ബാലയാ വാ യുവത്യാ വാ
വൃദ്ധയാ വാപി യോഷിതാ
ന
സ്വാതന്ത്രേ്യണ കര്‍ത്തവ്യം
കിഞ്ചിത് കാര്യം ഗൃഹേഷ്വപി
ബാലയോ യുവതിയോ വൃദ്ധയോ
ആരായാലും സ്ത്രീ സ്വഗൃഹത്തില്‍ പോലും ചെറിയ കാര്യമായാലും, തന്നിഷ്ടം
പ്രവര്‍ത്തിക്കരുത് എന്ന് മനുസ്മൃതിയില്‍ (5:147) പറയുന്നുണ്ട്. ഇതില്‍നിന്നു തന്നെ
മനു എത്രമാത്രം സ്ത്രീവിരുദ്ധനാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മാത്രമല്ല
സ്ത്രീവിരുദ്ധങ്ങളായ ഒട്ടേറെ ശ്ളോകങ്ങള്‍ വേറെയുമുണ്ട് മനുസ്മൃതിയില്‍. 2:67,
3:9,11, 5:148,151,154, 8:77, 9:2,15,16,17,18,30,33,46,47 എന്നീ ശ്ളോകങ്ങള്‍
ഉദാഹരണം. പക്ഷേ, മനുസ്മൃതിയെക്കുറിച്ചു പറയുമ്പോള്‍ 'ന:സ്ത്രീ സ്വാതന്ത്ര്യ
മര്ഹതി'എന്ന ശ്ളോകം മാത്രമാണ് ചര്‍ച്ചചെയ്യപ്പെടാറ്. മനുസ്മൃതിയെ
അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമൊക്കെ ഈ ശ്ളോകത്തെക്കുറിച്ചേ പറയാറുള്ളൂ.
ഇതുകൊണ്ടുതന്നെ ഈ ശ്ളോകത്തിന് പുതിയപുതിയ വ്യാഖ്യാനങ്ങളും
വന്നുകൊണ്ടിരിക്കുന്നുണ്ട്. മനുസ്മൃതിയിലെ (9:3)പ്രസ്തുക ശ്ളോകം ഇങ്ങനെ:
പിതാ
രക്ഷതി കൗമാരേ
ഭര്ത്താ രക്ഷതി യൗവനേ
രക്ഷന്തി സ്ഥവിരേ പുത്രാ
ന: സ്ത്രീ
സ്വാതന്ത്ര്യമര്‍ഹതി
കൗമാരത്തില്‍ പിതാവും യൗവനത്തില്‍ ഭര്‍ത്താവും
വാര്‍ദ്ധക്യത്തില്‍ പുത്രന്മാരും സ്ത്രീയെ രക്ഷിക്കണം. സ്ത്രീ സ്വാതന്ത്യം
അര്‍ഹിക്കുന്നില്ല. എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്നാല്‍ സ്വാതന്ത്ര്യം എന്നതിന്
സ്വന്തമായി തന്ത്രം ചെയ്യുക, അതായത് പ്രയാസപ്പെട്ട് പണി ചെയ്യുക എന്നതാണ്
ഇതിനര്‍ത്ഥമെന്നും ഇത് ലക്ഷ്യമാക്കുന്നത് സ്ത്രീയെ കഷ്ടപ്പെടുത്താന്‍ പാടില്ല
എന്നുമൊക്കെയാണ് ഭാരതീയ വിചാര കേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരനെപ്പോലെയുള്ളവര്‍
പറഞ്ഞിട്ടുള്ളത്. വേഷം മാറിയ ഇന്റര്‍നെറ്റ് മനുവാദികളും ഇതുതന്നെയാണ് പറയുന്നത്.
മനുസ്മൃതി വ്യാഖ്യാനിച്ച സിദ്ധിനാഥാനന്ദ സ്വാമി ഇതിനു നല്കിയ വ്യാഖ്യാനം, 'സ്ത്രീ
അനാഥയായിരിക്കാന്‍ പാടില്ല'എന്നാണ്. ഈ വ്യാഖ്യാനം അവസരത്തിനൊത്ത് വളച്ചൊടിച്ചതാണ്.
ഈ ശ്ളോകം ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ടുമാത്രമാണ് ഇങ്ങനെ വ്യാഖ്യാനിച്ചതെന്ന്
വ്യക്തം. കാരണം, സ്ത്രീ വിരുദ്ധങ്ങളായ മറ്റു ശ്ളോകങ്ങള്‍ക്കൊക്കെ
ശരിയായിത്തന്നെയാണ് സിദ്ധിനാഥാനന്ദ സ്വാമി വ്യാഖ്യാനം നല്‍കിയിരിക്കുന്നത്.
മനുസ്മൃതിക്ക് മാത്രമല്ല മറ്റു പുരാണ ഗ്രന്ഥങ്ങള്‍ക്കും ഇങ്ങനെ
വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നുണ്ട്. വാല്മീകീ രാമായണത്തിലെ ഒരു
ശ്ളോകം(അയോദ്ധ്യാ കാണ്ഡം, സര്‍ഗ്ഗം 52,ശ്ളോകം 89, മഹാകവി വള്ളത്തോളിന്റെ പദാനുപദ
തര്‍ജ്ജമ-ഗംഗാനദി കടക്കുമ്പോള്‍ സീത ഗംഗയോട് പ്രാര്‍ത്ഥിക്കുന്നത്)
നോക്കുക:
ആയിരം മദ്യകുംഭത്താല്‍
മാംസാന്നത്താലുമാസ്ഥയാ
ദേവീ, പൂജിക്കുവന്‍
നിന്നെ,
പുരേ തിരിയെവന്ന ഞാന്‍
ഇതിലെ മദ്യകുംഭത്തിന് 'തീര്‍ത്ഥജലം' എന്നും
മാംസാന്നത്തിനെ 'വിശിഷ്ട്യ ഭോജ്യം'എന്നുമാണ് എഴുത്തുകാരിയായ സുമംഗല എന്ന ലീലാ
നമ്പൂതിരിപ്പാട് തര്‍ജ്ജമ കൊടുത്തിരിക്കുന്നത്. രാമന്റെ കഥ വാല്മീകി വളരെ
സത്യസന്ധമായും സുന്ദരമായുമാണ് പറഞ്ഞിരിക്കുന്നത്. ആര്‍ക്കും അതില്‍ വെള്ളം
ചേര്‍ക്കാനുള്ള അവകാശമില്ല. വെള്ളം ചേര്‍ക്കുന്നവര്‍ക്ക് അവരുടേതായ സ്ഥാപിത
താല്പര്യങ്ങളുണ്ട്. ഇത് മനുവാദികളുടെ മാത്രം കുത്തകയല്ല. പല ഇസ്ലാമിക
പ്രസ്ഥാനങ്ങളും ഈ വഴിക്കുണ്ട്. ഇസ്ലാമിന്റെ മഹത്വം സ്ഥാപിക്കേണ്ടത് ഇസ്ലാമിക
ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാകണം. പകരം ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അങ്ങനെ
പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാകരുത്. അങ്ങനെ
പറഞ്ഞാല്‍തന്നെ അത് സത്യസന്ധമായിരിക്കണം. നുണ പറയരുത്. ഇങ്ങനത്തെ
വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തുന്നതില്‍ ഏറെ മിടുക്കുള്ളൊരു വ്യക്തിയാണ്
മുജാഹിദുകാരനായ എം.എം.അക്ബര്‍. അദ്ദേഹം എഴുതിയ 'മോക്ഷത്തിന്റെ മാര്‍ഗ്ഗം'എന്ന
പുസ്തകത്തില്‍ (പേജ് 18,19) വൃത്തികെട്ടവന് എന്നു അര്‍ത്ഥം വരുന്ന മ്ളേച്ഛ എന്ന
വാക്കിന് 'വിദേശി'എന്നും എല്ലാം തിന്നുന്നവര്‍ എന്നു അര്‍ത്ഥം വരുന്ന സര്‍വ്വംഭക്ഷി
എന്ന വാക്കിന് 'പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും ഭക്ഷിക്കുന്നവര്‍'
എന്നുമാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പുതിയ
അര്‍ത്ഥം കണ്ടെത്തുന്നതില്‍ ഇതിലേറെ മിടുക്കുള്ളവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. 'ന:
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന ശ്ളോകത്തിന് പി.പരമേശ്വരന് നല്കുന്ന വ്യാഖ്യാനം
തന്നെയാണ് ജമാഅത്തെ ഇസ്ലാമി നേതാവായ അബ്ദുര്‍ റഹ്മാന് പെരിങ്ങാടിയും നല്‍കുന്നത്.
അബ്ദുര്‍ റഹ്മാന് പെരിങ്ങാടി 1998 മാര്‍ച്ച് 15 ന് 'മാധ്യമം' ദിനപത്രത്തിലെഴുതിയ
കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'എന്ന മഹല്‍വാക്യം
മുഖലേഖനത്തില്‍ ഉദ്ധരിച്ചത് വേണ്ടത്ര അവധാനതയോടെ ആയോ? സ്ത്രീയെ കുട്ടിക്കാലത്ത്
പിതാവും യൗവനകാലത്ത് വരനും വാര്‍ദ്ധക്യകാലത്ത് മക്കളും സംരക്ഷിക്കണമെന്ന
ഉദ്ബോധനത്തിനു ശേഷമാണ് ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന പ്രസ്താവനയുള്ളത്.
ഇവിടെ സ്വാതന്ത്ര്യം എന്ന പദത്തിന് നാം മലയാളത്തില്‍ ഇന്ന് വ്യവഹരിക്കുമ്പോലുള്ള
സാധാരണ സാരമല്ല ഉള്ളത്. മറിച്ച് സ്വാതന്ത്ര്യം എന്ന സംസ്കൃതപദം അക്കാലത്ത്
ഉപയോഗിച്ചത് തൊഴില്‍ എന്ന അര്‍ത്ഥത്തിലായിരുന്നു. ഈ വസ്തുത വിശദീകരിച്ചുകൊണ്ട്
ശ്രീ:എം.പി.നാരായണപിള്ള എഴുതിയിരുന്നു. പ്രസ്തുത വാക്യം തെറ്റായിട്ടുദ്ധരിക്കുന്ന
പതിവ് പലര്‍ക്കുമുണ്ട്. സ്ത്രീ വെളിയില്‍ ഉദേ്യാഗത്തിന് ഇറങ്ങി
തെണ്ടിത്തിരിയേണ്ടതില്ല എന്ന തരക്കേടില്ലാത്ത ആശയം മാറ്റിമറിക്കുന്നത് ശരിയല്ലല്ലോ'
സ്വാതന്ത്ര്യത്തിന് പുതിയ അര്‍ത്ഥം തേടാന്‍ പെരിങ്ങാടി
എം.പി.നാരായണപ്പിള്ളയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. പട്ടികജാതിക്കാരും
മുസ്ലീങ്ങളും കൂട്ടുചേര്‍ന്ന് ഒ.ബി.സികള്‍ക്കെതിരെ മുന്നണിയുണ്ടാക്കണമെന്നു പറഞ്ഞ്
'കലാകൗമുദി'യില്‍ ലേഖനം(കാന്‍ഷിറാമില്‍നിന്നു മദനി പഠിക്കേണ്ടത് എന്ന
തലക്കെട്ടില്‍)എഴുതിയ വ്യക്തിയാണ് എം.പി.നാരായണപ്പിള്ള. ഇതുകൊണ്ടാണോ പെരിങ്ങാടിക്ക്
പിള്ളയെ ഇഷ്ടമായതെന്നറിയില്ല. ഏതായാലും പി.പരമേശ്വരന്റെ ഉള്ളിലുള്ളതുതന്നെയാണ്
പെരിങ്ങാടിക്കുമുള്ളത്. മനുസ്മൃതിയിലെ സ്ത്രീവിരുദ്ധങ്ങളായ മറ്റു ശ്ളോകങ്ങള്‍ക്ക്
എന്താണാവോ പെരിങ്ങാടി അര്‍ത്ഥം കണ്ടിരിക്കുന്നത്? ഏതായാലും മനുസ്മൃതിയിലെ
ശ്ളോകത്തെ അനുകൂലിക്കുന്ന പി.പരമേശ്വരന് ജോലി ചെയ്യുന്ന സ്ത്രീകളെ മടക്കി
വിളിക്കണമെന്നൊന്നും പറഞ്ഞിട്ടില്ല. എന്നാല്‍ പി.പി.എ.പെരിങ്ങാടി ഇങ്ങനെയും പറഞ്ഞു.
പ്രസ്തുത കുറിപ്പില്‍ പറയുന്നത് നോക്കുക: 'ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും
കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചുവിളിച്ച് പുരുഷന്മാര്ക്ക് തൊഴില്‍
നല്കുകയാണെങ്കില് ഒട്ടുവളരെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും'. എങ്ങനെയുണ്ട്
ജമാഅത്ത് സ്മൃതി? സവര്‍ണ മനുവാദികളെപ്പോലെത്തന്നെ അപകടകാരികളാണ് ജമാഅത്ത്
മനുവാദികളും എന്ന സത്യം തിരിച്ചറിയുകതന്നെ
വേണം.
..................