഒത്തിട്ടില്ലല്ലോ” എന്ന വാദമാണ്.മത്സരക്ഷമതയുള്ളവനും മെറിറ്റില്‍ മുന്നിലെത്തിയവനുമായ പിന്നോക്കക്കാരന്‍ സംവരണത്തിലും റാങ്കില്‍ പിന്നിലെത്തിയ മുന്നോക്കസമുദായക്കാരന്‍ മെറിറ്റിലും.എന്നിട്ട് “സംവരണം ഉള്ളതുകൊണ്ടാണ് നീയൊക്കെ ഇവിടെകേറി ഇരിക്കുന്നത്“ എന്ന വാചകം കേള്‍ക്കേണ്ടി വരികയും ചെയ്യും.സാമൂഹികവും സാമ്പത്തികവുമായ അനുകൂലഘടകങ്ങള്‍ കൊണ്ട് മത്സരക്ഷമത ആര്‍ജ്ജിച്ചവര്‍ ഓപ്പണ്മെറിറ്റില്‍ തന്നെ മത്സരിച്ചു പ്രാതിനിധ്യം ഉറപ്പിക്കുകയാണ് ചെയ്യേണ്ടത്.

//ചാട്ടവാര്‍// said...

വളരെബോധപൂര്‍വം പിന്നോക്കക്കാരന്റെ ബോധമണ്ഡലത്തില്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ് ഈ “ബൌദ്ധികപിന്നോക്കാവസ്ഥാ വാദം”.ഈ ശതമാനക്കണക്ക് ഒത്തിട്ടില്ലല്ലോ എന്ന വേവലാതിയൊക്കെ അതില്‍ നിന്നു ഉണ്ടാകുന്നതാണ്.ഈ വാദത്തിലുള്ള കീഴാളജാതി വിരുദ്ധത തിരിച്ചറിയാതെ അതുമ്പൊക്കിപ്പിടിച്ചു നടക്കുന്ന സംവരണവാദികള്‍ മണ്ടമ്മാരാണ്.

അപ്പൂട്ടൻ said...

ഇവിടെ രവിചന്ദ്രന്റെ ജാതിവിഷയത്തിലെ നിലപാട് മറ്റേതൊരു സവര്ണമേധാവിയും പറയുന്നതില്നിന്നു വ്യത്യസ്തമല്ല. അതിനെ നീതിമത്കരിക്കാന് പുറപ്പെടുന്ന താങ്കളുടേത് വ്യത്യസ്തമാണെന്ന് എനിക്കെങ്ങനെ ബോധ്യമാകും?
താങ്കൾക്ക് ബോധ്യമായേക്കാം, ഇല്ലായിരിക്കാം. എനിക്കതിൽ അധികമൊന്നും ചെയ്യാനാവില്ല. ഞാൻ രവിചന്ദ്രനെ ന്യായീകരിച്ചിട്ടില്ല. അദ്ദേഹം ഒരു വിശദീകരണം നൽകാത്തിടത്തോളം ഞാനതിൽ അഭിപ്രായം പറയുന്നുമില്ല. ഒരാളെ ബ്രാൻഡ് ചെയ്യുന്നത് സുഖകരമല്ല എന്നേ പറഞ്ഞിട്ടുള്ളൂ.

ആരം "ശക്തമായി പിന്തുണ"ക്കാത്തത് എന്തുകൊണ്ടാണ്?

സത്യാന്വേഷീ…. സംവരണം എന്ന പോളിസി നമ്മുടെ രാജ്യത്ത് ഇന്നും നിലവിലുണ്ട്.
സാധാരണയായി ഒരു ചർച്ച/സംഭവം വരുമ്പോൾ അനുകൂലമായ നിലപാടെടുക്കുന്നതാണ് സാധാരണയായി ഞാൻ കണ്ടുവരാറുള്ള പിന്തുണ. (താങ്കളും അതുതന്നെയാണ് ചെയ്യുന്നതും, ഭാഷ കുറച്ചുകൂടി ശക്തമായിരിക്കും എന്നുമാത്രം). പ്രസ്തുത വിഭാഗത്തിനു പുറത്തുള്ളവർക്ക് അതല്ലേ സാധിക്കൂ, പ്രത്യേകിച്ചും ഒരു പോളിസി നിലവിലുള്ള സാഹചര്യത്തിൽ? സംവരണവിരുദ്ധമായ കമന്റുകൾ/സംഭവങ്ങൾ കാണുമ്പോൾ വസ്തുതകൾ പറയുക, മറുവാദങ്ങളെ പ്രതിരോധിക്കുക എന്നതും, താങ്കൾ പറയുന്ന തരത്തിൽ ശക്തമായതല്ലെങ്കിലും, പിന്തുണ തന്നെയല്ലേ?

വിശക്കുന്നവരെ കാണുമ്പോൾ ആഹാരം കൊടുക്കാം എന്നതുപോരാ, കൂടെ പട്ടിണി കിടക്കണം എന്നാലെ പൂർണത വരൂ എന്ന് ശഠിക്കുന്നതിൽ കാര്യമില്ലല്ലൊ.

Dalithan said...

Mr.vasu,
your apology for The Ezhava is not factually correct. Narendran commision report clearly stated that Ezhava community has a mere shortage of 6-7 seats in entire kerala state service then. That is the stat of 1990's.The Ezhava made a quantum leap after that period ie 1995-2011. If you check tHE psc R/L, it can be seen that there are 31-43 Ezhava in the first 100. I checked 61 lists last year. The average for Ezhava in first 100 as I got was 38.82 ie 39%. This is apart from theisr 14% CR. Checking R/L is not the correct method. I did it only becauase you cited it.

Class one officers are generally belongs to the IAS/IPS. In centere, Ezhava do not have separate reservation. But if you check the state promoted Class 1 officers, Ezhava has representation in exces.

Another illogical argument is that if Ezhava-Muslim reservation is repealed the community without reservation will suffer. It is stupid assumption. Because CR itself is of bad news for them. Creamy layer is also bad news for them. If Ezhava-Muslim exempted, it will still be bad news fort the. What they need to do is to raise their competitive level. I think they are doing it and could do better in the face of stiffer competition. Your mathematical interpretation doesn't hold water

Dalithan said...

here
Thank you
To add, I do not agree to your endorsement of Sathyneweshy and Nissahayan. Sathyneweshy's sole agenda is Ezhava reservation, because he is Ezhava. Nissahayan wants it to go because he is SC. Both are selfish and narrow minded and theisr humanism is zero. If both of them were Brahamins, they would be two Rajeev Goswamis in kerala. Becuase they so caste-minded. They hve no sense of justice or spirit of humanisam. They want more, so they cry big. But this not the essence of Dalith politics.Daliths should get their due with least injury to others. Past is past, we need not turn revengeful to our fellow beings on the basis of caste. It will not solve our problem

അപ്പൂട്ടൻ said...

നൂറ്റാണ്ടുകളായി വിദ്യാഭ്യാസവും സാമൂഹികാന്തസ്സും ഉള്ള സമുദായങ്ങളില് നിന്നുവരുന്നവരെയും ഒരു നൂറ്റാണ്ടിന്റെ പോലും വിദ്യാഭ്യാസ പാരമ്പര്യമില്ലാത്ത സമുദായങ്ങളില് നിന്നു വരുന്നവരും സമാനരല്ല എന്നാണ് ഞാന് പറയുന്നത്.

So? വ്യക്തിപരമായി എനിക്കതിൽ എന്ത് ചെയ്യാനാവും എന്നതാണ് എന്റെ ചോദ്യവും. പുറകോട്ടുപോയി ഒന്നും ചെയ്യാനുള്ള കെല്പില്ല, ഒരു ജീവിതമേയുള്ളൂ എന്നതിനാൽ അത് ജീവിച്ചതീർക്കേണ്ടതുണ്ടുതാനും. മുന്നോട്ടു നോക്കുകയേ വഴിയുള്ളൂ.

താങ്കള്ക്ക് സംവരണത്തെ പരസ്യമായി എതിര്ക്കാന് പറ്റില്ല. കാരണം താങ്കളൊരു യുക്തിവാദിയും പുരോഗാമിയും ഒക്കെയാണ്.

That probably sums up your thoughts on the issues of caste. ഞാനെന്തുകൊണ്ട് എന്റെ നിലപാടിലെത്തി എന്നതിന് സത്യാന്വേഷി തന്നെ കാരണം കണ്ടെത്തിയിട്ടുണ്ട്, പിന്നെ ഞാനെന്ത് വിശദീകരണം നൽകിയിട്ടും കാര്യമുണ്ടോ എന്നറിയില്ല. ഞാൻ രഹസ്യമായി എതിർക്കുന്നുണ്ട് എന്ന് സത്യാന്വേഷി കണ്ടെത്തിയോ?

യുക്തിവാദിയായതിനാൽ തന്നെയായിരിക്കാം എന്റെ പല നിലപാടുകളും ഇന്നുള്ള നിലയിലായത്, പക്ഷെ തൽക്കാലം ഉള്ളിൽ ഒന്നു വെച്ച് പുറമേയ്ക്ക് മറ്റൊന്ന് പറയേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല.

എതിർക്കാനാവില്ല എന്ന നിലപാടിലേക്ക് പുറമേയുള്ളവർ എത്തിപ്പെടുന്ന ഒരു അവസ്ഥയാണ്, നന്നെ ചെറുപ്പത്തിലേ pro ആകണമെങ്കിൽ ആ അവസ്ഥയിലൂടെ കടന്നുപോയിരിക്കണം, അല്ലെങ്കിൽ കണ്മുന്നിൽ കണ്ടിരിക്കണം. സാമൂഹികാവസ്ഥകൾ കൂടുതൽ മനസിലാക്കുന്തോറും ബോധ്യമാകുന്ന ഒരു അവസ്ഥതന്നെയാണ് എതിർക്കാനാവില്ല എന്നത്. അതും അത്ര മോശമാണെന്ന അഭിപ്രായം എനിക്കില്ല, താങ്കളുടെതെന്തെന്ന് എനിക്കറിയില്ല.
ഇനി, ഇത് forced ആയ ഒരു അവസ്ഥയും ആകാം, പക്ഷെ അത് വരുന്നത് അതിലേക്കായി ഒന്നും ചെയ്യാനാവില്ല എന്ന അവസ്ഥ സംജാതമാകുമ്പോളാണ്. Still, the end result is the same, ഒരു threat ഇല്ലെന്നർത്ഥം. ശ്രദ്ധിക്കേണ്ടത്, എതിർക്കേണ്ടത്, എതിർപ്പുകളേയാണ്, അല്ലാതെ എതിർക്കാതിരിക്കുന്നവരേയല്ല.

അപ്പൂട്ടൻ said...

ഇവിടെ താങ്കൾ സവർണർ എന്നു വിളിക്കപ്പെടുന്നവരെ കാണുന്നത് ഒന്നുകിൽ ജാതിചിന്താവൈകൃതമുള്ളവർ അല്ലെങ്കിൽ ഗതികേടുകൊണ്ട് മിണ്ടാതിരിക്കുന്നവർ എന്ന നിലയിലാണ്. അതൊരു opposition group എന്ന നിലയിൽ മാത്രം കണ്ടാൽ ഒരിക്കലും താങ്കൾക്ക് കാര്യങ്ങൾ മനസിലാകില്ല. ഇന്നിലയിൽ കാര്യങ്ങൾ നോക്കിക്കണ്ടാൽ എന്റെ നിലപാട് വ്യത്യസ്തമാണോ എന്ന് താങ്കൾക്കെങ്ങിനെ ബോധ്യമാകും എന്ന് ഞാനും തിരിച്ചുചോദിക്കട്ടെ.

കുട്ടിക്കാലത്ത് വളർന്നുവരുന്ന സാഹചര്യങ്ങളിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായൊരു നിലപാടിലേക്കെത്താൻ അല്പമൊക്കെ ശ്രമിക്കേണ്ടതുണ്ട് സത്യാന്വേഷീ. അതൊരു വലിയ കാര്യമല്ല, പക്ഷെ ചെറുതുമല്ല. അത് ചെയ്യാൻ ശ്രമിക്കുന്നവരെ അടച്ചാക്ഷേപിക്കരുത് എന്നൊരു അപേക്ഷയുണ്ട്.

ഇതുതന്നെയാണ് ഞാൻ എന്റെ കമന്റിന്റെ ആദ്യഭാഗത്ത് പറഞ്ഞതും, നിലപാട് എന്തുതന്നെയായാലും കൂടുതൽ ചുഴിഞ്ഞുനോക്കേണ്ടതുണ്ട് എന്നാണ് താങ്കളിൽ പൊതുവായി കണ്ടുവരാറുള്ള ഒരു വാദം.

അപ്പൂട്ടൻ said...

എതിര്ക്കാതിരിക്കുന്നതും അതിനുവേണ്ടി നിരന്തരമായി വാദിക്കുന്നതും രണ്ടും രണ്ടു കാര്യമാണ് അപ്പൂട്ടാ.

I agree to a certain extent, but the second is necessary when a policy is not yet there. ഇവിടെ ഒരു final output എന്താണ്? ഒരു പോളിസി നിലവിലിരിക്കെ അതിനെ എതിർക്കാതിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് വ്യത്യാസമൊന്നും വരുന്നില്ല, aberrations എതിർക്കേണ്ട കാര്യമേയുള്ളൂ. നിരന്തരമായി വാദിക്കുന്നൂ എന്ന് പറയുന്ന താങ്കളും ചെയ്യുന്നത് ഇതല്ലേ?

വ്യക്തിപരമായി താങ്കളുടെ ജീവിതത്തില് ജാതി പ്രസക്തമല്ലാതെ വരുന്നതും ശങ്കരനാരായണനും മറ്റും അതു പ്രസക്തമാകുന്നതും എന്തുകൊണ്ടെന്ന് ഇനിയെങ്കിലും താങ്കള് ചിന്തിക്കണം

“ഇനിയെങ്കിലും” അല്ല, ഇത് മുൻപേ മനസിലായിട്ടുള്ളതാണ്. പല finer points-ഉം പലപ്പോഴായി മനസിലാക്കുന്നുമുണ്ട്. ശങ്കരനാരായണന് ജാതി പ്രസക്തമായിക്കോട്ടെ, അതിന് ഞാൻ എന്തിന് ഇടപെടണം? ഞാനതിൽ ഇടപെട്ടിട്ടുമില്ല. എന്റെ ജീവിതത്തിൽ എന്റെ ജാതി എനിക്ക് പ്രസക്തമല്ല എന്നേയുള്ളൂ, അതുകൊണ്ടുതന്നെ മറ്റൊരു വ്യക്തിയുടെ ജാതിയും സാധാരണഗതിയിൽ എനിക്ക് പ്രസക്തമല്ല. നിസഹായനേയും ചാർവാകനേയും താങ്കളേയും കാണുന്നത് അവർ പ്രകടിപ്പിക്കുന്ന നിലപാടുകളിലൂടെയാണ്, അല്ലാതെ ആരുടേയും ജാതി ഞാൻ ചോദിച്ചിട്ടുമില്ല, ഇന്നുവരെ അറിയുകയുമില്ല.

ബഷീര്‍ പൂക്കോട്ട്‌ said...

വാസുവേട്ടാ,

ഇങ്ങള് വിഷയം മാറ്റാതെ. കളിം സൗന്ദര്യപെണക്കോം ഒന്നുമല്ല. ഒന്നാന്തരം അ ്‌യിത്തം-ജാതിപീടനം. തീയ്യ ജന്തുക്കളെ വാസുവേട്ടന് അത്രയ്ക്കങ്ങ് അറിയ.ില്ലെന്ന് തോന്നണ്. പൊലയനെ നമ്പൂരി കെട്ടൂമെന്ന് ഇത്തിരി കേറ്റി പറഞ്ഞതാ. പൊലയനത് ചെയ്യില്ലാന്ന് കാണിക്കാന്‍. പൊലയന് ഞഹ്ങളുമായി ഇത്ര അടി ദൂരവുണ്ടായിരുന്നു, തീയ്യന്‍മാര്‍ക്ക് അതിലും കൂടുതലായാ അകലം. ഇവനൊക്കെ ന്യായീകരിക്കുന്ന വാസുവേട്ടനും തീയനാരിക്കുമെന്ന് തോന്നുന്നു. അതോ അപ്പൂടനെപോലെ ഗതികേട് കൊണ്ടോ പറയുന്നേ. ഇവിടെ രവിചന്ദ്രന്‍ സാറിനേ പറയാത്ത കാര്യത്തിന് ജാതിപിശാചുക്കളെല്ലാം ചൂറ്റും കൂടിനിന്ന് തെറി പറയുകാ. സാറിനെ തെറി പറഞ്ഞ് കമന്‍രിട്ടാല്‍ ബ്‌ളോഗില്‍ ആളു കൂടുമെന്ന ശഹ്കരേട്ടന്റെ കുടില ബുദ്ധി. പാവം അ്പ്പൂടനൊക്കെ കൈടന്ന് കരയുന്നു. കരഞ്ഞ് കാലുപിടിച്ചിട്ടും തീയ്യന്‍ സ്തയാന്വേഷി അ്്പ്പൂപ്പനെ തൊഴിക്കുകയാ. ജാതിബോതമില്ലാത്തവന്‍ അപൂടടന്‍. സംവരണക്കരാന് വാദിക്കണ അപ്പൂപ്പന്‍.ജാത്രിബ്രാന്തില്‍ അടുത്ത ഗടു ചോദിക്കുന്ന സത്യനേശി. അപ്പൂട്ന്‍ പറയന്നു എനിക്ക് ജാതിയില്ല, സവര്‍ണ തീയ്യന്‍ പരയുന്നു നിനക്ക് ജതിയുണ്ട്. തീയന് ഇനിം വേണം. വാസുവേട്ടന്‍ ഫീസില്ലാ വ്കകീലും. ഞാന്‍ മുമ്പേ പറഞ്ഞതു നന്നായെന്ന് തന്നയാ അതിന്‍രെ ശരി. ഞാന്‍ വിട്ടു. രണ്ടായാലും എന്നെ ബാധിക്കണ കാര്യമല്ല. ഇല്ലാക്കാര്യം പറഞ്ഞ് ചെറ്റത്തരം എഴുതിട്ടോട്ട് പറഞ്#േെന്നയുള്ളു. വാസുവേട്ട, ിഹ്ങള് തീയന്‍രെ കൊണവതിയാരോം പറഞ്ഞോണ്ടട് ഇനിം വരല്ലേ, ഓക്കാനം വരണ്‌

നിസ്സഹായന്‍ said...

Dalithan,

"I do not agree to your endorsement of Sathyneweshy and Nissahayan. Sathyneweshy's sole agenda is Ezhava reservation, because he is Ezhava. Nissahayan wants it to go because he is SC. Both are selfish and narrow minded and their humanism is zero. If both of them were Brahamins, they would be two Rajeev Goswamis in kerala. Becuase they so caste-minded. They have no sense of justice or spirit of humanism. They want more, so they cry big. But this not the essence of Dalith politics. Daliths should get their due with least injury to others. Past is past, we need not turn revengeful to our fellow beings on the basis of caste. It will not solve our problem"

Mr. Dalithan, I do agree, I may be a fraud or an anti-humanist. You have to substantiate it, but I don't request, it is up to you and it doesn't matter me, since I am not trying to establish my ego, but projecting the cause of the down trodden, to whom I may belong or not, which you can take up to your interpretation, not at all bother me. My request is that at least you prove your arguments, not those excreta splashed here and there over me and others.

1) You claim Daliths must get their dues ? What you mean ? what are the dues ? Is it not the representation in power with all its aspects and manifestations ?

2) How do you determine the share of Daliths and adivasis ? Can you explain the criteria to be taken to determine the same ?

3) Do you think, it is appropriate to fix the same criteria that concerned to Daliths for determining the share of OBCs ? If you differ, then what should it be to the OBCs ?

4) Do you think Dalith representation should continue for ever and ever, since they are politically and spiritually separated people bearing distinct identities as claimed by Dr. B.R.Ambedkar ? Would you think the same is applicable to the OBCs ? If otherwise please explain.

5) What do the representation of Ezhava concerned with Class -1 & 2 ? "Class one officers are generally belongs to the IAS/IPS. In centere, Ezhava do not have separate reservation. But if you check the state promoted Class 1 officers, Ezhava has representation in excess." can you prove this ?

6)What is the content of reservation ? Is it mere a poverty alleviating program or a requisite for representation of different cultural identities ?

നിസ്സഹായന്‍ said...

ശങ്കരനാരായണന്‍ മലപ്പുറം ,

"ആദിവാസികളുടെ കാര്യത്തില്‍ യുക്തിവാദികള്‍ എന്തു ചേമ്പാണ് ചെയ്തതെന്ന് ചോദിക്കുന്നതിലേറെ ഊന്നല്‍ നല്‍കി ചോദിക്കട്ടെ ആദിവാസികളുടെ കാര്യത്തില്‍ സുശീല്‍കുമാര്‍ എന്തു ചെയ്തു? "

ആദിവാസികളുടെ കാര്യത്തില്‍ വ്യക്തിയായ സുശീല്‍കുമാര്‍ എന്തു ചെയ്തു എന്ന ചോദ്യത്തേക്കാളും യുക്തിവാദി സംഘങ്ങള്‍ എന്തു ചെയ്തു എന്നു ചോദിക്കുന്നതായിരിക്കും ശരി. യുക്തിവാദി സംഘം യുക്തിവാദത്തില്‍ താല്പര്യമുള്ള ദലിതരെയും ആദിവാസികളെയും അവര്‍ണരെയും കൊണ്ട് ജാതിയില്ലെന്നു് പ്രഖ്യാപിപ്പിച്ച് തങ്ങളുടെ മക്കളുടെ അപേക്ഷാ ഫാറങ്ങളിലെ ജാതിക്കോളങ്ങളില്‍ 'ജാതിയില്ല', 'മതമില്ല' എന്നെഴുതിപ്പിച്ചു. അങ്ങിനെ അവരുടെ വിഹിതം കൂടി സവര്‍ണനു കിട്ടാന്‍ പാകത്തിലാക്കിക്കൊടുക്കുത്തു. മാനവികത കൊട്ടിപ്പടുക്കുന്നതില്‍ ഇത് നല്ലൊരു സേവയല്ലേ ? അഭിനന്ദിക്കൂ ..!!!

സത്യാന്വേഷി said...

>>>വിശക്കുന്നവരെ കാണുമ്പോൾ ആഹാരം കൊടുക്കാം എന്നതുപോരാ, കൂടെ പട്ടിണി കിടക്കണം എന്നാലെ പൂർണത വരൂ എന്ന് ശഠിക്കുന്നതിൽ കാര്യമില്ലല്ലൊ. <<<
@അപ്പൂട്ടാ,
താങ്കള്‍ പട്ടിണി കിടക്കുകയൊന്നും വേണ്ട. ആഹാരം കൊടുത്തില്ലെങ്കിലും അതില്‍ മണ്ണിടുന്നതിനെ ചെറുക്കുകയെങ്കിലും ചെയ്താല്‍ മതിയായിരുന്നു. അതു പക്ഷേ സവര്‍ണ വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നാണു ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. താങ്കളും രവിചന്ദ്രനും പ്രതീകങ്ങള്‍ മാത്രമാണ്. സവര്‍ണ വിഭാഗത്തെ മൊത്തത്തിലാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി പിന്നാക്ക സംവരണത്തില്‍ ക്രീമിലേയര്‍ ഏര്‍പ്പെടുത്തിയ നടപടിയെ എല്ലാ പിന്നാക്ക സംഘടനകളും എതിര്‍ത്തു, ഇപ്പോളും അവരതിന് എതിരാണ്. എന്നാല്‍ സവര്‍ണരാരും അതിനെ എതിര്‍ത്തില്ലെന്നു ("സംവരണവിരുദ്ധമായ കമന്റുകൾ/സംഭവങ്ങൾ കാണുമ്പോൾ വസ്തുതകൾ പറയുക, മറുവാദങ്ങളെ പ്രതിരോധിക്കുക" )മാത്രമല്ല, അതാണു ശരിയെന്ന എന്‍ എസ് എസ്സിന്റെയും സമാന സംഘടനകളുടെയും നിലപാട് പ്രചരിപ്പിക്കയാണു ചെയ്തത്.

സത്യാന്വേഷി said...

>>>വ്യക്തിപരമായി എനിക്കതിൽ എന്ത് ചെയ്യാനാവും എന്നതാണ് എന്റെ ചോദ്യവും. പുറകോട്ടുപോയി ഒന്നും ചെയ്യാനുള്ള കെല്പില്ല, <<<
താങ്കള്‍ക്ക് വീണ്ടും എന്താണു പറയുന്നതെന്നു മനസ്സിലായ മട്ടില്ല.
ഈ ചോദ്യം ചോദിച്ച സ്ഥിതിക്ക് മറുപടി പറയാം.ചിന്തിച്ചാല്‍ താങ്കള്‍ക്ക് ചെയ്യാനായി പലതുമുണ്ട്. അതിനു പുറകോട്ടു പോകേണ്ട ആവശ്യമൊന്നുമില്ല. പതിതത്വം അനുഭവിക്കുന്ന സമുദായങ്ങളുടെ കഞ്ഞിയില്‍ പാറ്റ വീഴ്ത്തുന്ന പരിപാടിയില്‍ നിന്ന് അകന്നു നില്‍ക്കാനെങ്കിലും സ്വസമുദായത്തെയും സമുദായ സംഘടനകളെയും ഉപദേശിക്കാനെങ്കിലും ചുരുങ്ങിയപക്ഷം സാധിക്കും. ബ്ലോഗെഴുത്ത് അതിനായും ഉപയോഗിക്കാം.യുക്തിവാദവുമായി നടക്കുന്നതിനേക്കാള്‍ വലിയ സാമൂഹികസേവനമായിരിക്കും അത്.

സത്യാന്വേഷി said...

>>>ഞാൻ രഹസ്യമായി എതിർക്കുന്നുണ്ട് എന്ന് സത്യാന്വേഷി കണ്ടെത്തിയോ? <<<
സവര്‍ണ സമുദായത്തില്‍ പിറന്നു എന്നതുകൊണ്ടുതന്നെ അവരുടെ സാമൂഹിക വീക്ഷണങ്ങള്‍ അവര്‍ണരുടേതില്‍ നിന്നു വ്യത്യസ്തമാകാനുള്ള സാധ്യതയാണ് ഇന്‍ഡ്യയിലും കേരളത്തിലും നിലനില്‍ക്കുന്നത്. സംവരണം എന്ന ആശയത്തെ പരസ്യമായി സവര്‍ണര്‍ എതിര്‍ക്കാത്തത് അവര്‍ക്ക് അതിനോട് എന്തെങ്കിലും ഇഷ്ടമോ താത്പര്യമോ ഉണ്ടായിട്ടല്ല.പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ എണ്ണത്തിനു വളരെ പ്രാധാന്യമുള്ളതുകൊണ്ട് എണ്ണത്തില്‍ വളരെയധികമുള്ള പിന്നാക്കക്കാരെ ശത്രുക്കളാക്കുന്നത് ബുദ്ധിയല്ലല്ലോ.

എന്നിരുന്നാലും എന്‍ എസ് എസ്സിനെപ്പോലെ തെളിഞ്ഞും സി പി എമ്മിനെപ്പോലെ ഒളിഞ്ഞും സവര്‍ണര്‍ അതിനെ എതിര്‍ക്കുകയാണ് എപ്പോഴും ചെയ്തുവരുന്നത്. അത്തരമൊരു സന്ദര്‍ഭങ്ങളിലൊന്നാണ് രവിചന്ദ്രന്റെതുപോലുള്ള കമന്റുകള്‍ .
അപ്പൂട്ടന്‍ രഹസ്യമായി സംവരണചത്തെ അനുകൂലിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും പരസ്യമായി അംഗീകരിക്കുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു. അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഒറ്റ ചോദ്യം. ക്രീമിലേയര്‍ വ്യവസ്ഥയെ അംഗീകരിക്കുന്നുണ്ടോ താങ്കള്‍ ?

സത്യാന്വേഷി said...

>>>എതിർക്കാനാവില്ല എന്ന നിലപാടിലേക്ക് പുറമേയുള്ളവർ എത്തിപ്പെടുന്ന ഒരു അവസ്ഥയാണ്, നന്നെ ചെറുപ്പത്തിലേ pro ആകണമെങ്കിൽ ആ അവസ്ഥയിലൂടെ കടന്നുപോയിരിക്കണം, അല്ലെങ്കിൽ കണ്മുന്നിൽ കണ്ടിരിക്കണം. സാമൂഹികാവസ്ഥകൾ കൂടുതൽ മനസിലാക്കുന്തോറും ബോധ്യമാകുന്ന ഒരു അവസ്ഥതന്നെയാണ് എതിർക്കാനാവില്ല എന്നത്. അതും അത്ര മോശമാണെന്ന അഭിപ്രായം എനിക്കില്ല, <<<
എനിക്കുമില്ല. താങ്കള്‍ പറഞ്ഞതു തന്നെയാണ് മറ്റൊരു വിധത്തില്‍ ഞാനും പറഞ്ഞത്,

സത്യാന്വേഷി said...

>>ശ്രദ്ധിക്കേണ്ടത്, എതിർക്കേണ്ടത്, എതിർപ്പുകളേയാണ്, അല്ലാതെ എതിർക്കാതിരിക്കുന്നവരേയല്ല. <<
തീര്‍ച്ചയായും. ഇവിടെ രവിചന്ദ്രനെയാണ് എതിര്‍ത്തത്. അതിനെ പരോക്ഷമായെങ്കിലും നീതിമത്കരിക്കുന്നവരെയും എതിര്‍ക്കേണ്ടിവരുന്നുവെന്നുമാത്രം.

സത്യാന്വേഷി said...

>>ഇവിടെ താങ്കൾ സവർണർ എന്നു വിളിക്കപ്പെടുന്നവരെ കാണുന്നത് ഒന്നുകിൽ ജാതിചിന്താവൈകൃതമുള്ളവർ അല്ലെങ്കിൽ ഗതികേടുകൊണ്ട് മിണ്ടാതിരിക്കുന്നവർ എന്ന നിലയിലാണ്. അതൊരു opposition group എന്ന നിലയിൽ മാത്രം കണ്ടാൽ ഒരിക്കലും താങ്കൾക്ക് കാര്യങ്ങൾ മനസിലാകില്ല. ഇന്നിലയിൽ കാര്യങ്ങൾ നോക്കിക്കണ്ടാൽ എന്റെ നിലപാട് വ്യത്യസ്തമാണോ എന്ന് താങ്കൾക്കെങ്ങിനെ ബോധ്യമാകും എന്ന് ഞാനും തിരിച്ചുചോദിക്കട്ടെ.<<<
സവര്‍ണര്‍ ജാതിചിന്താവൈകൃതമുള്ളവരാണെന്നു ഞാന്‍ പറയില്ല. മറിച്ച് ജാതിവ്യവസ്ഥിതിയുടെ മാനസികനില സ്വീകരിച്ചിട്ടുള്ളവരാണവരും എന്നേ പറയൂ. അപവാദങ്ങളുണ്ടാകാം ഏതിലും. പൊതു അവസ്ഥയാണു പറയുന്നത്. അതുകൊണ്ടാണവര്‍ ജാതിസംവരണത്തിനെതിരായി ഇത്രയധികം ബഹളം വയ്ക്കുന്നതും മാധ്യമങ്ങളീലൂടെ അവര്‍ണരെപ്പോലും മസ്തിഷ്കപ്രക്ഷാളനം ചെയ്തെടുക്കുന്നതും .യുക്തിവാദിയായ രവിചന്ദ്രന്‍ പോലും അതില്‍ നിന്നു മുക്തമല്ലെന്നു കാണുമ്പോള്‍ എന്നെപ്പോലുള്ളവര്‍ പിന്നെ ഏതു സവര്‍ണനിലാണു പ്രതീക്ഷയര്‍പ്പിക്കേണ്ടത് അപ്പൂട്ടാ?

സത്യാന്വേഷി said...

>>കുട്ടിക്കാലത്ത് വളർന്നുവരുന്ന സാഹചര്യങ്ങളിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായൊരു നിലപാടിലേക്കെത്താൻ അല്പമൊക്കെ ശ്രമിക്കേണ്ടതുണ്ട് സത്യാന്വേഷീ. അതൊരു വലിയ കാര്യമല്ല, പക്ഷെ ചെറുതുമല്ല. അത് ചെയ്യാൻ ശ്രമിക്കുന്നവരെ അടച്ചാക്ഷേപിക്കരുത് എന്നൊരു അപേക്ഷയുണ്ട്.<<
യുക്തിവാദിയും പുരോഗാമിയും ആയ രവിചന്ദ്രന്‍ പോലും വ്യത്യസ്തനല്ലെന്നിരിക്കെ, അദ്ദേഹത്തിന്റെ പ്രസ്താവത്തെ ലഘൂകരിക്കാന്‍ അപ്പൂട്ടനെപ്പോലുള്ളവര്‍ ഇങ്ങനെ പെടാപ്പാടു പെടുന്നതു കാണുമ്പോള്‍ അല്പമൊക്കെ അടച്ചാക്ഷേപിക്കേണ്ടിവരും. ഞാന്‍ പറഞ്ഞല്ലോ, കേരളത്തിലെയും ഇന്‍ഡ്യയിലെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ എല്ലാ സവര്‍ണരും തന്നെ സാമുദായിക സംവരണം പ്രതിസന്ധി നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം സവര്‍ണവാദങ്ങളോട് ഒട്ടിനില്‍ക്കാനാണു ശ്രമിച്ചിട്ടുള്ളത്(ചിലപ്പോള്‍ പരസ്യമായും ഭുരിപക്ഷം സമയങ്ങളിലും നിശ്ശബ്ദമായും)

സത്യാന്വേഷി said...

>>ഒരു പോളിസി നിലവിലിരിക്കെ അതിനെ എതിർക്കാതിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് വ്യത്യാസമൊന്നും വരുന്നില്ല, aberrations എതിർക്കേണ്ട കാര്യമേയുള്ളൂ. <<<
സാമുദായിക സംവരണത്തിനു വരുത്തിയ aberrations ആണ് ക്രീമിലേയര്‍. അതിനെ എതിര്‍ത്ത സവര്‍ണര്‍ ആരെല്ലാമാണെന്ന് ദയവായി അപ്പൂട്ടന്‍ ഒന്നു പറഞ്ഞുതരാമോ?

സത്യാന്വേഷി said...

>>എന്റെ ജീവിതത്തിൽ എന്റെ ജാതി എനിക്ക് പ്രസക്തമല്ല എന്നേയുള്ളൂ, അതുകൊണ്ടുതന്നെ മറ്റൊരു വ്യക്തിയുടെ ജാതിയും സാധാരണഗതിയിൽ എനിക്ക് പ്രസക്തമല്ല. നിസഹായനേയും ചാർവാകനേയും താങ്കളേയും കാണുന്നത് അവർ പ്രകടിപ്പിക്കുന്ന നിലപാടുകളിലൂടെയാണ്, അല്ലാതെ ആരുടേയും ജാതി ഞാൻ ചോദിച്ചിട്ടുമില്ല, ഇന്നുവരെ അറിയുകയുമില്ല. <<<

ഇതുതന്നെയാണ് യുക്തിവാദികളുടെ പരാജയവും. ഇന്‍ഡ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹികസ്ഥാപനം അവര്‍ക്കു പ്രസക്തമല്ല.

നിസ്സഹായന്‍ said...

സുശീല്‍ കുമാര്‍,

"ഇന്ന് ജാതിയെക്കുറിച്ച് ഇടമുറിയതെ സംസാരിച്ചുകൊണ്ടിരിക്കുന്നവർ ജാതീയമായി ഏറ്റവും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന വിഭാഗക്കാരല്ല, മറിച്ച് സംവരണത്തിന്റെ ആനുകൂല്യം ഏറ്റവുമധികം അനുഭവിച്ച വിഭാഗക്കാരാണ്‌ എന്നതാണ്‌ വിരോധാഭാസം. അവർ എല്ലായ്പോഴും ക്യൂവിന്‌ മുൻപിലാണ്‌. ക്യൂവിന്‌ പിന്നിൽ ഒരിക്കലും കിട്ടാതെ കാത്തുകിടക്കുന്നവരെ അവർ കാണുന്നില്ല. കിട്ടിയവർക്കുതന്നെ അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും വീണ്ടും വീണ്ടും കിട്ടണം. അതിനാണവർ ജാതി വീണ്ടും വീണ്ടും പറയുന്നത്. ക്യൂവിൽ തങ്ങൾക്ക് പിറകിൽ നില്ക്കുന്നവരുടെ കാര്യം ആരെങ്കിലും പറഞ്ഞാൽ അവരെയും സവർണവാദക്കാരായി മുദ്രയടിക്കും ഇവർ. സ്വസമുദായത്തിലെ ഒരിക്കലും സംവരാണാവകാശം കിട്ടാത്തവർക്ക് കിട്ടാൻ വേണ്ടി ഒരിക്കലും ക്യൂവിൽ നിന്ന് മാറിക്കൊടുക്കാൻ അവർ തയ്യാറല്ല, അതിനു പറയുന്ന ന്യായമോ? സമുദായത്തിന്റെ കുംമ്പ മൊത്തത്തിൽ നിറഞ്ഞുകിട്ടിയാൽ മതി, കിട്ടാത്തവരുടെ ഒട്ടിയ കുമ്പ കൂടി താനെ നിറഞ്ഞുകൊള്ളും. എത്ര വിചിത്രം?"

സംവരണവും അതിന്റെ അര്‍ത്ഥവും ഒരിക്കലും സുശീലിനു മനസ്സിലാവാന്‍ പോകുന്നില്ല. എങ്കില്‍സവര്‍ണ സുഹൃത്തുക്കള്‍ അതു മനസ്സിലാക്കത്തതിലോ അല്ലെങ്കില്‍ അങ്ങിനെ തന്ത്രപൂര്‍വം നടിക്കുന്നതിലോ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. എന്തിനു സംവരണത്തിന്റെ ബോധ്യങ്ങള്‍ ഉണ്ടെന്നു കരുതിയ വലിയ കാര്‍ന്നോരായ ശങ്കരേട്ടന്‍ പോലും ഈഴവന്റെ സംവരണം നിറുത്താറായെന്നു പറഞ്ഞപ്പോള്‍ ആരെ എങ്ങിനെ കുറ്റപ്പെടുത്തും ?! പ്രത്യേകിച്ച് യുക്തിവാദികള്‍ക്ക് ഇത് ഒരിക്കലും മനസ്സിലാകാത്തതില്‍ അത്ഭുതപ്പെടേണ്ടതില്ല. അവരുടെ ഐഡിയോളജി വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളില്‍ ഊന്നി നിന്നു കൊണ്ടുള്ളതല്ലല്ലോ !

അസുരന്‍ said...

നൂറുശതമാനം അധികാരവും ജനസംഖ്യാനുപാതികമായി വീതിച്ചെടുക്കുന്നതല്ലേ ശരി ? അതിനെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യാത്തതെന്താണ് ? പ്രാതിനിധ്യജനാധിപത്യം എല്ലാ തുറയിലും ഏറ്റവും കൃത്യമായ ശരിയാണ്. അതിന്റെ കാര്യമെങ്ങാനും പറഞ്ഞുപോയാല്‍ അവര്‍ണ കീഴാള വേഷം കെട്ടി എത്തിയിരിക്കുന്ന Dalithan, ചാട്ടവാര്‍, യുക്തിവാദികള്‍ തുടങ്ങിയവരുടെ ഉറഞ്ഞു തുള്ളല്‍ എന്തായിരിക്കും ?

അസുരന്‍ said...

ചാട്ടവാര്‍,

>>>സ്വന്തം സമുദായം ഇപ്പോള്‍ അനുഭവിക്കുന്ന അന്യായമായ സംവരണം ലോകാവസാനം വരെയും തുടരണം എന്നു ആഗ്രഹിക്കുന്ന പരസ്പരസഹായ സഹകരണ സംഘം..അത്ര തന്നെ.<<<

എന്താ ഇപ്പറയുന്നത് ചാട്ടവാറെ ? സംവരണം തന്നെ അംബേദ്ക്കര്‍ യുദ്ധം ചെയ്തു വാങ്ങിയെടുത്തതല്ലേ. അല്ലാതെ സവര്‍ണര്‍ അറിഞ്ഞു കൊടുത്ത കാര്യമല്ലല്ലോ. അപ്പോഴാണോ അനര്‍ഹവും അന്യായവുമായ സംവരണവും വാങ്ങിയെടുക്കാന്‍ ഈഴവര്‍ക്കു സാധിക്കുന്നതും അത് ലോകാവസാനം വരെയും കാത്തു സൂക്ഷിക്കുന്നതും ? എണ്ണത്തിലും വണ്ണത്തിലും വലുതായ ഈഴവര്‍ അര്‍ഹതപ്പെട്ടതു മുഴുവന്‍ വാങ്ങിയെടുത്തില്ലെങ്കിലും അവരുടെ കാര്യം അല്പം ഭേദമാണ്. ആശാരിയാണ് താങ്കളെന്നു വെളിപ്പെടുത്തിയിരിക്കുന്നത് വായിച്ചു. വിശ്വകര്‍മ്മാക്കള്‍ക്ക് സംഘടിക്കാനും ഒന്നാകാനും കഴിയാത്തതിന് ഈഴവരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ. എല്ലാ അവര്‍ണ സമുദായങ്ങളും സാഹോദര്യത്തോടെ ഒന്നിച്ചു നിന്ന് പറ്റുമെങ്കില്‍ ദലിതരുമായും കൈകോര്‍ത്ത് നിന്ന് നേടിയെടുക്കേണ്ട കാര്യമാണ് സംവരണം പോലുള്ള സാമൂഹ്യനീതി. പക്ഷെ എന്തു ചെയ്യാം. ഈ ഐക്യത്തിന്റ ചരിത്രം മലയാലിമെമ്മോറിയല്‍, ഈഴവമെമ്മോറിയല്‍, നിവര്‍ത്തന പ്രക്ഷോഭം തുടങ്ങിയവയുടെ ചരിത്രത്തില്‍ നിന്നും മനസ്സിലാക്കിയെടുക്കണം. അതിനു പകരം താങ്കളുടെ ആള്‍ക്കാര്‍ സവര്‍ണഹിന്ദു സേവ ചെയ്തും ബ്രാഹ്മണരാണെന്നു വാദിച്ചും ദിവാസ്വപ്നം കണ്ടു നടക്കുന്നവരാണ്. എന്നാല്‍ വിശ്വകര്‍മ്മരുടെ അവസ്ഥയോ ദലിതരേക്കാള്‍ മോശവും. പക്ഷെ ഹിന്ദുവാദത്തിനും ബ്രാഹ്മണ്യ വാദത്തിനും നായര്‍ക്കു പോലും ഇത്രയും വീറും വാശിയുമുണ്ടെന്നു തോന്നുന്നില്ല. ഇവര്‍ക്ക് ബോധമുണ്ടാക്കി കൊടുക്കാന്‍ നാരായണഗുരുവിന്െപ്പോലെ ഉള്‍ക്കാഴ്ചയുള്ള ഒരു നേതാവ് ഉണ്ടാകാത്തതായിരിക്കാം ഇവരുടെ കഷ്ടം. തമ്മില്‍ തല്ലു പിടിക്കുന്ന വിഭാഗങ്ങലുള്ള ഈ ജാതിക്കാര്‍ക്ക് ഇതുവരെ ഒരൊറ്റ ജാതിയായി മാറാന്‍ പോലും കഴിഞ്ഞിട്ടില്ല. ഈ വര്‍ഗഗുണം കൊണ്ടായിരിക്കണം അല്പമെങ്കിലും സംഘടിക്കാനറിയാവുന്ന ഈഴവരുടെ നേരെ ചാട്ടവാര്‍ ബ്രാഹ്മണന്റെ ശൈലിയില്‍ കുരച്ചു ചാടുന്നത്. അവര്‍ണന്റെ പാര അവര്‍ണന്‍ തന്നെ.നമ്ുടെ Dalithan ഉം മോശമല്ല. അയാള്‍ കള്ളപ്രഫൈലുകാരനാണു്.

അസുരന്‍ said...

ബൈ ദ ബൈ ഈ പോസ്റ്റിനെക്കുറിച്ച് പറയുകയാണെങ്കില്‍ വ്യക്തിപരമായി രവിചന്ദ്രന്‍ സാറിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. യുക്തിവാദികളുടെ മുഴവന്‍ കാഴ്ചപ്പാടും സവര്‍ണാധിഷ്ഠിതമാണ്. നമ്മുടെ സമൂഹം മുഴവന്‍ സവര്‍ണ നിര്‍ധാരണത്തിനു വഴങ്ങിയാണ് ജീവിക്കുന്നത്. അപ്പോള്‍ രവിചന്ദന്ദ്രന്‍ സാറിന് മാത്രമായി ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നതെങ്ങനെ !

ChethuVasu said...

@ Dalithan,

I have to check the latest statistics.But last time when I checked there was a good number recruited from the special rank list for ezhavas, that means to to meat the 14% quote you have to go beyond the merit list of ezhavas right..?

I hope you know the rule of 20 candidate block .. I as I ssaid I prefer to drop an email to you.You may mail to my id chethuvasu@gmail.com I will respond to that with my view on the subject..

Just to give in idea how the reservation system works, suppose there is only one ezhava in the in the first 20 of the merit rank list he will be marked as reservation seat.. There is no parallel reservation list. This is applicable all reservation categories..

So that means suppose there are 14% ezhavas in the merit rank list and suppose that all are equidistant from one another , then all of them will be placed as reservation candidates..

Suppose you don't find even one ezhava in the block of 20 then only he will be pulled from the ext 20.. Hope you understand this . It seems that you haven't got this point..Do bear in mind that there is no separate parallel reservation going..along with a merit rank list..

Regarding your second point.. I don't say they suffer ..What I am saying that they will face increased competition from the Ezhavas and Muslims for the general quota. it is simple is int it..?

It is simple maths dear..If you refuse to simply add up things and look the other way..then how can I even explain ;-)

But before than can you please let me know how did you reach the 33% figure, it is surprise to be and is in fact make my conviction stronger.

But I want to hear from you how this 33% us calculated. Does it mean that out of the 100 candidates in the order of the marks (pure merit) you find 33 % of ezhavas there ( it looks suprsing to see such a high figure..I know that it could be around 15-17 % , But 33 is a really high number indeed. Somehow it doesnt mathc with what I saw in thozhil vartha a couple of months back I will continue in malayaalam ..Or else shankarettan will fire me from here :-)

അസുരന്‍ said...
This comment has been removed by the author.
ChethuVasu said...

Dear Dalithan,

ഞാന്‍ പറഞ്ഞു വരുന്നത് ഇനി അഥവാ 33 ശതമാനം ഈഴവര്‍ മെറിറ്റ്‌ റാങ്ക് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും .പിന്നെ റിസര്‍വേഷന്റെ യാതൊരു ആവശ്യവും അവര്‍ക്കില്ല എന്നതാണ് ( അത് കൂടാതെ വേറെ 14 % ഉണ്ടെന്നെത് Dalithan ന്റെ തെറ്റിധാരണ ആണ് .. ആ 14 ശതമാനം ഈ 33 ശതമാനത്തിന്റെ സബ്സെറ്റ് ആയി വരും .. 20 -20 rule പ്രകാരം .)

പക്ഷെ ഈ കണക്കു എന്ത് കൊണ്ട് തൊഴില്‍ വാര്‍ത്തയില്‍ വരുന്ന ലിസ്റ്റുമായി പൊരുത്തപ്പെടുന്നില്ല എന്ന് മനസ്സിലാകുന്നില്ല .. ഞാന്‍ ഇത് നോക്കിയിട്ട് കുറെ വര്‍ഷങ്ങള്‍ ആയി .. അത് കൊണ്ട് ഇപ്പോഴത്തെ സ്ഥിതി അറിയില്ല . പക്ഷെ 33 % ഈഴവര്‍ മെരിറ്റില്‍ ഉണ്ടെങ്കില്‍ പിന്നെ അവരുടെ അവസാന റാങ്കു മേരിടിലെ അവസാന റാങ്കിനെക്കാള്‍ ഒട്ട്ടും താഴെയാവാന്‍ വഴിയില്ല .. ആരെങ്കിലും തൊഴില്‍ വാര്‍ത്ത‍ നോക്കി ഏതെങ്കിലും തസ്തികയില്‍ , ഈഴവ , മുസ്ലിം , ജെനറല്‍ എന്നീ വിഭാഗങ്ങളുടെ അവസാന റാങ്കു എത്രയാണെന്ന് അറിയിച്ചാല്‍ ഉപകാരമായി ..ഏതെങ്കിലും ഒരു തസ്തിക മാത്രം മതി , ക്ലാസ് 4 ക്ലാസ് 3 അഎന്നിവയില്‍ ഒന്ന് ..

തീര്‍ച്ചയായും പ്രിയപ്പെട്ട dalithan , ഈ 14 ശതമാനത്തെ ( മേരിട്ടിലായിരുനിട്ടും നിന്നും റിസര്‍വേഷനിലേക്ക് അഡ്ജസ്റ്റ് ചെയ്യപ്പെട്ട 14 % ) ജനറല്‍ മേരിട്ടിലെലേക്ക് ചേര്‍ക്കുമ്പോള്‍ അവിടെ ഇപ്പോള്‍ താഴെ റാങ്കു ഉള്ളവര്‍ പുരതാകുക തന്നെ ചെയ്യും , ലളിതമായ കണക്കാണ് ,സംശയം ഉണ്ടെങ്കില്‍ പേന എടുത്തു കൂട്ടി നോക്കിക്കോളൂ :-) ഊഹാപോഹങ്ങള്‍ക് ഒന്നും സ്ഥാനമില്ല - It is simple maths .

സത്യാന്വേഷി said...

@ChethuVasu,
താങ്കള്‍ പരസ്പരവിരുദ്ധമായാണല്ലോ സംസാരിക്കുന്നത്. ഒരു വശത്ത് ഈഴവര്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നും അവരുടെ സംവരണം "എങ്ങനെയാണ് പട്ടിക ജാതി വിഭാഗങ്ങളുടെ സംവരണ നിയമനങ്ങള്‍ക്ക് തടസ്സമാകുന്നത് എന്ന് മനസ്സിലാകുന്നില്ലെ "ന്നും പറയുമ്പോള്‍ അതേ നാവുകൊണ്ടുതന്നെ "ഈഴവര്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലെങ്കില്‍ പോലും അവര്‍ക്കുള്ള സംവരണം നിരത്തണം എന്നാണ് എന്റെ സുചിന്തിതം ആയ ആവശ്യം" എന്നും പറയുന്നു.
അതിന്റെ ലോജിക്കാണെങ്കില്‍ അതിവിചിത്രവും.
"സാമാന്യം ജനസംഖ്യുള്ള ഏതെങ്കിലും ഒരു വിഭാഗം തങ്ങളുടെ താത്പര്യങ്ങള്‍ മാറ്റി വച്ച് കൊണ്ട് , തങ്ങളേക്കാള്‍ അവശത അനുഭവിക്കുന്ന വിഭാഗള്‍ക്ക് വഴി മാരിക്കൊടുക്കണ"മത്രേ!
ഈഴവരുടെ സംവരണം എടുത്ത് മറ്റുള്ളവര്‍ക്കു കൊടുക്കണം എന്നു പറയുന്നതിലൂടെ സവര്‍ണരുടെ clandestine reservation അതേപടി നിലനിര്‍ത്തണമെന്നാണു താങ്കള്‍ അറിഞ്ഞോ അറിയാതെയോ വാദിക്കുന്നതെന്നു തിരിച്ചറിയുന്നുണ്ടോ? മാത്രമല്ല, സംവരണം എന്ന സങ്കല്പനത്തെ വെറും തൊഴില്‍ പ്രശ്നമാക്കി അവതരിപ്പിക്കുന്ന സവര്‍ണ മാധ്യമങ്ങളുടെ വാദത്തെയാണ് ഇതുവഴി താങ്കള്‍ പിന്‍പറ്റുന്നതെന്നുകൂടി പറയേണ്ടതുണ്ട്. സംവരണം പ്രാതിനിധ്യത്തിന്റെ പ്രശ്നമാണ്. ഭരണഘടന പറയുന്നതും അതാണ്.' മതിയായ പ്രാതിനിധ്യമില്ലാത്ത' വിഭാഗങ്ങള്‍ക്ക്......

Dalithan said...

Mr. Nissahayan,
Mind your language. Don't play with me. You will have fever for two weeks. What excreta? Parayeda, Did I use a single bad word against you? Then why do you come against me. I only presented facts to Mr. Vasu. It is not excreta...you...(I limit now) Excreta is what you eat, most probably be Muslim-Thiyya Excreta

Now to your questions:
1.Representation in power. Representaion in social,economic and cultural structure. We need to win the confidence of all. We need to integrate and permiate. Hostile shouting and vengeance politics will only alienate us further. It proved reight and correctl for the last 60 plus years.Nobody ever won by propagating hatred. It is against the very history of the world.Hatred begets hatred. Once we were subjected and we should think of retaliating in the same coin. We were the victims of casteism, so we should not unleash caste terror

2.Daliths and Adivasis should together get 42% reservation in Kerala. 30% to SC/ST, 12% to genuine Adivasis in the first 20 years. Then their percentage can be reduced. Because their number is very less compared to our population

3.OBC exculding Thiyya should be given CR till they are adequately represented. I think they are already on the brink. Muslims should also be excluded

Dalithan said...

4. No. If a century can't solve it there is no guaretee that ten can do it. Continuous reservation will incapacitate the Daliths. It will make us beggars for ever in the eyes of others. We should not live for resrvation. We should take CR to live

5. Ezhava in Keral service is , I undersatnd, currently enjoy 3.2% excess representation in class 1 promoted from state service. IAS/IPS stat-I don't know. Unofficial stats indicated they are 29% of state service. But they are less than 25% of Kerala population. Muslims are 24% but their representaion is fast growing. I think there up there by 2010.

6. Poverty alleviation? You think that way.You think it as job reservation only. You don't mind the social cost. We should get our dues by harming others the least. You like guys are treated as caste devils and mad dogs by the others. Why? It is useless ploy. We can't terrorise the society.Their well wishes for the depressed will be eroded if few challege everybody. It is misconception on your part that we have resrvation because of you like people.

Helpless!!

Your blogname itself is a shame for the real Dalith. It suggests fatalism and Karma. We are not helpless
Go and ask what was the distance between the local Thiyya don and your grand father. Don't you feel shame to do the 'washing ' for the Thiyya even now? Wretched without self-respect! Pity on you. Then come to teach the essence of Reservation. Learn to use decent language. Otherwise, you will suffer. Ariyamallo enne. Ninteyonnum kali ennodu venda

ChethuVasu said...

@ചാട്ടവാര്‍

OBC എന്ന് വിവിധ ജാതികള്‍ക്കു ഒറ്റ റിസര്‍വേഷന്‍ ക്ലാസ് ആക്കുന്നതിനു പകരം , ഈഴവന്‍ , ആശാരി , ശാലിയ തുടങ്ങി വേറെ വേറെ തന്നെ റിസര്‍വേഷന്‍ കൊടുക്കണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം ..അല്ലെങ്കില്‍ താരതമ്യേന പിന്നോക്കം നില്‍ക്കുന്നവര്‍ പിന്നോക്കമായി തന്നെ നിന്ന് പോകും .. പക്ഷെ ഈ വാദത്തിനു നിസ്സഹായണോ സത്യന്വേഷിയോ എതിരല്ലല്ലോ ..ഒരു പക്ഷെ ഈഴവരുടെ സംവരണം പൂര്‍ണമായി മാറ്റുന്നതിനോട് അവര്‍ക്ക് അതിന്റെതായ കാരണങ്ങളാല്‍ യോജിക്കാനാവില്ലയിരിക്കാം ..ഈഴവ ഇതര മറ്റു പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരനുകൂല്യം തടസ്സപ്പ്ടുതനം എന്ന അവര്‍ക്കുണ്ട് എനെനു പറയുന്നത് ഒട്ടും ശരിയാക്ക ഇല്ല - Give the credit where it is due.

നോക്കൂ , ശാലിയ എന്ന ജാതി OBC ആണ് പക്ഷെ ശതമാനക്കണക്കില്‍ കൂടുതല്‍ നല്ല ഉദോഗങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട് (ഇത് സംവരണം മൂലം മാത്രമല്ല ) . അത് പോലെ ആശാരി എന്ന ജാതി സാമൂഹ്യമായി ഏതാണ്ട് ഈഴവര്‍ക്കൊപ്പം ആണെങ്കിലും ഉദ്യോഗ സംബന്ധമായി അത്ര കണ്ടു നേട്ടം കൈ വരിച്ചിട്ടില്ല .. ഇവരെ എല്ലാവരെയും ഒന്നിച്ചു OBC എന്ന റിസര്‍വേഷന്‍ കാറ്റഗറിയില്‍ പെടുത്തുന്നത് ഒട്ടും യുക്തമല്ല . ഇതോലോന്നും യാതൊരു തര്‍ക്കവും ഇല്ല .:-)

Dalithan said...

Mr. Vasu,

Go to KPSC site. You are wrong. In 20 block there are 3 Ezhavas 2,14,18(Dheevara for LGS). Check your facts and comment.
see-http://www.keralapsc.org/advisapoinmnt_1.htm

Dalithan said...

Mr. Vasu,

You are wrong again.

33% in M/L means they will all get appointed if 150 candidates are absorbed. This will happen with no reservation. But at the same time, the 14% is intact as fixed deposit. An Ezhava ranked 110, 120, 135,or even 160 may get appointed when this above 150 absorbed. Sorry to say that you don't know the abcd of communal reservation in Kerala

Dalithan said...

This 33 % is not magic. I am a freelancer concentrating on CR and contribute to publications. I checked around 65 lists of Direct Recruitment from 2008-10 with representative character. To my amazement I found even in many HSST(a gazetted post) Ezhavas are up and above 30 out of first 100. 33% is my average. I give +/-5% as a margin of error as I didn't consider all the Rank lists.It is fact that the Ezhavas have really improved in Kerala now. No one can deny that.

Dalithan said...

Mr. Asuran,
I don't touch sathyneweshi here. If he is ready I double ready.
What is asusran? What is 'chorichil'?. You are a dalith? If you are born to single dalith stcok prove your identity first. Then I will tell. I will never forget what Sathyneweshy did to me when I first entered the blog. Let him come, I am ready. He is an Ezhava tyrant. We want to put his team out of the CR waggon.

Dalithan said...

Mr.Vasu,

I may correct
61 lists with 39% average for Ezhava

ChethuVasu said...

സത്യാന്വേഷി
(ഒന്നും ) (രണ്ടും ) രണ്ടു സാഹചര്യത്തിലാണ് പറഞ്ഞത് .

(ഒന്ന് ) പട്ടികജാതിക്കരുടെയും മറ്റു വിഭാഗങ്ങളുടെയും "ഇപ്പോഴുള്ള ഒഴിവുകള്‍ നികത്താന്‍ ഇപോഴത്തെ ഈഴവ സംവരണം" ഒരു തടസ്സന്മല്ല എന്നാണു ഒരു കമന്റു .(അതിന്റെ അര്‍ഥം ഈഴവ സംവരണം തുടരണം എന്നല്ല ).. ഈഴവ സംവരണം നിര്‍ത്തണം എന്ന് പറയുന്നത് കൂടുതല്‍ പട്ടിക ജാതി , അവശ വിഭാഗ സംവരണം ഉറപ്പു വരുത്താനാണ് .

(രണ്ടു ) ഈഴവര്‍ ( അവെരെജു ചെയ്യുമ്പോള്‍ ) ഇപ്പോള്‍ തന്നെ മെരിറ്റില്‍ നല്ലൊരു ശതമാനം സീറ്റും റാങ്കും കരസ്തമാക്കുന്നുണ്ട് . എന്നാ വസ്തുതയുടെ അടിസ്ഥാനത്തില്‍ ആണ് അവര്‍ സംവരണം ഉപേക്ഷിക്കണം എന്ന് പറയുന്നത് . അതായതു ജോലി മോഖന്തരം ലഭിക്കുന്ന സാമൂഹ്യ അംഗീകാരം മെരിറ്റ് അട്സ്ത്നതില്‍ ലഭിക്കുന്ന ജോലി സാധ്യതകളിലൂടെ അവര്‍ക്ക് സാധ്യമാണ് . ഇത് ഒരു സാമാന്യ വല്‍ക്കരണം ആണ് .അതായത് ചില തസ്തികളില്‍ ഏറിയും ചിലതില്‍ കുറഞ്ഞും റാങ്കുകള്‍ വരാം . എന്നാല്‍ ആകെ അടുത്താല്‍ ഒരു 15 -18 ശതമാനമോ അതിനപ്പുരമോ മെരിറ്റില്‍ ഈഴവര്‍ക്ക് പ്രാതിനിത്യമുന്ടെങ്കില്‍ പിന്നെ സംവരണം കൊണ്ട് വലിയ നേട്ടമൊന്നുമില്ല ( ടിമിനിഷിംഗ് റിട്ടേണ്‍ ) .അതെ സമയം മേരിട്ടിലുള്ള ഈഴവരെ റിസര്‍വേഷന്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുന്നത് കൊണ്ട് ജെനറല്‍ കാറ്റഗറിയില്‍ താഴന്ന റാങ്ക് ഉള്ള സംവരണ രഹിതന്‍ തിരഞ്ഞെടുക്കപ്പെടുന്നു ) . ഞാന്‍ ഇത് വിശദീകരിച്ചല്ലോ .

തൊഴിലിന്റെ കാര്യം മാത്രമല്ല സമുദായ പ്രതിനിധ്യതിന്റെ കാര്യം തന്നെ ആണ് ഇവിടെ പറയുന്നത് , ഇങ്ങനെ ചെയ്യുമ്പോള്‍ ഈഴവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്രതിനിധ്യത്തില്‍ ഏറെക്കുറെ കുറവ് വരികയില്ല , മറ്റു അവശ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നു . ഇപ്പോള്‍ ജനറല്‍ വിഭാഗത്തില്‍ പ്രാതിനിധ്യം ലഭിക്കുന്ന ആള്‍ക്ക് പ്രതിന്ധ്യം കുറയുന്നു .. ഇതല്ലേ താങ്കള്‍ എല്ലാവര്ക്കും പ്രതിന്ധ്യം എന്നത് കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത് . ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഏറ്റവും സഹായകമാണ് ഞാന്‍ പറയുന്നത് .. കണക്കുകള്‍ വഴി ഉദാഹരിച്ചതും ആണ് .. ഇതിന്റെ ടീതിംഗ് കോസ്റ്റ് ഈഴവര്‍ ഏറ്റെടുക്കണം എന്ന് തന്നെയാണ് ഞാന്‍ പറയുന്നത് .ഒരു മെച്ചപ്പെട്ട സമൂഹത്തിനു വേണ്ടി .

പിന്നെ സവര്‍ണ /അവരന മാധ്യമങ്ങളെ അവയില്‍ എഴുത്ന്നവരെയോ ഒന്നും ഞാന്‍ വായിക്കാറില്ല ഓര്‍മിച്ചു വക്കാരുമില്ല ..വാരികളില്‍ ഒക്കെ എഴുതുന്ന കൂടുതല്‍ പേരും വേണ്ട രീതിയില്‍ ഉള്‍ക്കാഴ്ച ഉള്ളവരാണ് എന്ന് തോന്നിയിട്ടുമില്ല .. എന്റെ സ്വന്തം അഭിപ്രായമാണ് ഞാന്‍ പറഞ്ഞത് .ഞാന്‍ പറയുന്ന കണക്കുകള്‍ വ്യക്തമാണ് ..

ഇവിടെ എന്റെ കാഴ്ചപ്പാടിന് തെറ്റ് പറ്റാവുന്ന ഒരു സാഹചര്യം ഉണ്ട് . ഇപ്പോള്‍ ഈഴവര്‍ക്ക് മെറിറ്റ്‌ റാങ്കു ലിസ്റ്റില്‍ പത്തു ശതമാനത്തിനു താഴെ മാത്രമേ പ്രാതിനിധ്യം ഉള്ളൂ എങ്കില്‍ ,സംവരണം തുടരണം എന്ന് ഞാന്‍ പറയും . പക്ഷെ അങ്ങനെ അല്ല കാര്യങ്ങള്‍ എന്നാണ് ഇപ്പോഴത്തെ വസ്തുതകള്‍ (data ) കാണിക്കുന്നത് .

ChethuVasu said...

Dear Dalithan,

Thanks for the KPSC link , Even I was looking for the same.

See I take your data on the percentage of Ezhavas with out any problem.If you have been doing research on it then obviously you should be knowing better.

But on the second point( on how 14% is selected) I beg to differ.

In a group of 20 if three ezhavas are there then they will be marked as reservation candidates and quota is full for this 20 . If there is a fourth ezhava in this 20 the will be considered as OC.

Now if there ar only 2 ezhavs in this 20 , then the first ezhava from the next lot of 20 will be recruited as reservation category .

This is the way KPSC works. That is the 'famous 20' a lot rule, which was challenged in the supreme court and Supreme court gave the ball back to state govt and PSC.I am surprised that you haven't heard about it


Since this case had hit the headlines most people in kerala knows about it and concerned people knows how the system works.

I feel that you have not spent time in kerala and probably you are based outside kerala to miss all those.

But you may have to correct it.The 14% is always a subset of the merit list (as long as there are 14 % ezhavas in the merit list).

സുശീല്‍ കുമാര്‍ said...

"തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല"-"തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌"-എന്ന പ്രയോഗത്തിന് വിശദീകരണം നല്‍കിയതിനു ശേഷം ആയിക്കോട്ടെ 'no more commends'. അപേക്ഷയാണ്. താങ്കളുടെ മനസ്സ് അനുവദിക്കുമെങ്കില്‍ എന്റെ അപേക്ഷ സ്വീകരിച്ചാലും!

ഈ ബ്ലോഗില്‍ കയറി ബ്ലോഗുടമ ആരെന്നാണ്‌ നോക്കുമ്പോള്‍ കാണുന്ന ആദ്യവാചകം:


ABOUT ME
ശങ്കരനാരായണന്‍ മലപ്പുറം
പുളിയത്തില്‍ വള്ളി എന്ന തിയ്യത്തിയുടെയും കള്ളുചെത്തുകാരനും തെങ്ങുകേറ്റത്തൊഴിലാളിയുമായിരുന്ന പരേതനായ തച്ചഞ്ചേരി തെയ്യുണ്ണി എന്ന തിയ്യന്റെയും ഏഴാമത്തെ മകന്‍.


താന്‍ ഒരു തീയനാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചുവെച്ചിട്ട് അത് വായിക്കുന്നവരോട് വിശദീകരണം ചോദിക്കുന്നതെന്ത് ന്യായമാണ്‌ ശങ്കരേട്ടാ!!

Dalithan said...

Mr. Vasu,

You are wrong agian. I am keralite. The only problem I have is this Manglish typing. PSC 20 cycle is not working like that. I follwed that case.I can't explain everything. You better go to PSC official website. Or Google, there are some helpful articles available.

By the way, the man in the eye of storm Ravichandran sir himself is a PSC man! Do you know that? He may unknowingly referred to 'PSC application' in Pachakkuthira interview because of that! His bio in Nasthikanya daivam says that he worked 11 years in PSC before shifting to College. It will be better if you bring him to this debate and share his knowledge. Will he come to a forum where he is insulted without any valid reason? I doubt.

സുശീല്‍ കുമാര്‍ said...

സത്യാന്വേഷി പറയുന്നു:
ഇവിടെ രവിചന്ദ്രന്റെ ജാതിവിഷയത്തിലെ നിലപാട് മറ്റേതൊരു സവര്‍ണമേധാവിയും പറയുന്നതില്‍നിന്നു വ്യത്യസ്തമല്ല. അതിനെ നീതിമത്കരിക്കാന്‍ പുറപ്പെടുന്ന താങ്കളുടേത് വ്യത്യസ്തമാണെന്ന് എനിക്കെങ്ങനെ ബോധ്യമാകും?

അതെ, അതുമാത്രമാണീ പോസ്റ്റിന്റെ കാതൽ. ഇപ്പോൾ ഇവിടെ നടക്കുന്നതെല്ലാം ചർച്ചയ്ക്കുമേലുള്ള ചർച്ച.രവിചന്ദ്രൻ പറഞ്ഞ്ത് "സവർണ ബഡായി"യെന്ന്‌ ബ്ലോഗുടമ. അത് സവർണ മേധാവിത്വം പറയുന്ന നിലപാടിൽ നിന്ന് വ്യത്യസ്തമല്ലെന്ന് സത്യാന്വേഷി. എന്നാൽ സവർണ ബഡായി എന്തെന്ന് മനസ്സിലാകുന്നുമില്ല. അത് വിശദീകരിക്കുമ്പോൾ അതവിടെ വിട്ട് 'എന്നെപ്പറ്റി പറഞ്ഞു' എന്ന ആവലാതിയിലാണ്‌ ശങ്കരേട്ടൻ,പറഞ്ഞവന്‍ മനസ്സാ ഉദ്ദേശിച്ചില്ലെങ്കിലും.

1. കേരളത്തിൽ ജാതിചിന്തയും ജാതിബോധവും ഇന്നും നിലവിലുണ്ട്; എന്നാൽ അത് പഴയകാലത്തെപ്പോലെ ശക്തമല്ല.

2. ജാതിവിവേചനം പഴയപോലെ ഇന്നില്ല, ഇനി ആർക്കെങ്കിലും താൻ മുന്തിയ ജാതിയാണെന്ന് അഭിമാനം തോന്നിയാൽ അവൻ അതും തലയിൽ വെച്ച് നടക്കുകയല്ലാതെ ആരും വിലവെയ്ക്കാൻ പോകുന്നുമില്ല.

3. മതങ്ങൾ ഉണ്ടാകുന്നതിനും മുമ്പേ ജാതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് ജാതിയെ നിലനിർത്തുന്നത് മതം തന്നെയാണ്‌.

4. ജാതി മഹത്വം പറഞ്ഞ് ചൂഷണം നടത്തിയ ബ്രാഹ്മണർ പണ്ട് ജാതി നിലനിർത്താൻ ശ്രമിച്ചു. ഇന്ന് ബ്രാഹ്മണനാണെന്ന് അഭിമാനിച്ചതുകൊണ്ട് റേഷൻ കൂടുതലായി കിട്ടാൻ പോകുന്നില്ല. പക്ഷേ, ‘കീഴ്ജാതിക്കാർ’ ഉൾപ്പെടയുള്ള മതവിശ്വാസികളുടെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് അമ്പല സംസ്കാരം പുനസ്ഥാപിച്ച് ജീവിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.

5. ജാതി സംവരണത്തിന്റെ ഗുണം കിട്ടിയ ഒരു സമുദായവും അത് പുന:പരിശോധിക്കാൻ സമ്മതിക്കുകയില്ല. സംവരണം അനുഭവിക്കുന്നവർ അർഹമായത് കിട്ടിക്കഴിഞ്ഞാലും ജാതിയുണ്ട് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കും. അത് അവരുടെ താല്പര്യം.

ജതിഭേദം, മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴേണ്ട മാതൃകാസ്ഥാനമായ കേരളത്തെ ജാതി പറഞ്ഞ് കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്നവരാണ്‌ ഇന്നിന്റെ ശാപം.

ChethuVasu said...

Dear Dalithan,

That is not a fair deal . If the PSSC selection is not like that you will have to explain here how it is done. Sorry! otherwise it wont be complete. I may be wrong my assumption,because I have not probably given as much focus to it as much as probably you have done. But at least you have to explain how the system works then...?

Take a simple case for example

(1)A rank lit of 50
(2)Total number of vacancies = 40
(3)Ezhavaas are eligible for a reservation of 14% = 5.6 seats ( rounded to 6 seats)
(4) Let Ezhavas are at 1, , 6, . 17 , 22, , 28, 38 , 44 , 45 ,47

Bow we go..

I am saying the process will be like this

(1)
KPSC goes per the table and take the first 20 ( 1-20), sees three ezhavas in it( 1, 6 ,17 ) ,select them mark them as reservation category and mark that for the first lot of 20 3 ezhavas are selected as reservation candidates and reservation quota filled for the first lot

KPSC also selects other category candidates in the same lines

(2)
KPSC looks into the next 20 (21-40) goes to the table , sees three ezhavas (22 ,28, 38) selects them , marks them as reservation category

KPSC also selects other category candidates in the same lines

KPSC close the file declaring that recruitment process is over.

Right..?

Okay now we have all the six ezhavas in the merit list up to rank 40 got selected as reservation and KPSC says they have met the reservation criterion ..Right..?

Now this means that the 14% reservation for ezhavas are taken from the merit list upto 40..
Right..?

As per this the Ezhavas after rank 40 do not get selected to this post.

Right..?

This clearly indicates that all those in the merit list is accomodates into the riservation catagory..

Right..?

Now tell me , how do you see that another 14% of Ezhavas (othar than in the merit list) can add up to the selected list..?

Does govenment increase the number of vacancies to 46 for that..Or creates more jobs..? ;-))

I believe Similarly is the case for SCs and other communities also. If the above list contains 10 SC candidates and if 4 of them are above rank 20, and 4 are between 20 nd 40 then there will be only 8 SC candidates selected in the process.

Right..?
If not explain how more than 8 SC candidates get selected..if their ranks are in those lines..?

Dalithan said...

Mr. Vasu,

All your questions-no no no no
You got it completely wrong. Better consult PSC or write to their site to know how 40 vacancies are filled as per 20 cycles. I can not teach you communal rotation through blog. It is not my job. Better equip yourself before debate such issues. I have come here to debate the issue of reservation to the OBCs

ChethuVasu said...

@Dalithan

Fine. was going through the selection criterion of KPSC in detail.

They have made it extremely complicated...Why on earth.......!!

I think someone who has worked in PSC can explain this ..I am not sure if this is strictly followed..As you said Ravi sir is the best one who can explain this brain teaser

Dalithan said...

Mr. Vasu,

you said-എന്നാല്‍ ആകെ അടുത്താല്‍ ഒരു 15 -18 ശതമാനമോ അതിനപ്പുരമോ മെരിറ്റില്‍ ഈഴവര്‍ക്ക് പ്രാതിനിത്യമുന്ടെങ്കില്‍ പിന്നെ സംവരണം കൊണ്ട് വലിയ നേട്ടമൊന്നുമില്ല ( ടിമിനിഷിംഗ് റിട്ടേണ്‍ )>>>

What a pity!
Let me tell you frankly, you are not knowledgeable enough to debate the issue of communal rotation. May be okay with people now you are responding but with people who know things. You will be reduced to a laughing stock before them. Don't feel offended. Better you concentrate on the politics and broader issues. Any one cast a comment there. I am reading you from yesterday night. you seem to have no clue.

ChethuVasu said...

@ Dalithan,

Well, if that is your stand , it is up to you. But this is a simplest example. Since you are clear about how it works and you are now excusing yourselves from explaining it the way you know it , it clearly indicates that your are not interested in discussing the matter to to reasons best known to you..I don't take your point that you have some other job here. Either you dont know how it works or it works the way I have mentioned and you probably did not find a different result but declining to accept it.


Either way it is up to you.. It bothers me least..I have my ways to find it out.. And aha.. better equipped to debate. is it....!! Man, be aware that I have no intention to debate with you any further ..It is not my interest to win over others and that never is the point ...You got it wrong ..I must say completely..

നിസ്സഹായന്‍ said...

Mr .Dalithan I exactly trembled with fever reading your reply :-))

By using the word excreta I didn't mean you abused me or others with bad words, but you were raising false allegations, that exactly I meant. The facts regarding me, you disclosed to Vasu seem to be like excreta. I used that word in the sense you addresed us as caste animals. In the Hussain's blog when I used a local proverb mentioning a caste 'Pana',instead of taking that sense you roared your caste sentiments were insulted, for I was not responsible, you were not familiar with 'Paazham chollu' of Malayalam. Then what sense you you kept me mum there ? Are you dreaming? Here and there you told that Sathyanveshi, his secrets of having hidden agendas, then why you are not revealing it. Whenever one argue for the cause of others like muslims you again abasing eating the excreta of of Thiyyas and Muuslims. Hence I should say here comes a Dalithan eating the Savarna Hindu's excreta for appeasing them to convince his rightful demands, the method in contrast to that of Ambedkar's. But don't try to learn me it.

None of your answers are relevent to the questions. If you wish submit the evidence substantiating the argument that Ezhava and Muslims had there shares excess. To get the due share who told you I suggested the terrorist ways ? Don't misguide others with your Sangh parivar bias.

It is none of your part to propose the name I should use, understand. If you were understood of the 'Ayitham', the Indian apartheid envisaged by the caste system, you will understand that all castes from Pulaya, Paraya, Ezhava,....Nair etc were preys to it, maintaining the heierarchy of Brahmins, hence I am not antogonistic to the other castes like Ezhava or Thiyya. So take back your demonstration to apprise the caste and its implications,"Your blogname itself is a shame for the real Dalith. It suggests fatalism and Karma. We are not helpless. Go and ask what was the distance between the local Thiyya don and your grand father. Don't you feel shame to do the 'washing ' for the Thiyya even now? Wretched without self-respect! Pity on you. Then come to teach the essence of Reservation. Learn to use decent language. Otherwise, you will suffer. Ariyamallo enne. Ninteyonnum kali ennodu venda ".

ChethuVasu said...

@ Dalithan ,

Gentleman, you keep parroting that others do not know anything.. Man it is quite possible that I am wrong..But as long as you can't point that out it it remains a a probable truth.

I must tell you that what you are doing here is either to provoke others or keep parroting . Either do not add any value here.

Honestly that means there is no further meaningful discussion possible with such an attitude. It was my mistake to assume otherwise.Thanks for correcting me.I must say that you are doing a good Job - ie to alienate others .Keep it up .

So , bye bye.. Tata ..tata...

സത്യാന്വേഷി said...

നിസ്സഹായന്‍,
വെറുതെ Dalithanനുമായി ചൊറിയാന്‍ പോവണ്ട. അത് അവഗണിച്ചേക്കുക. കൊക്കെന്നു പറഞ്ഞാല്‍ ചുക്കെന്നു മനസ്സിലാക്കുന്നയാളുകളോട് സംവാദത്തിനു നിന്നാല്‍ നില്‍ക്കുന്നവര്‍ നാറുമെന്നല്ലാതെ വേറെ ഒരു ഗുണവുമുണ്ടാകില്ല.

സത്യാന്വേഷി said...

@ChethuVasu,
താങ്കള്‍ വീണ്ടും സംവരണത്തെ ജോലിപ്രശ്നമായി മാത്രം കാണുകയാണ്. സംവരണം കേവലം ജോലി വാങ്ങലോ ദാരിദ്ര്യം മാറ്റാനുള്ള പരിപാടിയോ അല്ലെന്ന നിലപാടില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. അതാണു ഭരണഘടന പറയുന്നത്. അവിടെ മെറിറ്റും മറ്റു മണ്ണാങ്കട്ടയുമൊന്നും കൊണ്ടുവരേണ്ട കാര്യമില്ല. മെറിറ്റിലായാലും സംവരണത്തിലായാലും ഓരോ ജനവിഭാഗത്തിനും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണു ലഭ്യമാകേണ്ടത്. അപ്പോള്‍ ഈഴവനു കൊടുക്കുമ്പോള്‍ മറ്റ് ഓബീസീകള്‍ക്കു നഷ്ടമാകില്ല.
ഇപ്പോള്‍ത്തന്നെ വിശ്വകര്‍മജര്‍ ,ധീവരര്‍, നാടാര്‍ മുതലായ വിഭാഗങ്ങള്‍ക്ക് കേരള പി എസ് സി പ്രത്യേകമായാണു സംവരണം കണക്കാക്കിയിരിക്കുന്നത്. അല്ലാതെ എല്ലാ ഓബീസീകളെയും ഒരുമിച്ചു കണക്കാക്കിയല്ല. എന്നിരുന്നാലും ഇവരെക്കൂടാതെ നിരവധി ഓബീസീ വിഭാഗങ്ങളുണ്ട് കേരളത്തില്‍ , താങ്കള്‍ പറഞ്ഞ ശാലിയന്മാരുള്‍പ്പെടെ(അവരില്‍പ്പലരും പലനിലക്കും സവര്‍ണരെപ്പോലെയാണെന്ന കാര്യം തത്ക്കാലം പിന്നെ ചര്‍ച്ച ചെയ്യാം). അവര്‍ക്കൊക്കെ മതിയായ പ്രാതിനിധ്യം കിട്ടുന്നവിധം സംവരണവ്യവസ്ഥ മാറ്റേണ്ടതുണ്ട്. പക്ഷേ 50% മെറിറ്റും (അതായത് സവര്‍ണരുടെ clandestine reservation)50% സംവരണവും എന്ന സുപ്രീം കോടതി തിട്ടൂരം മറികടക്കാതെ അതു സാധ്യമാകില്ല. അതെങ്ങനെ സാധ്യമാകാനാണ്? സംവരണസമുദായങ്ങളില്‍പ്പെട്ടയാളുകളുടെ വരെ നിലപാട് സംവരണം നിര്‍ത്തണമെന്നല്ലേ?

Dalithan said...

De helpless payyans,

I wasted my time in giving answers to your frivolous questions. You have nothing to say about it. You only talk about the excreta you eat.I don't want to talk to an ignorant ass like you.

Sathyaneshi: He is not opening his mouth. Pinne ninekkentha special chorichil? Is it thanksgiving to daily thiyya excreta he supplies?

If you dare to cite my community name once again, you invite real trouble.The blog owner, Mr. Sankerettan may not like it. I have respect for that man. He has put some wonderful articles. I oppose only in the case of the error judgement he had. But if you are ready for a tussle, ten Nisshayans and 20 Thiyyas can't touch a hair of mine.

Mind your words and language. Debate 'facts' if born to a single Dalith stock, otherwise go to hell....Remind you, I have no problem with you. Neither then nor now. But you unnecessarily meddle for your lord. So don't come between when I fight OBCs

//ചാട്ടവാര്‍// said...

അസുരന്റെ മെയില്‍ ഐഡി തരാമോ? മറുപടി മെയിലില്‍ തരാന്‍ താല്പര്യപ്പെടുന്നു.

നിസ്സഹായന്‍ said...

You are not came here for discussion but to intimidate others (Ariyamallo enne. Ninteyonnum kali ennodu venda "). You again using abuses on the privileges you enjoy, nothing can prevent you off. Go to the hell you Devil.

അസുരന്‍ said...

ചാട്ടവാര്‍,

sethuvtharayil@gmail.com

സത്യാന്വേഷി said...

>>>കേരളത്തിൽ ജാതിചിന്തയും ജാതിബോധവും ഇന്നും നിലവിലുണ്ട്; എന്നാൽ അത് പഴയകാലത്തെപ്പോലെ ശക്തമല്ല.
<<<
അതിനേക്കാള്‍ ശക്തമാണ്. എന്നാല്‍ അതു പണ്ടത്തെപ്പോലെ പ്രത്യക്ഷമല്ല എന്നതാണു വ്യത്യാസം.അതുകൊണ്ടാണ് തികച്ചും സവര്‍ണാനുകൂലികളായിരുന്നിട്ടും കോണ്‍ഗ്രസില്‍ വയലാര്‍ രവിയോ സുധീരനോ വക്കമോ ആര്യാടനോ ഡോ കുട്ടപ്പനോ മുഖ്യമന്ത്രിയാകാത്തത്. പലവട്ടം അധികാരം കിട്ടിയിട്ടും കേവലം അച്ചുതാനന്ദനെ മാത്രം (അതും അധികാരങ്ങള്‍ കവര്‍ന്നെടുത്തിട്ട്)കമ്യൂണിസ്റ്റുകള്‍ മുഖ്യമന്ത്രിയാക്കിയത്.
പിന്നെ ഓഫീസുകളിലെയും മറ്റും ജാതിവിവേചനം മനസ്സിലാക്കാന്‍ സ്വതവേ പിന്നാക്കക്കാര്‍ക്കു കഴിയാറില്ല. അതിനു കാരണം, അവര്‍ ascending order of reverence and descending degree of contempt എന്ന മാനസികനില ആര്‍ജിച്ചവരായതിനാലാണ്. സവര്‍ണരോടു പൊതുവില്‍ ആദരത്തോടെയും ദലിതരോട് അവജ്ഞയോടെയുമാണ് ഓബീസീകളുടെ പെരുമാറുന്നത്.

ChethuVasu said...

@@സത്യാന്വേഷി

സംവരണം ജോലി പ്രശ്നമയിട്ടല്ല ഞാന്‍ കാണുന്നതുമം പണ്ടേ കണ്ടിരുന്നതും .. അത് സാമൂഹിക തുല്യത വരുത്തുവാന്‍ ഉള്ള ഉപാധി എന നിലക്ക് തന്നെ ആണ് അതിനെ കാണേണ്ടത് - പൂര്‍ണമായും യോജിക്കുന്നു ,
പക്ഷെ ഞാന്‍ പറയുന്നത് 23 ശതമാനം വരുന്ന ഈഴവര്‍ 18 % ജോലികള്‍ (സംവരണത്തിന്റെ സഹായമില്ലാതെ ) ഇപ്പോള്‍ തന്നെ കൈപ്പറ്റി അതിലൂടെ സാമൂഹിക തുല്യത നേടുന്നു എങ്കില്‍ , പിന്നെ എന്തിനാണ് സംവരണം ..? ബാക്കിയുള്ള അഞ്ചു ശതമാനം ഒരു ബോധാവല്‍ക്കരതിലൂടെയോ സമുദായ സഹകരനതിലൂടെയോ നെടാവുന്നതല്ലേ ഉള്ളൂ ..?

ദളിതര്‍ക്കും മറ്റുള്ളവര്‍ക്കും താത്കാലികമായെങ്കിലും കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ പറയുന്നത് ഒരു sudden spurt ഈ വിഭാഗങ്ങലുദ് ഇടയില്‍ ഉണ്ടാകാണം എന്ന് കരുതുന്നത് കൊണ്ടാണ് .ഇപ്പോഴതെക്കള്‍ ഏറെ അധികമായി ദളിതര്‍ സമൂഹത്തിന്റെ മേതട്ടിലേക്ക് കടന്നു വരണം .അവര്ക്ക് അധികാര സ്ഥാനങ്ങള്‍ ലഭ്യമാകണം .അങ്ങനെ വരുമ്പോള്‍ അവരില്‍ ഒരു പാട് റോള്‍ മോടല്‍സ് ശ്രുഷിക്കപ്പെടുകയും പുതിയ തലമുറ സ്വാഭാവികമായി ആത്മവിശ്വാസം ഉള്ളവര്‍ ആകുകയും ചെയ്യും . കാലക്രമത്തില്‍ ആ സംവരണവും എടുത്തു കളയണം എന്നാണു എന്റെ നിലപാട് . സംവരണം അടിസ്തനപരമായി യാന്ത്രികമാണ്‌. . പക്ഷെ ദളിതരെ ഒരു ലവല്‍ പ്ലയിംഗ് ഫീല്ടിലേക്ക് കിണ്ട് വരാന്‍ അധിക സംവരണം കുറച്ചു കാലത്തേക്കെങ്കിലും ആവശ്യമാണ്‌ .

അടിസ്ഥാനപരമായി സംവരണത്തില്‍ ഒരു യാന്ത്രികത ഉണ്ട് . അതില്‍ patronization ന്റെ അംശമുണ്ട് ..ആ അംശം സംവരണം നെടുന്നവന്റെ ആത്മ വിശ്വാസത്തെ കുറയ്ക്കും . .അത് ഓരോര്തരെയും അവരുടെ തുല്യതയില്ലയ്മയെ കുറച്ചു ഓര്‍മിപ്പിക്കുന്ന ഒരു മനാശ്ശ്സ്ത്ര ഖടകം കൂടിയാണ് എന്നും ഓര്‍മിക്കണം .. ( ഉയര്‍ന്ന നിലയില്‍ എത്തിയവര്‍ പലരും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ആണ് .സംവരണം നേടി ഉയര്‍ന്ന പദവികളില്‍ എത്തിയ പലര്‍ക്കും ആശിച്ചത്ര നല്ല പ്രകടനം കാഴ്ച വക്കാന്‍ പറ്റാതെ പോയത് ശ്രദ്ധിക്കുക) ... ഇതൊരു താത്കാലിക ഉപകരണം മാത്രമായി കാണുക

ശങ്കരനാരായണന്‍ മലപ്പുറം said...

ABOUT ME യില്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ തിയ്യനാണെന്ന് അഭിമാനിക്കുന്ന ആളാണെന്ന് വൈകിയെങ്കിലും സുശീല്‍ തിരിച്ചറിഞ്ഞതിനും അത് വ്യക്തമാക്കിയതിനും നന്ദി. തിയ്യനായതില്‍ അഭിമാനിക്കുന്നവന്‍ തീര്‍ച്ചയായും ജാതിവാദിയാകുമല്ലോ. ആയതിനാല്‍ ഞാന്‍ ജാതിവാദിയുമാണ്. താങ്കള്‍ തിയ്യനാണെന്നതില്‍ അഭിമാനിക്കാത്ത ആളും ജാതിരഹിതവാദിയുമാണ്. അപ്പോള്‍ നമ്മള്‍ രണ്ടാളും വ്യത്യസ്ത ധ്രുവങ്ങളിലുള്ളവരാണ്. ആയതിനാല്‍ നമുക്ക് ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചര്‍ച്ച ഇതോടെ നിര്‍ത്താം. വെറുതെയെന്തിനു രണ്ടുപേരുടെയും സമയം കളയുന്നു? ചിലപ്പോള്‍ താങ്കള്‍ക്ക് യോജിക്കാവുന്ന ചിലത് ഞാനെഴുതുന്നതില്‍ കണ്ടെന്നു വന്നാല്‍ തന്നെ, അത് ഒരു ജാതിവാദി ആളെ കുപ്പിയിലിറക്കാന്‍ കാണിക്കുന്ന തട്ടിപ്പാണെന്നു മനസ്സിലാക്കി മിണ്ടാതിരുന്നാല്‍ മതി. ചിലപ്പോള്‍ താങ്കള്‍ക്ക് തോന്നിയേക്കാം ജാതിരഹിതം പറഞ്ഞ് പറഞ്ഞ് എന്നെ നന്നാക്കാമെന്ന്. അതു നടക്കില്ല സുശീല്‍. 'എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല'എന്നൊരു ചൊല്ലുണ്ടല്ലോ. ഇത്തരത്തില്‍പ്പെട്ട ഒരു അനന്തരവനാണ് ഞാനും. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, ജാതിവിഷയങ്ങളില്‍ ഇനി സുശീലുമായി ഞാന്‍ ചര്‍ച്ചയ്ക്കില്ല. ഇല്ല...ഇല്ല...ഇല്ല...

സത്യാന്വേഷി said...

>>>ജാതിവിവേചനം പഴയപോലെ ഇന്നില്ല, ഇനി ആർക്കെങ്കിലും താൻ മുന്തിയ ജാതിയാണെന്ന് അഭിമാനം തോന്നിയാൽ അവൻ അതും തലയിൽ വെച്ച് നടക്കുകയല്ലാതെ ആരും വിലവെയ്ക്കാൻ പോകുന്നുമില്ല.<<<
അറിവില്ലായ്മ കൊണ്ടു പറയുകയാണ് സുശീലെന്നേ ഞാന്‍ കരുതുന്നുള്ളൂ. വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ സുശീല്‍ കാണാറില്ലെങ്കില്‍ ഇനിമുതല്‍ വല്ലപ്പോളും കാണണം. അതില്‍ പങ്കെടുക്കുന്ന സവര്‍ണക്കുട്ടികള്‍ മിക്കവരും ജാതിപ്പേരും തലയില്‍ വച്ചു നടക്കുന്നതു വെറുതെയാണെന്നാണോ സുശീല്‍ കരുതുന്നത്? സവര്‍ണരുടെ ജാതി ഒരു മൂലധനമാണെന്നും അതിന് ഈ സമൂഹത്തില്‍ വലിയ വില തന്നെയുണ്ടെന്നും അവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുണ്ട്.അതില്ലാത്ത ജാതിക്കാര്‍ക്ക് അതു മനസ്സിലാവില്ല. അതുകൊണ്ടു സുശീലിനും മനസ്സിലാവുന്നില്ല.

Dalithan said...

Mr. Vasu,

I never speak a word if don't know things well. I have been visiting many blogs since last 20 months. Never commented if I don't know much. I just read to understand.This is a topic I am interested in the most. I found you bit lacking in foundation. Lost temper due to some other intervention. Potte chakkare, sorry

സത്യാന്വേഷി said...

>>>മതങ്ങൾ ഉണ്ടാകുന്നതിനും മുമ്പേ ജാതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് ജാതിയെ നിലനിർത്തുന്നത് മതം തന്നെയാണ്‌.<<<
ജാതിയെന്നത് മജ്ജയും മാംസവും ഉള്ള ശരീരമാണെങ്കില്‍ മതം അതിലണിഞ്ഞിട്ടുള്ള വസ്ത്രം മാത്രമാണ്. ജാതിയും ജാതിവ്യവസ്ഥിതിയും രണ്ടാണ്. ജാതിവ്യവസ്ഥിതി ഹിന്ദുമതത്തിന്റെ സംഭാവനയാണ്. അതിനെ നിലനിര്‍ത്തുന്നത് ഹിന്ദുമതവും ഗ്രന്ഥങ്ങളും ക്ഷേത്രങ്ങളുമെല്ലാം ചേര്‍ന്നാണ്. അതുകൊണ്ടാണ് ഡോ അംബേഡ്കറെപ്പോലുള്ളവര്‍ ഹിന്ദുമതത്തെ തകര്‍ക്കാതെ ജാതി ഇല്ലാതാക്കാനാവില്ല എന്നു പറഞ്ഞത്.

സത്യാന്വേഷി said...

>> ഇന്ന് ബ്രാഹ്മണനാണെന്ന് അഭിമാനിച്ചതുകൊണ്ട് റേഷൻ കൂടുതലായി കിട്ടാൻ പോകുന്നില്ല. <<<
എന്നാല്‍ ഗുരുവായൂരും ശബരിമലയിലും മേല്‍ശാന്തിപ്പണി കിട്ടിയേക്കാം. അതുപോരേ? പിന്നെന്തിനു ഈ അവിഞ്ഞ റേഷന്‍?

സത്യാന്വേഷി said...

>>ജാതി സംവരണത്തിന്റെ ഗുണം കിട്ടിയ ഒരു സമുദായവും അത് പുന:പരിശോധിക്കാൻ സമ്മതിക്കുകയില്ല. <<<
ആരു പറഞ്ഞു പുനപ്പരിശോധിക്കാന്‍ തയ്യാറല്ലെന്ന്. സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ കമ്മീഷനുകളെ വച്ചു പുനപ്പരിശോധന നടത്തുന്നുണ്ടല്ലോ. എന്നാല്‍ എല്ലാ പുനപ്പരിശോധനയിലും സംവരണസമുദായങ്ങള്‍ക്ക് അര്‍ഹമായതു കിട്ടിയിട്ടില്ല എന്ന സത്യം വെളിപ്പെടുന്നതുകൊണ്ട് പുനപ്പരിശോധനക്ക് എതിര് എന്നും 'ജാതി സംവരണത്തിന്റെ ഗുണം' കിട്ടാത്ത സമുദായങ്ങളാണെന്നു മാത്രം. ഇപ്പോള്‍ ജാതി സെന്‍സസിന് എതിരു നില്‍ക്കുന്നവരും അവര്‍ തന്നെ.

സത്യാന്വേഷി said...

>>സംവരണം അനുഭവിക്കുന്നവർ അർഹമായത് കിട്ടിക്കഴിഞ്ഞാലും ജാതിയുണ്ട് എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കും. അത് അവരുടെ താല്പര്യം. <<
ജാതിയുണ്ടെന്നു ആരെങ്കിലും വരുത്തിത്തീര്‍ക്കണോ സുശീലേ? രാമായണം മുഴുവന്‍ വായിച്ചിട്ടും.....
അര്‍ഹമായതു കിട്ടിയതിന്റെ കഥയൊക്കെ പറഞ്ഞുകഴിഞ്ഞു. ആവര്‍ത്തിക്കുന്നില്ല.

സത്യാന്വേഷി said...

>>ജതിഭേദം, മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴേണ്ട മാതൃകാസ്ഥാനമായ കേരളത്തെ ജാതി പറഞ്ഞ് കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്നവരാണ്‌ ഇന്നിന്റെ ശാപം. ,<<
ആരാണ് കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നത്? അവര്‍ണരാണോ? അവര്‍ ജാതി പറയാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടേയുള്ളൂ. അതിനു മുന്‍പവര്‍ ജാതി പറഞ്ഞിട്ടില്ല. അന്ന് "സർവ്വരും സോദരത്വേന വാഴേണ്ട മാതൃകാസ്ഥാന"മായിരുന്നോ കേരളം?

സുശീല്‍ കുമാര്‍ said...

ചിലപ്പോള്‍ താങ്കള്‍ക്ക് തോന്നിയേക്കാം ജാതിരഹിതം പറഞ്ഞ് പറഞ്ഞ് എന്നെ നന്നാക്കാമെന്ന്. അതു നടക്കില്ല സുശീല്‍. 'എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല'എന്നൊരു ചൊല്ലുണ്ടല്ലോ. ഇത്തരത്തില്‍പ്പെട്ട ഒരു അനന്തരവനാണ് ഞാനും. ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, ജാതിവിഷയങ്ങളില്‍ ഇനി സുശീലുമായി ഞാന്‍ ചര്‍ച്ചയ്ക്കില്ല. ഇല്ല...ഇല്ല...ഇല്ല..

ജാതിവിഷയത്തില്‍ ശങ്കരേട്ടന്‍ ഞാനുമായി ഇവിടെ സംവാദം നടത്തിയിട്ടില്ലല്ലോ. "എന്നെ പറയുന്നു" എന്ന് പറഞ്ഞ് തലയൂരുന്നത് സം വാദമാണോ? പിന്നെ-
"പറയാനുള്ളത് പച്ചയായി പറയുക എന്നതാണ് രീതി. ഭാഷ പരുക്കനും പലപ്പോഴും 'സംസ്‌കാര ശൂന്യവും'ആയിരിക്കും. ഈ.എം.എസിനെയടക്കമുള്ളവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുതുന്ന ഇടതുപക്ഷ അനുഭാവി."-എന്ന് പ്രൊഫൈലില്‍ എഴുതിവെച്ച ശങ്കരേട്ടന് മറ്റുള്ളവരുടെ ചെറിയ വിമര്‍ശനങ്ങള്‍ പോലും ഉള്‍ക്കൊള്ളാനുള്ള ക്ഷമയില്ലേ!!

"ഞാന്‍ തിയ്യന്റെയും തിയ്യത്തിയുടെയും മകനാണ്‌" എന്ന് എഴുതിവെച്ച ശങ്കരേട്ടന്‍ തിയ്യനാണെന്നതില്‍ അഭിമാനിക്കുന്നു എന്നുതന്നെയാണ്‌ ഞാന്‍ അത് വായിച്ച സമയം മുതല്‍ മനസ്സിലാക്കിയിട്ടുള്ളത്; ഇപ്പോഴല്ല. അത് ശരിയല്ലെങ്കില്‍ എന്റെ തെറ്റ്. പക്ഷേ ആ എഴുതിവെച്ചതിന്റെ പൊരുള്‍ പിന്നെ എന്താണെന്ന് ഇനിയും മനസ്സിലായില്ല.

സത്യാന്വേഷി said...

ഉറക്കം വരുന്നു.ഇനി നാളെ സമയം കിട്ടിയാല്‍.

സുശീല്‍ കുമാര്‍ said...

ആയതിനാല്‍ നമുക്ക് ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ചര്‍ച്ച ഇതോടെ നിര്‍ത്താം. വെറുതെയെന്തിനു രണ്ടുപേരുടെയും സമയം കളയുന്നു? ചിലപ്പോള്‍ താങ്കള്‍ക്ക് യോജിക്കാവുന്ന ചിലത് ഞാനെഴുതുന്നതില്‍ കണ്ടെന്നു വന്നാല്‍ തന്നെ, അത് ഒരു ജാതിവാദി ആളെ കുപ്പിയിലിറക്കാന്‍ കാണിക്കുന്ന തട്ടിപ്പാണെന്നു മനസ്സിലാക്കി മിണ്ടാതിരുന്നാല്‍ മതി

>>>അതുകൊണ്ട് ഇനിമുതല്‍ "കണ്ടു, വായിച്ചു, നന്നായി, ഉഷാറായി, തരക്കേടില്ല നോക്കി", തുടങ്ങിയ കമന്റുകള്‍ ഇട്ട് ഞാന്‍ തൃപ്തനായിക്കോളാം ശങ്കരേട്ടാ.. നല്ലത്, വളരെ നല്ലത്.... സസ്നേഹം.

ChethuVasu said...

പ്രിയ സുശീല്‍, ശങ്കരേട്ടന്‍ , അടിഞ്ഞു പിരിഞ്ഞു അല്ലെ .. :-))

സുശീല്‍ കുമാര്‍ said...
This comment has been removed by the author.
ChethuVasu said...

വെറുതെ അല്ല ശ്രി നാരായണ ഗുരു പഞ്ഞത് , ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് .. ഇത് മാതിരി ചര്‍ച്ച ചെയ്തു സമയം പോവുകയും ചെയ്യും അവസാനം അടിച്ചു പിരിയുകയും ചെയ്യും ;-))

സുശീല്‍ കുമാര്‍ said...

വാസു, ശങ്കരേട്ടനുമായി അടിച്ചുപിരിയാനൊന്നും എനിക്ക് കഴിയില്ല...മിനിഞ്ഞാന്നു കൂടി ഒന്നുരണ്ട് മണിക്കൂര്‍ ഒരുമിച്ച് ചെലവിട്ട് ശങ്കരേട്ടന്‍ വാങ്ങിത്തന്ന ചായയും കുടിച്ച് പിരിഞ്ഞതാ ഞങ്ങള്‍.. ഹ... ഹ...

Dalithan said...
This comment has been removed by the author.
Dalithan said...

Someone said:
സംവരണം കേവലം ജോലി വാങ്ങലോ ദാരിദ്ര്യം മാറ്റാനുള്ള പരിപാടിയോ അല്ലെന്ന നിലപാടില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. അതാണു ഭരണഘടന പറയുന്നത്. അവിടെ മെറിറ്റും മറ്റു മണ്ണാങ്കട്ടയുമൊന്നും കൊണ്ടുവരേണ്ട കാര്യമില്ല. മെറിറ്റിലായാലും സംവരണത്തിലായാലും ഓരോ ജനവിഭാഗത്തിനും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമാണു ലഭ്യമാകേണ്ടത്.>>>

OBC Gods don't even know the word meaning of 'Constitutional'. Go bla bla bla without knowing the abcd of CR in India

OBC has no constitutional right for reservation. They don't have any constitutional right for adequate representation in state services. Only SC/ST has both. OBC s have violated the spirit of CR in India through Mandal-Lalu-Mulayam gimmicks. OBC reservation is a crime through democracy.

Though the Constitution does not make specific provisions for OBCs,as per the Article 16(4), it empowers the State to make provisions for reservation in education and eployment in favour of any backward class / classes of citizens which in the opinion of the State, is/are not adequately represented .

It also empowers the State to appoint a commission to investigate into the conditions of Socially and Educationally Backward Classes (Article 340). That is all.

That means OBC reservation may be contemplated only after a due commission find them lacking adequate represenation. Only after that.The deficit of Ezhava is only 7 in 1990's. But where is the next commision? THEY ARE STILL LOOT 14%. This is flagrant violation of constititution.

Number two, the Spl. Recruit inducted by Kerala Gvt is also unconstitutional. They achived it through a tacit understanding with NSS and Yegashema sabha! The Savarans hand in hand!!If anybody challenge it in a court of law, it is gone in no time.

So the OBC tyrants have no right to utter the word 'constitutional'. Only SC/ST has constitutional right for CR and right for Spl.recruitment

«Oldest ‹Older   1 – 200 of 300   Newer› Newest»