My Blog List

Showing posts with label വേണ്ടത് മാനവികത. Show all posts
Showing posts with label വേണ്ടത് മാനവികത. Show all posts

Saturday, September 25, 2010

കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?

കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?

പ്രൊഫ: ജോസഫ് തയ്യാറാക്കിയതും കൈ വെട്ടിന് കാരണമായതുമായ ചോദ്യക്കടലാസ് ശരിയായിരുന്നുവെന്ന് വര്‍ഗീയ ഭ്രാന്ത് തലയ്ക്ക് പിടിച്ച ഒരു സവര്‍ണ പരിവാരക്കാരന്‍ പോലും പറയില്ല. പ്രൊഫസര്‍ ജോസഫ് കാണിച്ച ഈ ബുദ്ധിയില്ലായ്മ (ഒരു പക്ഷേ വര്‍ഗ്ഗീയ ഭ്രാന്തില്‍ നിന്നുണ്ടായതാവാം) അങ്ങേയറ്റം അപലപിക്കേണ്ടതാണ്. പക്ഷേ, പ്രൊഫസര്‍ ചെയ്ത തെറ്റിന് ശിക്ഷ നടപ്പാക്കാന്‍ ഒരൊറ്റ വ്യക്തികളെയും ആരും ചുതലപ്പെടുത്തിയിട്ടില്ല. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഇവിടെയുള്ളത് ജനാധിപത്യ ഭരണ സമ്പ്രദായമാണ്; ഇസ്ലാമിക ഭരണ വ്യവസ്ഥയല്ല. ഇസ്ലാമിക ഭരണ വ്യവസ്ഥയിലും കുറ്റം ചെയ്തയാളെ ശിക്ഷിക്കാനുള്ള അധികാരം വ്യക്തികള്‍ക്കു നല്‍കിയിട്ടില്ല. ഇതുകൊണ്ടു തന്നെ പ്രൊഫസറുടെ കൈ വെട്ടിയ ക്രൂരമായ നടപടിയെയും അതിനെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുന്ന നടപടികളെയും യാതൊരു കാരണ വശാലും അംഗീകരിക്കുവാന്‍ സാധിക്കുകയില്ല.
വ്യക്തികള്‍ നേരിട്ട് ശിക്ഷ നടപ്പിലാക്കുന്നത് ഇസ്ലാമിക നീതിയാണെന്ന് വാദത്തിനു വേണ്ടി സമ്മതിക്കാം. അങ്ങനെയെങ്കില്‍, കൈ വെട്ടിയവര്‍ക്കും കൈ വെട്ടിയതിനെ പരസ്യമായും രഹസ്യമായും പിന്‍തുണയ്ക്കുന്നവര്‍ക്കും ചെയ്തു തീര്‍ക്കാനുള്ള ജോലി പുറത്തുള്ളതിനേക്കാളേറെ 'അകത്താ'ണുള്ളത്. പടച്ചവനെതിരെ ഒരായിരം തിന്മകള്‍ ചെയ്യുന്നതിനേക്കാള്‍ വലുതല്ല പടച്ചവനെതിരെ ഒന്നുരണ്ടു വരികള്‍ എഴുതുന്നത്.
ഇസ്ലാം ഒരു അനുഷ്ഠാനമായെടുക്കാതെ ഒരു ആചാരമായും ആവേശമായും വികാരമായും കണക്കാക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലെങ്കിലും പറയാനുള്ളത് കുറച്ചെങ്കിലും പറയാതിരിക്കാന്‍ പറ്റില്ലല്ലോ. എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും എതിരാണ് ഇസ്ലാം. എന്നാല്‍, ഇസ്ലാം വിലക്കിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവര്‍ 'മുസ്ലീങ്ങള്‍' തന്നെയാണ്. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല. 'മാധ്യമം' ദിനപത്രത്തില്‍ (09.05.2008) വന്ന ഒരു വാര്‍ത്തയുണ്ട്. ഈ വാര്‍ത്ത സ്വയം സംസാരിക്കുന്ന ചില വിവരങ്ങള്‍ നമ്മളോട് പറയുന്നുണ്ട്. ആഗോള കുറ്റാനേ്വഷണ സംഘടനയായ ഇന്റര്‍പോള്‍ തെരയുന്ന 18 മലയാളികളില്‍ 11 പേരും 'മുസ്ലീങ്ങളാ'ണ്. അവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1. എടയൂര്‍തൊടി മുഹമ്മദ് മുസ്തഫ, ദുബൈയില്‍ കൊള്ള നടത്തി.
2. മുഹമ്മദ് ഷാനു ബാനു, ബാംഗ്‌ളൂരില്‍ കള്ളനോട്ടു വിതരണവും വിവിധ രാജ്യങ്ങളില്‍ പണം തട്ടിപ്പും നടത്തി.
3. നിഷാദ് പുത്തന്‍പുരയില്‍, ദുബൈയില്‍ പണം തട്ടിപ്പ്.
4. നൗഷാദ് അബ്ദുല്‍ മജീദ്, ദുബൈയില്‍ പണം തട്ടി.
5. അലിക്കണ്ണ് സെയ്ഫുദ്ദീന്‍, ദുബൈയില്‍ പണം തട്ടിപ്പും വഞ്ചനയും നടത്തി.
6. കുട്ടി ഷാജഹാന്‍, ദുബൈയില്‍ പണം തട്ടിപ്പ്.
7. കൂര്‍മുല്ലം കൊച്ചു അഹ്ദുല്‍ കരീം, ഒമാനിലെ മസ്‌കത്തില്‍ വഞ്ചനയും തട്ടിപ്പും.
8. കൊച്ചഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ദുബൈയില്‍ കൊള്ള.
9. തൈത്തോടത്ത് ഖാലിദ് കുട്ടു, ദുബൈയില്‍ കള്ളനോട്ടടിയും വഞ്ചനയും പണാപഹരണം.
10. അബ്ദുല്ല ഹാജി, മംഗലാപുരത്ത് കള്ളനോട്ട് വ്യാപാരവും പണാപഹരണവും നിയമ വിരുദ്ധ ഇടപാടുകളും നടത്തി.
11. മുസ്‌ലിയാരകത്ത് മുഹമ്മദ് ഇക്ബാല്‍, കൊച്ചിയില്‍ കൊലപാതകവും കൊലപാതക ശ്രമവും നടത്തി.
'ഉന്നത നിലവാരമുള്ള കുറ്റകൃത്യങ്ങള്‍' ചെയ്തവരുടെ പട്ടികയെടുത്തു പരിശോധിച്ചാല്‍, ഇക്കാര്യത്തില്‍ സംവരണമില്ലെങ്കിലും 'മുസ്ലീങ്ങള്‍'ക്കു തന്നെയാണ് ഏറ്റവുമധികം പ്രാതിനിധ്യമുള്ളതെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇതു വായിച്ചു നെറ്റി ചുളിക്കുന്നവര്‍ ഒരു കാര്യം ചെയ്യുക. പത്രങ്ങളില്‍ വരുന്ന 'ഉന്നത നിലവാരമുള്ള കുറ്റകൃത്യങ്ങള്‍' സംബന്ധിച്ച വാര്‍ത്തകള്‍ മുറിച്ചെടുത്ത് സൂക്ഷിക്കുക. ഏറെ താമസിയാതെ തന്നെ ഇപ്പറഞ്ഞത് സത്യമാണെന്ന് ബോധ്യമാകും.
ഇത്രയും എഴുതിയതില്‍ നിന്നു ഇതൊക്കെത്തന്നെയാണ് മുസ്ലീങ്ങളുടെ പണിയെന്ന് അര്‍ത്ഥമാക്കരുത്. കഴിവില്ലാത്തവരെ സാമ്പത്തികമായും ശാരീരികമായും സഹായിക്കല്‍, പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ ജീവന്‍ പണയം വച്ചുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലീങ്ങള്‍ തന്നെയാണ് മുന്‍പന്തിയിലുള്ളത്. പക്ഷേ, മുസ്ലീങ്ങള്‍ ചെയ്യുന്ന നന്മകള്‍ക്കും എത്രയോ മേലെയാണ് 'മുസ്ലീങ്ങള്‍'ചെയ്യുന്ന തിന്മകള്‍. 'മുസ്ലീങ്ങള്‍'ചെയ്യുന്ന ഈ തിന്മകള്‍ കാരണം പാവങ്ങളില്‍ പാവങ്ങളായ മുസ്ലീങ്ങളെപ്പോലും സംശയത്തോടെ നോക്കിക്കാണുന്ന ഒരവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.
മറ്റൊരു കാര്യം. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന നിലപാട് വളരെ അപകടം പിടിച്ചതാണ്. മാനവികത എന്ന ഗുണം ഉള്ളവരെ മാത്രമേ മിത്രങ്ങളായി സ്വീകരിക്കുവാന്‍ പാടുള്ളു. പുറമേയ്ക്ക് ശത്രുക്കളായി തോന്നുവരെല്ലാവരും അകമേയ്ക്ക് ശത്രുക്കളാകണമെന്നില്ല. പുറമേയ്ക്ക് തിരമാലകള്‍ അടിക്കുന്നുണ്ടെങ്കിലും അടിത്തട്ട് ശാന്തമായിരിക്കാം. പുറമേയ്ക്ക് ശാന്തമാണെങ്കിലും അടിത്തട്ടില്‍ വന്‍ ചുഴികളുണ്ടായിരിക്കാം. ഒരു പത്രവാര്‍ത്തയിതാ:
മാധ്യമം (08.02.1996)
ന്യൂദല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആറ് അനുചരര്‍ക്ക് അഭയം നല്‍കിയെന്ന കുറ്റത്തിന് ദല്‍ഹി കോടതി മുന്‍ കേന്ദ്രമന്ത്രി കല്‍പനാഥ് റായിക്കും ബി.ജെ.പി. എം.പി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
കുറ്റക്കാരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.എന്‍. ധിന്‍ഗ്ര സി.ബി.ഐ.ക്ക് നിര്‍ദ്ദേശം നല്‍കി.......
...........................