പേരിലെ തൊന്തരവുകൾ !
1 month ago
കരിമ്പാറപോലും കണ്ണീരൊഴുക്കും. കരിമ്പാറ കരയുക മാത്രമല്ല ഹൃദയം പൊട്ടി
മരിക്കുന്ന അവസ്ഥപോലും അന്നുണ്ടായിരുന്നു. (നായന്മാര്ക്കു മാത്രമല്ല മറ്റ്
അഹിന്ദുക്കള്‍ക്കും ഈ നികുതികള്‍ മിക്കതും ബാധകമായിരുന്നില്ല എന്ന ചരിത്രസത്യംകൂടി
മനസ്സിലാക്കേണ്ടതുണ്ട്). മനുഷ്യന് മനുഷ്യനെ വില്‍ക്കാനും കൊല്ലാനുമുള്ള അവസ്ഥപോലും
തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. 'ഈ രാജ്യത്തില്‍ ഒള്ളവരും പിറന്ന രാജ്യത്തില്‍
ഒള്ളവരും ഈ സംസ്ഥാനത്ത് പല ജാതികളിലും ഒള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും
ലാഭസംഗതിക്കായിട്ടു ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കയും ഏറിയ വിലയ്ക്ക് വില്ക്കയും
പിറനാടുംമേല്‍ കൊണ്ടുപോകയും പണ്ടാരവകയ്ക്ക് തീരുവ വാങ്ങിക്കയും' ചെയ്തിരുന്ന
നാടായിരുന്നു ഇത്. 1769 മീനം 17-ാം തീയതി എഴുതിയ ഒരു അടിമക്കരാര്‍ നോക്കുക
(ജീവിതസമരം, പേജ് 104): ''തേശത്ത് കുടിയിരിക്കും പാട്ടത്തില്‍.......തന്നടിയാര്‍
പറയര് വകയില്‍.....മാണിപെറ്റ മക്കളില്‍ ചക്കിയെയും അവള് പെറ്റ മക്കളില്‍
ഇപ്പയെയും മാണിയെയും നാലര്‍കൂടി കണ്ടമെണ്ണം മോടിക്കൊത്ത നേര്‍മ്മവില അര്‍ത്തം
കൈയില്‍ വാങ്ങിക്കൊണ്ട് ആള്‍ക്കാരായ്മയും എഴുതിക്കൊടുത്താന്‍. ഇമ്മാര്‍ക്കമേ ഈ ആള്
കൊല്ലുകില്‍ കൊലയ്ക്കും മാറ്, വിക്കില്‍ വിക്കയും മാറ് തന്ന വകയ്ക്ക് കാരായ്മ
പൊന്നും കൊടുത്ത് ആ കാരായ്മ ആകെ എഴുതി കൊടുത്താന്‍.....''. മനുഷ്യമക്കളായ മാണിയെയും
ചക്കിയെയും ഇപ്പയെയുമൊക്കെ കൊല്ലാനും വില്ക്കാനുമുള്ള അധികാരത്തോടെ കച്ചവടം
നടത്തിയിരുന്ന ഒരു നാടായിരുന്നു ഇത്. ഇത്തരമൊരു രാജ്യത്ത് എണ്ണിയാലൊടുങ്ങാത്ത
നികുതികള്‍ ഏര്‍പ്പെടുത്തിയതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. എല്ലാ നികുതി ഭാരങ്ങളും
അബ്രാഹ്മണരുടെ, പ്രതേ്യകിച്ചും അവര്‍ണ്ണരുടെ തലയിലാണ് കെട്ടിയേല്‍പ്പിച്ചിരുന്നത്.
1865-ല്‍ ആയില്യം തിരുനാളിന്റെ കാലത്തു മാത്രം 110 നികുതികള്‍ നിര്‍ത്തലാക്കി എന്നു
പറഞ്ഞാല്‍ അതിനു മുമ്പത്തെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ.
ഈ സംഭവം നടന്ന വര്‍ഷത്തെ സംബന്ധിച്ച് തര്‍ക്കമുണ്ട്. ഒരോരോ
കാലഘട്ടങ്ങളിലുണ്ടായിരുന്ന സാമൂഹിക മാറ്റങ്ങളും ചരിത്ര സംഭവങ്ങളും വച്ചു
പരിശോധിക്കുമ്പോള്‍ നങ്ങേലിയുടെ ജന്മദേശമായ കരപ്പുറത്തുതന്നെ ജനിച്ച വ്യക്തിയും
കോണ്‍ഗ്രസ്സിന്റെ മുന്‍ എം.എല്‍.എയും ചരിത്രപഠിതാവും അഭിഭാഷകനുമായ ഡി. സുഗതന്റെ
അഭിപ്രായത്തിലാണ് കൂടുതല്‍ ശരിയുള്ളത്. 1803-ലാണ് ഈ സംഭവം നടന്നതെന്നാണ് ഇദ്ദേഹം
പറയുന്നത്. നിരോധനം ലംഘിച്ച് വൈക്കം മഹാദേവക്ഷേത്രത്തില്‍ക്കയറി തൊഴുതഒരുകൂട്ടം ഈഴവ
യുവാക്കളെ വേലുത്തമ്പി ദളവയുടെ പട്ടാളക്കാര്‍ വെട്ടിക്കൊന്ന് ക്ഷേത്രത്തിന്റെ
കിഴക്കു ഭാഗത്തുണ്ടായിരുന്ന കുളത്തില്‍ കുഴിച്ചുമൂടി ആ കുളം 'ദളവാക്കുള'മാക്കിയ
കാലത്തിനോടടുത്താണ് ഈ സംഭവവും നടന്നതെന്ന് ഡി.സുഗതന് അദ്ദേഹത്തിന്റെ 'ഒരു
ദേശത്തിന്റെ കഥ; കയറിന്റെയും'എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഏതായാലും 1800-ന്റെ
ആദ്യ ദശകത്തിലാണ് ഈ സംഭവം നടന്നതെന്ന് ഉറപ്പിക്കാവുന്നതാണ്. 
ഒരു കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒറ്റക്ക് ആരെയും
അറിയിക്കാതെ വളരെ രഹസ്യമായി ആരും ആദ്യമായി മദ്യം കഴിച്ചിട്ടില്ല. തീര്‍ച്ചയായും ഒരു
കൂട്ടുണ്ടാകും; കൂട്ടുകാരുടെ പ്രേരണയുണ്ടാകും; കുടിച്ച കാര്യം
മറ്റൊരുത്തനെയെങ്കിലും അറിയിക്കുകയും ചെയ്യും. മറ്റൊരാളുടെ പ്രേരണയില്ലാതെ
അല്ലെങ്കില്‍ മറ്റുള്ളവര്‍ കാണിക്കുന്നതു കാണുമ്പോഴുണ്ടാകുന്ന ആവേശംകൊണ്ടല്ലാതെ
ഒരിക്കലും ഒരാള്‍ മദ്യപിക്കില്ല. മദ്യപാനം മാന്യന്മാര്ക്കു ചേര്‍ന്ന
പരിപാടിയല്ലെങ്കിലും മദ്യപാനത്തിന് സമൂഹത്തില്‍ ഒരു മാന്യത നിലനില്‍ക്കുന്നുണ്ട്.
പുരുഷന്റെ ലക്ഷണമായാണ് മദ്യപാനത്തെ കാണുന്നത്. സമൂഹത്തില്‍ അതിശക്തമായ പുരുഷാധിപത്യ
ചിന്ത നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഞാനൊരു പുരുഷനായി എന്നു മറ്റുള്ളവരെ
ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ് മദ്യപാനം തുടങ്ങുന്നത്.